|
1
|
MECHANICAL
ENGINEER
|
Degree in
Mechanical Engineering.
5-6 years experience in maintenance, fabrication, modification, installation and commissioning of heavy equipment used in offshore oil or petrochemical industry, of which at least 2 years in supervisory capacity. Good knowledge of English. |
|
2
|
MECHANICAL
ENGINEER
|
Degree in
Mechanical Engineering.
5-6 years experience in maintenance, fabrication, modification, installation and commissioning of heavy equipment used in offshore oil or petrochemical industry, of which at least 2 years in supervisory capacity. Good knowledge of English. |
|
3
|
· Petroleum
Engineer (PT)
|
Bachelor Degree
in Petroleum Engineering, Chemical Engineering discipline or equivalent.
5 – 6 years relevant experience of all aspects of Petroleum Engineering Operations. Proficient in English and strong oral, written and interpersonal communication skills. |
|
4
|
· Petroleum
Engineer (CP)
|
Bachelor Degree
in Petroleum Engineering discipline or equivalent.
5 - 6 years relevant experience of Petroleum Engineering Operations. Very good knowledge of English and strong oral, written and interpersonal communication skills. |
|
5
|
Petroleum
Engineer
|
Bachelor Degree
in Petroleum Engineering discipline or equivalent.
5 - 6 years relevant experience of Petroleum Engineering Operations. Very good knowledge of English and strong oral, written and interpersonal communication skills. |
|
6
|
HSE Advisor
(Communications)
|
graduate in
related field. Min. 5 years of Exp.
|
|
7
|
HSE Advisor
(Program - Planning)
|
graduate in
related field. Min. 5 years of Exp.
|
|
8
|
HSE Advisor
(Systems Application)
|
graduate in
related field. Min. 5 years of Exp.
|
|
9
|
Drilling
Engineer (Standard)
|
Qualifications
Bachelor’s degree in Petroleum Engineering, Mechanical Engineering, or equivalent. Work Experience Minimum 7 years Drilling engineering experience in Oil and Gas industry. Skills Behaviors Fluency in English Language. Good communication and presentation skills Computer literacy including Word, Excel and Power Point. Communication Skills Management Skills Leadership & Flexibility |
|
10
|
SENIOR
PRODUCTION ENGINEER (PRODUCTION OPTIMIZATION)
|
B. Sc. in
Petroleum, Chemical
or Mechanical Engineering or equivalent degree. 15 years Petroleum Engineering including workover, completion, well testing and production operations. |
|
11
|
Geophysicist
|
Bachelor degree
in Geophysics or Geology.
Minimum 6 years experience in geophysical work in an oil industry, including 2 years in fields operations. Very good knowledge of English. |
|
12
|
Reservoir
Engineer
|
Bachelor Degree
in Petroleum Engineering or related engineering discipline.
5 years experience of Petroleum Engineering of which 3 years in Reservoir Engineering including computer applications. Good knowledge of English language. |
|
13
|
Reservoir
Geolegist
|
Bsc in Geolegy
or equivalent
5 years exp. in geoogical work in the oil ind. including 2 yrs. in field operation exp. Good knowledge in English |
|
14
|
Simulation Engr.
|
BSc in Petroleum
Engineering assoc. with computer programming
5 years exp. in petroleum engg. 2 yrs. Application of reservior simulation studies, 1 yr. supervisory capacity Good knowledge in English |
|
15
|
Drilling Expert
|
BSc in
Engineering or equivalent with wide experience and good understanding of
other
key disciplines viz. Drilling, Subsurface, HSE, and Integrity. +15 years of relevant experience in an Oil & Gas industry with 10 years in a senior position. Possess Excellent problem solving skills Sound Knowledge of international codes and oil & gas industry standards Possess good experience in Quality Management System (QMS) Good and conversant in relevant technical networks Proficient in English |
|
16
|
Manager –
Technical Standards
|
BSc in
Engineering or Equivalent with wide experience and good understanding of
other key
disciplines viz, Engineering, HSE, Integrity, Drilling, Marine & Subsurface. +15 years of relevant experience in an Oil & Gas \industry with 7 yers in a senior position. Sound knowledge of international codes and oil & gas industry standards Analytical bent of mind and skills Good and conversant in relevant technical networks Proficient in English |
|
17
|
Manager
Operation Standards
|
Bachelor degree
in Engineering plus a post-graduation in management with a minimum of 15
years experience
Demonstrated knowledge and leadership of analytical model development and application to solve challenging multi-faceted problems is essential. Good presentation skills and ability to lead consulting initiatives, such as workshops with all operation stake holders Excellent written and verbal communication skills and a demonstrated track record of teaming for success, and mentoring of young engineer are also required |
|
18
|
Marine Expert
|
Master Mariner
holding Certificate of competency STCW 95 11/2 (Academic Standard of BSC in
Marine
Service) of Chief Engineer holding Certificate of competency STCW 95 III/2 (Academic Standard of BSC in Marine Service) Knowledge, Skills and Experience: +15 years’ experience in Marine Offshore Operations including towing operations. Offshore towage, Pilotage, rig moving, marine construction, Dynamic positioning systems, with vessel and auditing using different international guidelines. For chief engineer need to be expert on the types of marine units and machinery used in operations similar to above. Must have a minimum of 10 years seagoing experience in senior rank.Have a wide experience and good understanding of other key disciplines viz. Drilling, Construction and HSE.Process Excellent problem solving skills.Sound knowledge of international marine codes and standards. Possess good experience in Quality Management System (QMS) Good and conversant in relevant technical networks. Proficient in English and preferable Arabic Language. |
|
19
|
Materials &
Corrosion Expert Scope:
|
Establish, Update,
Maintain corporate Materials & Corrosion Technical Standards that
encompasses all related activities in line with latest state of art technology, industry best practices and relevant regulatory & local requirements to meet company corporate objectives. Provide discipline researches and thorough knowledge in his expertise Apply deep dive diagnose and analysis into problem solving Ensure consistent interpretation of corporate Materials & Corrosion technical standards Provide support to implement corporate Materials & Corrosion technical standards Capture lessons learned and best practices related to Materials & Corrosion technical aspects Establish Materials & Corrosion Compliance Assurance Process. Develop/Conduct annual Compliance Assurance Program Perform Compliance Assurance Trend Analysis Expert in anticipating the Materials & Corrosion business risks consequences and provide best practices to achieve optimum balance of technical, safety, operations, and integrity aspects Qualifications BSc in Engineering or equivalent with wide experience and good understanding of other key disciplines viz. Engineering, HSE, Integrity, and Drilling. +15 years of relevant experience in an Oil & Gas industry with 10 years in a senior position. Possess Excellent problem solving skills Sound Knowledge of international codes and oil & gas industry standards Possess good experience in Quality Management System (QMS) Good and conversant in relevant technical networks Proficient in English |
|
20
|
Operation
Technical Performance Team
Leader |
Minimum of a
Bachelor's Degree in Engineering and 12 15 years of industry experience.
Experience as a reliability engineer, asset integrity engineer, or maintenance engineer in the oil & gasindustry Demonstrate knowledge and leadership of analytical model development and application to solve challenging multifaceted problems is essential. Have 5 or more years' experience managing a diverse group of technical experts within a broad portfolio ofmultiple programs Ability to manage projects with little oversight, to include budgetary review. Good English and good presentation skills and ability to lead consulting initiatives,such as workshops |
|
21
|
Process Safety
Expert
|
Establish, Update,
Maintain corporate Process Safety Management System that
encompasses all related activities in line with latest state of art technology, industry best practices and relevant regulatory & local requirements to meet company corporate objectives. - Provide discipline researches and thorough knowledge in his expertise - Apply deep dive diagnose and analysis into problem solving - Ensure consistent interpretation of Process Safety Management System requirements - Provide support to implement Process Safety Management System requirements - Capture lessons learned and best practices related to Process Safety issues - Establish Process Safety Compliance Assurance Process. - Develop/Conduct annual Compliance Assurance Program - Perform Compliance Assurance Trend Analysis - Expert in anticipating the Process Safety business risks consequences and provide best practices to achieve optimum balance of technical, safety, operations, and integrity aspects Qualifications - BSc in Engineering or equivalent with wide experience and good understanding of other key disciplines viz. Engineering, HSE, and Integrity. - +15 years of relevant experience in an Oil & Gas industry with 10 years in a senior position. -Possess Excellent problem solving skills - Sound Knowledge of international codes and oil & gas industry standards - Possess good experience in Quality Management System (QMS) - Good and conversant in relevant technical networks - Proficient in English |
|
22
|
Reliability
Specialist
|
Bachelor degree
in Engineering discipline
Posgraduation in Reliability engineering 15 Year experience mainly in Oil/Petrochemical Industry with background of modern maintenance systems Good knowledge of English. Good knowledge of Reliability tools and Standards |
|
23
|
VP and Tech.
Standard Manager
|
BS in
Engineering or Equivalent with wide experience and good understanding of
other key disciplines
viz, Engineering, HSE, Integrity, Drilling, Marine & Subsurface. -+15 years of relevant experience in an Oil & Gas \industry with 7 yers in a senior position. -Sound knowledge of international codes and oil & gas industry standards -Analytical bent of mind and skills - Good and conversant in relevant technical networks -proficient in English - Develop & Maintain technical standards that encompasses all company technical core business aspects in line with latest of art technology, industry best practices and relevant regulatory & local requirements to meet company corporate objectives -promote and facilitates standardization to act as the Centre of Excellence for technical Standards -provide benchmarking with industry best standards -act as the technical standards authority for the company |
|
24
|
Well Integrity
Expert
|
Establish,
Update, Maintain corporate Well Integrity Technical Standards that
encompasses all Wells related activities in line with latest state of art technology, industry best practices and relevant regulatory & local requirements to meet company corporate objectives. - Provide discipline researches and thorough knowledge in his expertise - Apply deep dive diagnose and analysis into problem solving - Ensure consistent interpretation of corporate Well Integrity technical standards - Provide support to implement corporate Well Integrity technical standards - Capture lessons learned and best practices related to Well Integrity technical standard - Establish Well Integrity Compliance Assurance Process. - Develop/Conduct annual Compliance Assurance Program - Perform Compliance Assurance Trend Analysis - Expert in anticipating the Wells business risks consequences and provide Well Integrity best practices to achieve optimum balance of technical, safety, and operations aspects Qualifications - BSc in Engineering or equivalent with wide experience and good understanding of other key disciplines viz. Drilling, Subsurface, Engineering, HSE, and Integrity. - +15 years of relevant experience in an Oil & Gas industry with 10 years in a senior position. - Possess Excellent problem solving skills - Sound Knowledge of international codes and oil & gas industry standards - Possess good experience in Quality Management System (QMS) - Good and conversant in relevant technical networks - Proficient in English |
|
25
|
Sr. Geophysicist
|
Bachelor's Degree
in Sciences (Geology/Geophysics).
10-15 years of experience in all aspects of E&P geophysical interpretation and extensive experience in exploration studies and projects such as exploration play evaluation, prospect ranking and maturation, exploration well proposal preparation, etc. Experience with geophysical, seismic interpretation and office software applications. Presentation skills and experience with writing of technical reports. Experience as a team leader and project manager. Experience with coaching and training of staff. Fluency in written and spoken English. |
|
26
|
Specialist
Geology
|
Bachelor's
Degree in Sciences (Geology/Geophysics).
10-15 years of experience in all aspects of exploration geology including play evaluation, prospect ranking and maturation, exploration well proposal preparation, etc. Extensive experience with geological and office software applications. Presentation skills and experience with writing of technical reports. Experience as a team leader and project manager. Experience with coaching and training of staff. Fluency in written and spoken English. |
|
27
|
Sr. Electrician
|
Completion of
secondary (12 years) education followed by 3 years formal full time Diploma
or equivalent.
Good knowledge of written and spoken English. · Short courses in safety and hazardous area. · Familiar with safety standards and regulations. 10-12 years experience in the installation, maintenance, repair, overhaul of wide variety of electrical equipment such as transformers, switchgears, motors, motor control centers, generators, protection relay calibration, lighting systems, batteries and chargers, inverters and at least 4 years experience in variable speed drive and PLC control system in the oil and gas industry. Should have ability to read electrical schematic drawings both control and power. |
|
28
|
Senior
Technician (Mechanical)
|
EDUCATION:-
Completed Secondary School followed by further full time education to OND level or equivalent in a mechanical discipline. Good knowledge of written and spoken English. EXPERIENCE:- 10-12 years experience in the maintenance, repair installation and overhaul of a wide variety of mechanical equipment in the oil industry. Should have a good knowledge of safety practices relating to the Oil & Gas/ Petrochemical industry. |
മുസ്‌ലിം ഗുരു
ഓണ്‍ലൈന്‍ അദ്ധ്യാപകന്
Wednesday, August 27, 2014
Tuesday, May 29, 2012
ഇമാം ശാഫിഈ
ത്യാഗിയും സാത്വികനും ഭക്തനും നിഷ്‌കളങ്കനുമായ പണ്ഡിതനും മദ്ഹബിന്റെ ഇമാമുകളില്‍ അദ്വിതീയനുമാണ് ഇമാമുനശ്ശാഫിഈ(റ). പിതാവിന്റെ പേര് ഇദ്‌രീസ്. പ്രപിതാമഹന്‍ ശാഫിഈലേക്ക് ചേര്‍ക്കപ്പെട്ടുകൊണ്ടാണ് അറിയപ്പെടുന്നത്. നബി(സ്വ)യുടെ പ്രപിതാമഹന്‍ അബ്ദുമനാഫില്‍ ഇവരുടെ ഗോത്രം സന്ധിക്കുന്നു. ബൈത്തുല്‍മഖ്ദിസിനരികിലുള്ള 'ഗസ്സ'യില്‍ ഹിജ്‌റ 150 ല്‍ ജനിച്ചു. വളര്‍ന്നതും പഠിച്ചതും മക്കയിലാണ്. പിതാവ് നന്നേ ചെറുപ്പത്തില്‍തന്നെ മരണപ്പെട്ടിരുന്നു. ഹിജ്‌റ 204 ല്‍ 54-ാം വയസ്സില്‍ കഥാപുരുഷന്‍ മരണപ്പെട്ടു. ഈജിപ്തിലെ ഖറാഫയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
മഹാനവര്‍കളുടെ ബുദ്ധിവൈഭവവും ഓര്‍മശക്തിയും അപാരമായിരുന്നു. 7-ാം വയസ്സില്‍ തന്നെ ഖുര്‍ആനും 10-ാം വയസ്സില്‍ ഇമാം മാലികിന്റെ മുവത്ത്വയും ഹൃദിസ്ഥമാക്കി. 15-ാം വയസ്സില്‍ തന്നെ ഫത്‌വാ നല്‍കിത്തുടങ്ങിയിരുന്നു. ഇമാം മുഹമ്മദും സുഫ്‌യാനുബ്‌നു ഉയൈനയും പ്രധാന ഗുരുവര്യരാണ്. മദീന, യമന്‍, ഇറാഖ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലേക്ക് ഇല്‍മ് പഠിക്കാനായി യാത്ര ചെയ്തു. 81 മുഹദ്ദിസുകളില്‍ നിന്ന് ഹദീസ് കരസ്ഥമാക്കിയിട്ടുണ്ട്. വിവിധ നാടുകളില്‍ ചുറ്റിക്കറങ്ങി മക്കയില്‍ തന്നെ തിരിച്ചെത്തി 9 വര്‍ഷക്കാലം അവിടെ ദര്‍സ് നടത്തി. അവസാന കാലത്ത് ഈജിപ്തിലായിരുന്നു താമസം.
വൈജ്ഞാനികമായി അവരുടെ പദവി വളരെ ഉന്നതമായിരുന്നു. 10 ലക്ഷം ഹദീസ് ഹൃദിസ്ഥമാക്കിയിരുന്ന ഇമാം അഹ്മദുബ്‌നു ഹമ്പല്‍ പോലും മഹാനവര്‍കളുടെ ശിഷ്യഗണത്തിലാണ്. അബുല്‍വലീദ്, മൂസബ്‌നു ജാറൂദ്, അബൂഅലിയ്യുസ്സഗ്‌വാനി, ഇമാം മുസ്‌നീ, റബീഉല്‍ മറാദി, ബുവൈത്തി തുടങ്ങിയ പണ്ഡിത പ്രമുഖരും മഹാനവര്‍കളുടെ ശിഷ്യസമ്പത്താണ്.
സ്വന്തം ഗുരുവര്യരെ അതിയായി ബഹുമാനിച്ചിരുന്നു ഇമാം ശാഫിഈ. ഒരു ഒട്ടകത്തിന് വഹിക്കാന്‍ മാത്രമുള്ള ഇല്‍മ് ഇമാം മുഹമ്മദില്‍ നിന്ന് താന്‍ നേടിയിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ഇമാം അബൂഹനീഫയുടെ ഖബ്ര്‍ ഇടക്കിടെ സന്ദര്‍ശിക്കുക പതിവായിരുന്നു. സംശുദ്ധമായ വ്യക്തിജീവിതമാണ് അവര്‍ നയിച്ചിരുന്നത്. ജീവിതത്തിലൊരിക്കലും വന്‍ദോഷം ചെയ്യുകയോ കളവ് പറയുകയോ ചെയ്തിട്ടില്ല. സത്യം ചെയ്യുകയോ ഹറാം അകത്താക്കുകയോ ചെയ്തിട്ടുമില്ല. എന്നാല്‍ ഇതോടൊപ്പം ആരാധനാ രംഗത്തും മഹാനവര്‍കള്‍ വളരെ പ്രാഥമ്യം നിലനിറുത്തിയതായി കാണാം. രാത്രി മൂന്നായി ഭാഗിച്ച് ഒന്നില്‍ ഉറങ്ങുകയും മറ്റൊന്നില്‍ എഴുതുകയും വേറെയൊന്നില്‍ ഇബാദത്തെടുക്കുകയും ചെയ്തിരുന്നു. ദിനേന ഖുര്‍ആന്‍ ഒരാവൃത്തിയും റമളാനില്‍ രണ്ടാവൃത്തിയും ഓതിത്തീര്‍ക്കും. നമസ്‌കാരത്തില്‍ വളരെ കൂടുതല്‍ കരയുക പതിവാണ്. ചുരുക്കത്തില്‍, വൈജ്ഞാനികമായി അത്യുന്നത സേവനം അര്‍പ്പിക്കുന്നതോടൊപ്പം ആരാധനാരംഗത്തും അസൂയാവഹമായ പുരോഗതി തന്നെ!
മഹാനവര്‍കള്‍ വളരെ കൂടുതല്‍ വിനയവും താഴ്മയും പ്രകടിപ്പിക്കുകയും നബികുടുംബത്തെ അതിയായി ബഹുമാനിക്കുകയും ചെയ്തു. ഒരിക്കല്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ 7 പ്രാവശ്യം എഴുന്നേല്‍ക്കുന്നതും ഇരിക്കുന്നതും ശിഷ്യന്മാരുടെ ശ്രദ്ധയില്‍ പെട്ടു. അവര്‍ അതിനെക്കുറിച്ചന്വേഷിച്ചു. 'ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അലി(റ)യുടെ സന്താനപരമ്പരയില്‍ പെട്ട ഒരു കുട്ടി കളിച്ചുകൊണ്ട് എന്റെ മുന്നില്‍ വന്നുനിന്നു. 7 പ്രാവശ്യം ആ കുട്ടി അപ്രകാരം ചെയ്തു. റസൂല്‍ ÷ യുടെ സന്താനപരമ്പരയില്‍ പെട്ട ഒരു കുട്ടി എന്റെ മുന്നില്‍ വരുമ്പോള്‍ എഴുന്നേല്‍ക്കാതിരിക്കുന്നത് എനിക്ക് ചേര്‍ന്നതല്ല'-ഇതായിരുന്നു കഥാപുരുഷന്റെ മറുപടി.
ഹഖ്ഖ് തുറന്നുപറയുക, അനീതിക്കെതിരെ ശബ്ദിക്കുക ഇതും അവരുടെ സ്വഭാവ ഗുണമായിരുന്നു. ഒരിക്കല്‍ ഈ പുണ്യപുരുഷന്‍ നജ്‌റാനിലെ ആമിലായി നിശ്ചയിക്കപ്പെട്ടു. അന്ന് യമന്‍ പ്രവിശ്യയിലെ അമീര്‍ അക്രമിയും രക്തദാഹിയുമായിരുന്നു. അയാളുടെ അനീതിക്കും അക്രമത്തിനും വിരാമം കുറിക്കാനായി മഹാനവര്‍കള്‍ അക്ഷീണം യ്തനിക്കുകയും അയാളെ ഉപദേശിക്കുകയും ചെയ്തു. പക്ഷേ, ഇതുകൊണ്ട് ഗുണത്തിലേറെ ദോഷമാണുണ്ടായത്. അയാള്‍ ക്ഷോഭിച്ചു. ഇമാം ശാഫിഇയോട് പകയുമായി. അവസാനം അയാള്‍ ഹാറൂന്‍ റശീദിന് ഇങ്ങനെ എഴുതി: 'ഇമാം ശാഫിഈ-അലവീ സാദാത്തുക്കളുടെ കൂടെയാണ്. അതുകൊണ്ട് വലിയ ഭീഷണിയുണ്ട്.'
ഇത് കേട്ടപ്പോള്‍ ഖലീഫ ഹാറൂന്‍ റശീദിനും കലി കയറി. ഇമാം ശാഫിഇയെ അറസ്റ്റു ചെയ്യാന്‍ ഖലീഫ ഉത്തരവിട്ടു. അമീര്‍ ഇമാമവര്‍കളെ അറസ്റ്റു ചെയ്ത് ബഗ്ദാദിലെ ദര്‍ബാറില്‍ എത്തിച്ചു. ഈ വിവരമറിഞ്ഞപ്പോള്‍ ബഗ്ദാദിലെ അന്നത്തെ ഖാളി ഇമാം മുഹമ്മദും ദര്‍ബാറിലെത്തി. ഖലീഫയുടെ ചോദ്യത്തിനുത്തരമായി ഇമാം ശാഫിഈ പറഞ്ഞു: 'ഞാന്‍ അലവി സയ്യിദല്ല. ബനുല്‍മുത്ത്വലിബാണ് എന്റെ പരമ്പര. അക്രമമായാണ് എന്നെ ഇങ്ങോട്ട് വിളിച്ചുകൊണ്ടുവന്നത്. നിങ്ങളുടെ ഈ ഖാളിയോട് ചോദിക്കുക, അവര്‍ക്കറിയാം സത്യാവസ്ഥ.' ഇമാം ശാഫിഈ പറഞ്ഞത് ഇമാം മുഹമ്മദ് ശരിവെച്ചപ്പോള്‍ ഹാറൂന്‍ റശീദ് മഹാനവര്‍കളെ വെറുതെ വിട്ടയച്ചു. ഇതിനു ശേഷമാണ് താന്‍ ഇമാം മുഹമ്മദിന്റെ ശിഷ്യത്വം സ്വീകരിച്ചത്.
ഇമാം ശാഫിഈ നിരവധി കിതാബുകള്‍ എഴുതിയിട്ടുണ്ട്. രിസാല, ഉമ്മ്, സുനന്‍ തുടങ്ങിയവ അതില്‍ പ്രസിദ്ധമാണ്.
ഇമാം മാലിക്
അല്ലാമ ഖാളീ ഇയാള് ഉദ്ധരിക്കുന്നു: ബഗ്ദാദിലെ ഖലീഫയായിരുന്ന മന്‍സ്വൂര്‍ മസ്ജിദുന്നബവിയില്‍ വന്നു. ഇമാം മാലികും അപ്പോള്‍ അവിടെയുണ്ടായിരുന്നു. ഖലീഫ അദ്ദേഹത്തോട് ചില കാര്യങ്ങള്‍ സംസാരിച്ചു. ഇടക്ക് മന്‍സ്വൂറിന്റെ ശബ്ദം അല്‍പം ഉയര്‍ന്നപ്പോള്‍ ഇമാം മാലിക്(റ) അദ്ദേഹത്തോട് വളരെ കര്‍ശനമായി പറഞ്ഞു: 'റസൂല്‍ ÷ യുടെ ശബ്ദത്തെക്കാള്‍ ശബ്ദമുയര്‍ത്താന്‍ പാടില്ലെന്ന ഖുര്‍ആന്റെ ശാസന നിങ്ങള്‍ക്കറിഞ്ഞുകൂടേ? റസൂല്‍ ÷ യുടെ ജീവിതകാലത്ത് എപ്രകാരമാണോ അവരോട് പെരുമാറിയിരുന്നത്, അപ്രകാരം തന്നെയാണ് വഫാത്തിന് ശേഷവും പെരുമാറേണ്ടത്. അതുകൊണ്ട് റസൂല്‍ ÷ യുടെ റൗളയുടെ സമീപം വെച്ച് ശബ്ദം ഉയര്‍ത്തിപ്പോകരുത്.'
മന്‍സ്വൂര്‍ ഈ ഉപദേശം വളരെ അനുസരണത്തോടെ ശ്രവിച്ചു. ഒന്നും പ്രതികരിച്ചില്ല. കുറെ നേരത്തേക്ക് സംസാരിച്ചതുമില്ല... പതുങ്ങിയ സ്വരത്തിലുള്ള ഒരു ചോദ്യം കൊണ്ടായിരുന്നു മന്‍സ്വൂര്‍ ആ മൗനം ഭജ്ഞിച്ചത്. അദ്ദേഹം ചോദിച്ചു: 'ഞാന്‍ റസൂല്‍ ÷ ക്ക് സലാം ചൊല്ലി. ഇനി എങ്ങനെയാണ് സിയാറത്ത് ചെയ്യേണ്ടത്; ഖിബ്‌ലക്ക് മുഖം തിരിച്ചോ റസൂലുല്ലാഹി ÷ യിലേക്ക് മുഖം തിരിച്ചോ?'
ഇതിനുത്തരമായി ഇമാം പറഞ്ഞു: അല്ലാഹുവിന്റെ തിരുസന്നിധിയില്‍ നിങ്ങളുടെയും ആദ്യപിതാവായ ആദമി(അ)ന്റെയും വസീലയാണ് നമ്മുടെ നബി(സ്വ). അതുകൊണ്ട് റസൂലുല്ലാഹിയിലേക്ക് മുഖം തിരിച്ചു അല്ലാഹുവിനോട് ചോദിക്കുക. അവര്‍ വസീലയായുള്ള ദുആ അല്ലാഹു പ്രത്യേകം സ്വീകരിക്കും.
മന്‍സ്വൂര്‍ ഇതെല്ലാം അനുസരിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു.
**** **** ****
ഖലീഫ ഹാറൂന്‍ റശീദ് ഇമാം മാലിക്(റ)വിനെ അതിയായി ബഹുമാനിച്ചിരുന്നു. ഒരിക്കല്‍ അദ്ദേഹം ഇമാമിനോട് പറഞ്ഞു: 'നിങ്ങള്‍ രാജദര്‍ബാറില്‍ വന്ന് എന്റെ കുട്ടികള്‍ക്ക് ഹദീസ് പഠിപ്പിച്ചാല്‍ വളരെ ഉപകാരമായിരുന്നു.'
ഇമാം മാലിക്(റ) ഈ ക്ഷണം നിരസിച്ചു. പിന്നീട് ഹാറൂന്‍ റശീദ് രണ്ടു പുത്രന്മാരെയും കൂട്ടി ഇമാമിന്റെ സന്നിധിയില്‍ വന്ന് പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ പ്രസിദ്ധമായ മുവത്ത്വ ഞങ്ങള്‍ക്ക് വായിച്ചുകേള്‍പിക്കുക. ഞങ്ങള്‍ കേള്‍ക്കാം.'
മഹാനവര്‍കള്‍ അതിനും കൂട്ടാക്കിയില്ല. ഞാനൊരിക്കലും ഹദീസ് ശിഷ്യന്മാര്‍ക്ക് അങ്ങോട്ട് വായിച്ചുകൊടുക്കാറില്ലെന്നും അതുകൊണ്ട് എനിക്കതിന് സാധ്യമല്ലെന്നും പറഞ്ഞു.
ഇതും സ്വീകരിക്കാതായപ്പോള്‍ റശീദ് പറഞ്ഞു: 'ഞങ്ങള്‍ ഹദീസ് വായിച്ചുകൊള്ളാം; പക്ഷേ, നിങ്ങള്‍ സാധാരണക്കാരെ മജ്‌ലിസില്‍ നിന്ന് പുറത്താക്കണം. ഞങ്ങള്‍ സ്വന്തമായിരിക്കണം സദസ്സില്‍.'
ഇമാമവര്‍കള്‍ ഇതിന് പ്രതിവചിച്ചതിപ്രകാരമാണ്: 'പ്രത്യേകക്കാര്‍ക്കു വേണ്ടി സാധാരണക്കാരെ പുറത്താക്കുകയാണെങ്കില്‍ അതുകൊണ്ട് പ്രത്യേകക്കാര്‍ക്കും ഒന്നും ലഭിക്കുകയില്ല.'
താന്‍ പറഞ്ഞ കാര്യങ്ങളൊന്നും കണക്കിലെടുക്കാത്തതിനെ സംബന്ധിച്ച് മറ്റൊരിക്കല്‍ ഖലീഫ ചോദിച്ചപ്പോള്‍ ഇമാമവര്‍കള്‍ പ്രസ്താവിച്ചു: 'അന്‍പതിനായിരം വര്‍ഷം യാത്ര ചെയ്താണ് നുബുവ്വത്തിന്റെ വിജ്ഞാനം നമ്മിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. അതുകൊണ്ട് അതിനെ നാം അതിയായി ബഹുമാനിച്ചാദരിക്കേണ്ടതുണ്ട്.'
മദ്ഹബിന്റെ നാല് ഇമാമുകളില്‍ പ്രമുഖനാണ് ഇമാം മാലിക്(റ). പ്രസിദ്ധ സ്വഹാബി അബൂ ആമിര്‍ പ്രപിതാമഹനാണ്. പിതാവിന്റെ പേര് അനസ്. മദീനയാണ് സ്വദേശം. ജനനം ഹിജ്‌റ 93 ലാണ്; വഫാത്ത് ഹിജ്‌റ 179 ലും.
വളരെ ഭക്തനും വിനയാന്വിതനും അഹന്തയില്ലാത്തവരുമായിരുന്നു ഇമാം മാലിക്(റ). ഒരിക്കല്‍ ഹാറൂന്‍ റശീദ് ഇമാമവര്‍കളോട് പറഞ്ഞു: 'മുവത്ത്വ കഅ്ബാലയത്തില്‍ നമുക്ക് കെട്ടിത്തൂക്കാം. എന്നാല്‍ ജനങ്ങളെല്ലാം അതനുസരിച്ച് പ്രവര്‍ത്തിക്കുമല്ലോ.' പേരും പ്രശസ്തിയും ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു അസുലഭാവസരമായിരുന്നു ഇത്. പക്ഷേ, പാരത്രിക മോക്ഷം മാത്രമാഗ്രഹിച്ച ആ പണ്ഡിതവര്യന്‍ അതിന് അനുവദിച്ചില്ല. അവര്‍ പ്രതികരിച്ചു: 'സ്വഹാബികള്‍ക്കിടയില്‍ തന്നെ ശാഖാപരമായ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരിക്കെ ജനങ്ങളെ ഒരേ അഭിപ്രായത്തില്‍ ഉറപ്പിച്ചുനിറുത്താന്‍ നമുക്കെങ്ങനെ കഴിയും?'...
അബ്ദുര്‍റഹ്മാനുബ്‌നു മഹ്ദീ പറയുന്നു: ഒരിക്കല്‍ ഇമാം മാലിക്(റ)യുടെ മജ്‌ലിസില്‍ വന്നുകൊണ്ട് ഒരാള്‍ പറഞ്ഞു: 'ബഹുവന്ദ്യരേ, ആറു മാസക്കാലം യാത്ര ചെയ്താണ് ഞാനിവിടെ വന്നിരിക്കുന്നത്. ഒരു മസ്അല ചോദിക്കാന്‍ വന്നതാണ്.' 'ചോദിക്കൂ'-മാലിക്(റ) പറഞ്ഞു. അദ്ദേഹം ഒരു മസ്അല ചോദിച്ചപ്പോള്‍ 'അത് എനിക്കറിഞ്ഞുകൂടാ' എന്നായിരുന്നു ഇമാമിന്റെ പ്രതികരണം. ചോദ്യകര്‍ത്താവ് ആകെ അമ്പരന്നു. അദ്ദേഹം ചോദിച്ചു: 'എന്റെ നാട്ടുകാരുടെ പ്രതിനിധിയായാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്; ഞാന്‍ അവരോടെന്തു പറയും?'
മാലിക് പ്രതികരിച്ചു: 'ഞാന്‍ നിന്നോട് പറഞ്ഞ കാര്യം നീ അവരെ അറിയിക്കുക...' അങ്ങനെ അയാള്‍ നിരാശനായി തിരിച്ചുപോയി.
**** **** ****
പണ്ഡിത ലോകം മുഴുവന്‍ മഹാനവര്‍കളെ അതിയായി ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. ഇമാം ശാഫിഈ, അഹ്മദുബ്‌നു ഹമ്പല്‍, ഇമാം ബുഖാരി(റ) തുടങ്ങിയ ജ്ഞാനപര്‍വതങ്ങളെല്ലാം അവരെ പ്രശംസിച്ചവരില്‍ പെടും.
ഉന്നതരായ എഴുപത് പണ്ഡിതന്മാര്‍ ഫത്‌വ നല്‍കാന്‍ എനിക്കര്‍ഹതയുണ്ടെന്ന് അംഗീകാരം നല്‍കിയാല്‍ മാത്രമേ ഞാന്‍ ഫത്‌വ നല്‍കുകയുള്ളൂവെന്ന് ഇമാം മാലിക്(റ) പറഞ്ഞിരുന്നു. അവര്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. അവരുടെ അംഗീകാരം ലഭിക്കുമ്പോള്‍ കഥാപുരുഷന് 17 വയസ്സ് മാത്രം പ്രായമായിരുന്നു!
നബി ÷ യെ ഇമാമവര്‍കള്‍ അതിയായി സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തിരുന്നു. നല്ല വസ്ത്രങ്ങള്‍ ധരിച്ച് സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിച്ച് മാത്രമേ അവര്‍ ഹദീസ് ദര്‍സ് നടത്തിയിരുന്നുള്ളൂ. ഇരുന്ന ഇരുപ്പില്‍ എന്തെങ്കിലും മാറ്റം പോലും വരുത്തിയിരുന്നില്ല. ഒരിക്കല്‍ ഹദീസ് ദര്‍സ് നടത്തുമ്പോള്‍ ഒരു തേള്‍ വന്ന് ശക്തിയായി കുത്തി മുറിവാക്കി. വേദനയാല്‍ മുഖമാകെ വിവര്‍ണമായി. എന്നിട്ടും അദ്ദേഹം അനങ്ങിയില്ല; ദര്‍സ് നിറുത്തിയതുമില്ല. തേളിന്റെ ദംശനമേല്‍ക്കാന്‍ കഴിഞ്ഞതുകൊണ്ടായിരുന്നില്ല ഇത്; പ്രത്യുത ഹദീസിനോടുള്ള ബഹുമാനത്താലായിരുന്നു. നബി ÷ യോടുള്ള അതിരറ്റ ബഹുമാനത്താല്‍ മദീനയിലെ ഹറം മേഖലയില്‍ അവര്‍ കാഷ്ഠിച്ചിരുന്നില്ല. മദീനയില്‍ വാഹനപ്പുറത്ത് സവാരി ചെയ്യുന്നതും പരിവര്‍ജിച്ചു. മദീനയിലെ പള്ളിയില്‍ ശബ്ദമുയര്‍ത്താന്‍ ആരെയും അനുവദിച്ചിരുന്നുമില്ല ആ യുഗപുരുഷന്‍.
ഹഖ്ഖ് തുറന്നുപറയുന്നതില്‍ മഹാനവര്‍കള്‍ ആരെയും ഭയപ്പെട്ടിരുന്നില്ല. മന്‍സ്വൂറിന്റെ ഭരണകാലത്ത് സ്ഥിതിഗതികള്‍ വഷളാവുകയും നാട്ടില്‍ സമാധാനം നഷ്ടപ്പെടുകയും അഹ്‌ലുബൈത്തിന് കഠിന യാതനകള്‍ അനുഭവിക്കേണ്ടിവരികയും ചെയ്തപ്പോള്‍ പീഡിതവിഭാഗത്തില്‍ നിന്ന് ഖിലാഫത്ത് വാദവുമായി രംഗത്തുവന്ന മുഹമ്മദ്, ഇബ്‌റാഹീം എന്നിവരെ മഹാനവര്‍കള്‍ പിന്തുണക്കുകയും ഭരണകൂടത്തിന് എതിരായും ഇവര്‍ക്ക് അനുകൂലമായും ഫത്‌വ ഇറക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ മദീനാ ഗവര്‍ണര്‍ മഹാനവര്‍കളെ ചാട്ടവാര്‍ കൊണ്ട് എഴുപത് പ്രാവശ്യം അടിക്കുകയുണ്ടായി. ഖലീഫ മന്‍സ്വൂര്‍ ഈ വിവരമറിഞ്ഞ് അതിയായി ഖേദം പ്രകടിപ്പിച്ചു. അവരുടെ ശ്രേഷ്ഠതകളും മദ്ഹുകളും നിരവധിയാണ്.
ഇമാം അഹ്മദുബ്‌നു ഹമ്പല്‍
ഖലീഫാ മഅ്മൂന്‍ ഒരു നല്ല ഭരണാധികാരിയായിരുന്നുവെങ്കിലും ഖുര്‍ആന്‍ സൃഷ്ടിയാണെന്ന മുഅ്തസിലീ വിശ്വാസക്കാരനായിരുന്നു. ഇത് അദ്ദേഹം ജനങ്ങളില്‍ അടിച്ചേല്‍പിക്കുകയും ചെയ്തു.
ഹിജ്‌റ 217 ല്‍ ഇവ്വിഷയകമായി പണ്ഡിതരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് അദ്ദേഹം അവര്‍ക്കെല്ലാം കത്തെഴുതി. ചിലര്‍ സ്വന്തം ഇഷ്ടപ്രകാരവും മറ്റു ചിലര്‍ വാള്‍ ഭയന്നും ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് ഏറ്റുപാടി.
എന്നാല്‍ സത്യത്തിന്റെ മുമ്പില്‍ പതറാത്ത ചില പണ്ഡിതരും മഹാത്മാക്കളും അന്നുണ്ടായിരുന്നു. അവര്‍ മഅ്മൂനിന്റെ വാളിന് തരിമ്പും വില കല്‍പിച്ചില്ല. അവരില്‍ പ്രമുഖനായിരുന്നു ഇമാം അഹ്മദുബ്‌നു ഹമ്പല്‍. ഖല്‍ഖുല്‍ ഖുര്‍ആന്‍ സംബന്ധമായി ഇവരുടെ അഭിപ്രായമാരായാനായി ഇസ്ഹാഖുബ്‌നു ഇബ്‌റാഹീമിനെയാണ് മഅ്മൂന്‍ നിശ്ചയിച്ചിരുന്നത്. അദ്ദേഹം ഓരോരുത്തരെയും വിചാരണ ചെയ്തു തുടങ്ങി. അഹ്മദുബ്‌നു ഹമ്പലിന്റെ ഊഴം വന്നപ്പോള്‍ ഇസ്ഹാഖ് അദ്ദേഹത്തോട് ചോദിച്ചു: 'ഖുര്‍ആനിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായമെന്ത്?' 'ഖുര്‍ആന്‍ അല്ലാഹുവിന്റെ കലാമാണ്'-ഇമാം പ്രതിവചിച്ചു.
'അത് സൃഷ്ടിയാണോ അല്ലയോ?'-ഇസ്ഹാഖ് വീണ്ടും ചോദിച്ചു. 'ഇതിലുപരി ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല'-ഇമാമിന്റെ പ്രതികരണം. ഓരോ പണ്ഡിതരുടെ മറുപടിയും ഇസ്ഹാഖ് ഖലീഫക്ക് അയച്ചുകൊടുത്തു.
വീണ്ടും ഒന്നുകൂടി അവരുടെ മനോഗതി പുനഃപരിശോധിക്കാനും അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ നിന്ന് പിന്‍മാറുന്നില്ലെങ്കില്‍ തല വെട്ടി അയച്ചുകൊടുക്കാനും ഖലീഫ ഉത്തരവിട്ടു. ഇതുകൂടിയായപ്പോള്‍ വാളിനെ ഭയന്ന് പലരും യഥാര്‍ഥ വിശ്വാസം ഉള്ളിലൊതുക്കി ഖലീഫയുടെ വിശ്വാസം ഏറ്റുപാടി. നാലുപേരെ മാത്രം ഇതിനും കിട്ടിയില്ല. അവര്‍ സ്വന്തം വിശ്വാസത്തില്‍ നിന്ന് അണുഅളവ് വ്യതിചലിച്ചില്ല...
ഇസ്ഹാഖ് ഈ നാലുപേരെയും അറസ്റ്റ് ചെയ്തു. വധശിക്ഷ ഭയന്ന് രണ്ടാള്‍ കൂടി പിന്മാറി. ഇതോടെ ദൃഢമനസ്‌കരായ രണ്ടാള്‍ മാത്രം അവശേഷിച്ചു-ഇമാം അഹ്മദുബ്‌നു ഹമ്പലും മുഹമ്മദുബ്‌നു നൂഹും. ഇവരെ ഖലീഫയുടെ അടുത്തേക്ക് കൊണ്ടുപോകുകയായിരുന്നു. അവര്‍ അവിടെ എത്തുന്നതിനു മുമ്പായിത്തന്നെ ഖലീഫ മരിച്ചു. അങ്ങനെ ഇവര്‍ തല്‍ക്കാലം ജയിലിലടക്കപ്പെട്ടു.
മഅ്മൂനിനു ശേഷം അയാളുടെ പിന്‍ഗാമിയായി മുഅ്തസ്വിം ബില്ലാഹി സ്ഥാനാരോഹണം ചെയ്തു. സഹോദരന്‍ മഅ്മൂനിന്റെ 'ഖല്‍ഖുല്‍ ഖുര്‍ആന്‍' വാദം ഇയാളും ആവര്‍ത്തിച്ചു. ഇമാം അപ്പോഴും റഖ്ഖയിലെ ജയിലില്‍ തന്നെ.
ഖലീഫ റോമില്‍ നിന്നും യുദ്ധം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനെ ഇമാമിനെ ജയിലില്‍ നിന്ന് തന്റെ സന്നിധിയിലേക്ക് വരുത്തുകയും പണ്ഡിതരുമായി വിവാദം നടത്തിക്കുകയും ചെയ്തു. ഇമാം തന്റെ ലക്ഷ്യങ്ങളെല്ലാം സമര്‍ഥമായി അവതരിപ്പിച്ചെങ്കിലും വെറും ഒരു പട്ടാളക്കാരനായ മുഅ്തസ്വിമിന് അതത്ര സ്വീകാര്യമായി തോന്നിയില്ല. മുഅ്തസ്വിം അന്ത്യശാസനം നല്‍കി: 'ഒന്നുകില്‍ വീണ്ടും ജയില്‍! അല്ലെങ്കില്‍ ഈ വിശ്വാസത്തില്‍ നിന്ന് പിന്മാറുക.'
ഇമാമവര്‍കള്‍ സത്യത്തിന്റെ ബന്ധനങ്ങള്‍ക്കാണ് കപട സ്വാതന്ത്ര്യത്തെക്കാള്‍ പ്രാധാന്യം നല്‍കിയത്. അങ്ങനെ മഹാനവര്‍കള്‍ വീണ്ടും ജയിലിലടക്കപ്പെടുകയും അവിടെ കഠിന ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തു. കാലിലിട്ട ചങ്ങലയും അരയില്‍ കെട്ടുന്ന കയറിന്റെ അഗ്രവും പരസ്പരം ബന്ധിച്ചതുകാരണം മഹാനവര്‍കള്‍ക്ക് ജയിലില്‍ അനങ്ങാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഉറക്കസമയത്തും നമസ്‌കാരം നിര്‍വഹിക്കാനും മാത്രമേ ഈ കയറ് അഴിച്ചിരുന്നുള്ളൂ.
പക്ഷേ, ഈ ജയിലും ചങ്ങലയും ഇമാമര്‍കളെ ഒട്ടും പിന്തിരിപ്പിച്ചില്ല. അദ്ദേഹം ആരാധനാദികര്‍മങ്ങള്‍ നിര്‍വഹിച്ചും ജനങ്ങള്‍ക്ക് സദുപദേശങ്ങള്‍ നല്‍കിയും ജയില്‍ ജീവിതം ധന്യമാക്കി. വിദ്യാര്‍ഥികള്‍ വരുമ്പോള്‍ അവര്‍ക്ക് ദര്‍സ് നടത്തുകയും ചെയ്തു. ഇമാമിനു വേണ്ടി രണ്ട് കാവല്‍ഭടന്മാരെ മുഅ്തസ്വിം ഏര്‍പ്പെടുത്തിയിരുന്നു. അവര്‍ ദിനേന ഇമാമിനോട് ചോദിക്കും: 'നിങ്ങളുടെ ചിന്താഗതിക്ക് മാറ്റമുണ്ടോ?'
ഇമാം പ്രതികരിക്കും: 'ഇല്ല. എന്റെ വിശ്വാസത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല.'
ഈ നില കുറെ കാലം തുടര്‍ന്നു. മഹാനവര്‍കള്‍ക്ക് യാതൊരു മാനസാന്തരവുമില്ല. ഒരു ചങ്ങലക്കു പകരം നാല് ചങ്ങലകള്‍ കാലില്‍ ബന്ധിച്ചു. എന്നിട്ടും യാതൊരു വ്യതിയാനവുമില്ല. ഈ വിഷമങ്ങളും ബുദ്ധിമുട്ടുകളും ക്ഷമാപൂര്‍വം സ്വീകരിച്ചു. അവര്‍ അല്ലാഹുവിന് സദാ കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ടേയിരുന്നു...
ഇമാമവര്‍കളുടെ ദൃഢമനസ്‌കതയും സ്ഥൈര്യവും സ്വാതന്ത്ര്യപ്രേമവും കണ്ട് മുഅ്തസ്വിം പറഞ്ഞു: 'ജയിലും ചങ്ങലയും എത്ര കാലം?... ഒന്നുകില്‍ ഖുര്‍ആന്‍ സൃഷ്ടിയാണെന്ന് പറയുക; അല്ലെങ്കില്‍ മൂര്‍ച്ചയേറിയ വാള്‍.'
ഇതനുസരിച്ച് ഇമാം വീണ്ടും ഖലീഫാ സന്നിധിയില്‍ കൊണ്ടുവരപ്പെട്ടു.
ഈ ദാരുണസംഭവം അഹ്മദുബ്‌നു ഹന്‍ബല്‍(റ) തന്നെ ഇങ്ങനെ വിവരിക്കുന്നു: 'എന്നെ ഖലീഫയുടെ സന്നിധിയിലെത്തിക്കാനായി ഒരു സവാരിവണ്ടിയിലിരുത്തി. രണ്ടു കാലുകളും ചങ്ങലക്കിട്ടതിനാല്‍ വളരെ ഭാരമായിത്തോന്നിയിരുന്നു. ഓരോ കാലടി മുന്നോട്ടുവെക്കുമ്പോഴും മറിഞ്ഞുവീഴുമെന്ന ഭയം. അങ്ങനെ ഖലീഫയുടെ ദര്‍ബാറിലെത്തി. ആരാച്ചാര്‍ മൂര്‍ച്ചയേറിയ വാളുകളും ചാട്ടവാറുകളുമായി അവിടെ കാത്തിരിപ്പായിരുന്നു.'
'നിങ്ങള്‍ വിശ്വാസം മാറ്റാന്‍ തയ്യാറുണ്ടോ?'-ആരോ ചിലര്‍ എന്നോട് ചോദിച്ചു.
ഞാന്‍ പറഞ്ഞു: 'ഇല്ല, ഒരിക്കലുമില്ല. അല്ലാഹുവിന്റെ കിതാബും റസൂലുല്ലാഹിയുടെ തിരുചര്യയും കൈവിട്ട് ഞാന്‍ ഒന്നും സ്വീകരിക്കാന്‍ തയ്യാറില്ല...'
കിങ്കരന്മാര്‍ക്ക് ഉത്തരവ് ലഭിച്ചു: 'ഇമാമിനെ ചാട്ടവാര്‍ കൊണ്ട് പൊതിരെ തല്ലുക.' അവര്‍ ആഞ്ഞുവീശി അടി തുടങ്ങി... ഓരോ അടി ശരീരത്തില്‍ വീഴുമ്പോഴും അദ്ദേഹം തസ്ബീഹും തഹ്‌ലീലും ഉറക്കെ പറഞ്ഞിരുന്നു. 19 അടി ശരീരത്തിലേറ്റപ്പോഴേക്കും മഹാനവര്‍കള്‍ അബോധാവസ്ഥയിലായി നിലംപൊത്തി. ശരീരഭാഗങ്ങളില്‍ നിന്നെല്ലാം രക്തം ധാരധാരയായി പ്രവഹിച്ചിരുന്നു.
അഹ്മദുബ്‌നു ഹമ്പലിന്റെ ദൃഢമാനസം കണ്ട് മുഅ്തസ്വിം അത്ഭുതപ്പെടുകയും അവസാനം ഇമാം ജയില്‍ മോചിതനാക്കപ്പെടുകയും ചെയ്തു... 30 മാസക്കാലം മഹാനവര്‍കള്‍ കഠിന യാതന കടിച്ചിറക്കിക്കൊണ്ട് ജയില്‍ വാസം വരിച്ചു.
ഇമാം അഹ്മദുബ്‌നു ഹമ്പലിന്റെ ജനനം ഹിജ്‌റ 164 ല്‍ ബഗ്ദാദില്‍ ആയിരുന്നു. അവിടെ വെച്ചുതന്നെ ഹിജ്‌റ 241 ല്‍ വഫാതാവുകയും ചെയ്തു.
നിരുപമനും നിസ്തുലനുമായൊരു പണ്ഡിതനാണ് ഇമാം അഹ്മദ്. നിരവധി നാടുകളില്‍ വിജ്ഞാനത്തിനു വേണ്ടി ചുറ്റിക്കറങ്ങി. തന്റെ യുഗത്തിലെ പണ്ഡിതന്മാരില്‍ നിന്നെല്ലാം വിജ്ഞാനമാര്‍ജ്ജിച്ചു. ഇമാം ശാഫിഈ, ഇമാം അബൂയൂസുഫ്, യസീദുബ്‌നു ഹാറൂന്‍, സുഫ്‌യാന്‍ തുടങ്ങിയവര്‍ പ്രമുഖ ഗുരുവര്യരില്‍ ചിലരാണ്.
ഹൃദിസ്ഥമാക്കാനുള്ള കഴിവില്‍ അവര്‍ കിടയറ്റവരാണ്. 10 ലക്ഷം ഹദീസ് സനദ് സഹിതം മനഃപാഠമാക്കിയിരുന്നു. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്(റ) തുടങ്ങിയ ഹദീസ് വിജ്ഞാന വേദിയിലെ ദിവ്യജ്യോതിസ്സുകളെല്ലാം അവരുടെ ശിഷ്യസമ്പത്താണ്. ജീവിതം വളരെ ലളിതമായിരുന്നു. ഉണക്കറൊട്ടി മാത്രമായിരുന്നു ഭക്ഷണം. ആരുടെയും പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ദിനേന 300 റക്അത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. ജയിലിലെ അടിയേറ്റ് കാലില്‍ വ്രണം വന്നപ്പോഴും 150 റക്അത്തില്‍ ചുരുങ്ങിയില്ല.
മഹാനവര്‍കള്‍ പൊതുസമ്മതനായിരുന്നു. അവരുടെ മരണവാര്‍ത്ത കേട്ട് ജനങ്ങള്‍ വിങ്ങിപ്പൊട്ടി. ജനാസയില്‍ 8 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു! ഇത്രയും വലിയ ജനക്കൂട്ടം കണ്ട് നിരവധി അഗ്നിയാരാധകരും ക്രിസ്ത്യാനികളും ഇസ്‌ലാം അവലംബിക്കുകപോലുമുണ്ടായി. മഹാനവര്‍കളില്‍ നിന്ന് നിരവധി കറാമത്തുകളും ഉണ്ടായിട്ടുണ്ട്.
ഇമാം അബൂഹനീഫ
മന്‍സ്വൂറിന്റെ ഭരണകാലത്ത് മുഹമ്മദ് നഫ്‌സ് ദകിയ്യയും സഹോദരന്‍ ഇബ്‌റാഹീമും യഥാക്രമം ഖിലാഫത്ത് വാദവുമായി മുന്നോട്ടുവന്നു. മന്‍സ്വൂര്‍ ഭരണം പിടിച്ചുപറ്റിയതാണെന്നും ജനങ്ങള്‍ നിര്‍ബന്ധ പൂര്‍വം ബൈഅത്ത് ചെയ്തതാണെന്നും ഖിലാഫത്ത് മുഹമ്മദിനും ഇബ്‌റാഹീമിനും അര്‍ഹമാണെന്നും ഇമാം മാലിക് അടക്കമുള്ള അന്നത്തെ പണ്ഡിതര്‍ ഫത്‌വയും നല്‍കിയിരുന്നു. മന്‍സ്വൂറുമായുള്ള ഏറ്റുമുട്ടലില്‍ ആദ്യം മുഹമ്മദും തുടര്‍ന്ന് ഇബ്‌റാഹീമും കൊല്ലപ്പെട്ടു. ഇവരുടെ വധത്തോടെ ഇവരെ പിന്തുണച്ചവരെയും തേടിപ്പിടിക്കാന്‍ മന്‍സ്വൂര്‍ ഉത്തരവിട്ടു. ഇമാം അബൂഹനീഫയും അക്കൂട്ടത്തിലായിരുന്നു.
ഖലീഫാ മന്‍സ്വൂര്‍ ഈ വിദ്വേഷം ഉള്ളിലൊതുക്കിക്കൊണ്ട് ഇമാം അബൂഹനീഫയെ തന്റെ ദര്‍ബാറിലേക്ക് ക്ഷണിച്ചുകൊണ്ട് പറഞ്ഞു: 'ഞാന്‍ നിങ്ങളെ ഖാളിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.'
'ഹേയ്, ഞാനതിനര്‍ഹനല്ല; ഞാനത് സ്വീകരിക്കുകയുമില്ല'-ഇമാം പ്രതിവചിച്ചു.
മന്‍സ്വൂര്‍ അതൃപ്തനായിക്കൊണ്ട്: 'നിങ്ങള്‍ കളവ് പറയുകയാണോ?'
ഇമാം: 'ഞാന്‍ കളവ് പറഞ്ഞവനാണെങ്കില്‍ ഞാനതിന് അര്‍ഹനല്ല എന്ന് പ്രസ്താവിച്ചതില്‍ ഞാന്‍ സത്യവാനാണ്. കാരണം, ഖാളിക്ക് കളവ് പറഞ്ഞുകൂടല്ലോ.'
മന്‍സ്വൂര്‍ സത്യം ചെയ്തുകൊണ്ട്: 'നിങ്ങള്‍ അത് സ്വീകരിക്കുകതന്നെ വേണം.'
ഇമാമും സത്യം ചെയ്തുകൊണ്ട്: 'ഞാനൊരിക്കലും അത് സ്വീകരിക്കുകയില്ല.'
ഇമാമിന്റെ ഈ ധൈര്യവും സ്ഥൈര്യവും കണ്ട് മന്‍സ്വൂര്‍ ആകെ അമ്പരന്നു. അയാള്‍ ഭീഷണിയോടെ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ ഖാളി പീഠത്തില്‍ ചെന്നിരുന്ന് തിരിച്ചുവന്ന് അദ്ദേഹം പറഞ്ഞു: 'എനിക്കിതിന് സാധ്യമല്ല...'
ഉടനെ മന്‍സ്വൂര്‍ ഇമാമവര്‍കളെ ജയിലിലടച്ചു. മരണം വരെയും അവര്‍ ആ ജയിലില്‍ തന്നെയായിരുന്നു.
ഇമാമവര്‍കളെ ജയിലിലടച്ചത് വലിയ കോളിളക്കത്തിനിടയാക്കി. അവിടത്തെ പണ്ഡിതകേന്ദ്രം ഇതിനെ ശക്തിയായി വിമര്‍ശിച്ചു. ഇതേതുടര്‍ന്ന് ജയിലിലാണെങ്കിലും അദ്ദേഹത്തിന്റെ ഇഷ്ടത്തിനെതിരായി ഒന്നും ചെയ്യാന്‍ മന്‍സ്വൂറിന് കഴിഞ്ഞിരുന്നില്ല. ജയിലിലായിരിക്കുമ്പോഴും വിജ്ഞാനദാഹികള്‍ക്ക് ജ്ഞാനം പകര്‍ന്നുകൊടുത്തിരുന്നു. ഇങ്ങനെ ജയില്‍ വാസവും അദ്ദേഹത്തിന് ഉന്നതിയിലേക്കുള്ള ഒരു കോണിയായി മാറി. ഇതിലും മന്‍സ്വൂറിന് അതിയായ അസന്തുഷ്ടി ഉണ്ടായിരുന്നുവെങ്കിലും ജനങ്ങളെ ഭയന്ന് പരസ്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. അവസാനം ഗതിമുട്ടിയ മന്‍സ്വൂര്‍ ഇമാമവര്‍കള്‍ക്ക് വിഷം നല്‍കി ജീവന്‍ അപഹരിക്കുകയാണുണ്ടായതെന്ന് പറയപ്പെടുന്നു.
ഇമാം അബൂഹനീഫയുടെ പ്രധാന ശിഷ്യനായ ഇമാം മുഹമ്മദ് ഈ ജയില്‍ഖാനയില്‍ വെച്ചാണ് മഹാനവര്‍കളില്‍ നിന്ന് വിജ്ഞാനം പകര്‍ന്നെടുത്തത്.
സത്യം ആരുടെ മുമ്പിലും സ്ഫുടമായി അവതരിപ്പിക്കുന്ന സ്വഭാവക്കാരനായിരുന്നു ഇമാം അബൂഹനീഫ. ഒരിക്കല്‍ കൂഫയിലെ ഗവര്‍ണറായ ഇബ്‌നു ഹുബൈറ ഇമാം അബൂഹനീഫയോട് പറഞ്ഞു: നിങ്ങള്‍ ഇടക്കിടെ ഇവിടെ വന്നിരുന്നെങ്കില്‍ എത്ര നന്നായിരുന്നു. അത് എനിക്ക് ചെയ്യുന്ന വലിയ ഉപകാരമായിരിക്കും.
അപ്പോള്‍ ഇമാമവര്‍കള്‍ ചോദിച്ചു: 'വന്നിട്ടെന്താണ് കാര്യം? നിങ്ങള്‍ സ്‌നേഹത്തോടും വാത്സല്യത്തോടുമാണ് എന്നോട് പെരുമാറുന്നതെങ്കില്‍ അത് ഭയപ്പെടേണ്ട കാര്യമാണ്. ഇവിടെ അതിഥിയായി വന്ന് നിങ്ങളെ എങ്ങനെ ആക്ഷേപിക്കും? നിങ്ങളുടെ സമ്പത്തും പണവുമാകട്ടെ അത് എനിക്ക് ആവശ്യവുമില്ല. എന്റെ കൈവശമുള്ളതാകട്ടെ ആര്‍ക്കും കവര്‍ന്നെടുക്കാനും സാധ്യമല്ല. പിന്നെ ഞാനെന്തിന് വരണം?'
ഇങ്ങനെ കാര്യങ്ങള്‍ തുറന്നുപറയാന്‍ അദ്ദേഹത്തിന് യാതൊരു മടിയുമുണ്ടായിരുന്നില്ല. തന്റെ മുന്നില്‍ വെച്ച് ഇങ്ങനെ പറയാന്‍ മറ്റുള്ളവരെ അനുവദിക്കുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഇമാമവര്‍കള്‍ ദര്‍സ് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് കയറിവന്ന് ഇമാമവര്‍കളോട് ഒരു മസ്അല ചോദിച്ചു. അതിനദ്ദേഹം മറുപടി നല്‍കിയപ്പോള്‍ ആ യുവാവ് പ്രതികരിച്ചു: 'നിങ്ങള്‍ പറഞ്ഞത് ശരിയല്ല.'
ഇതുകേട്ടപ്പോള്‍ സദസ്സിലുണ്ടായിരുന്ന അബുല്‍ഖത്താബ് ജുര്‍ജാനിക്ക് ദേഷ്യം വന്നു. അദ്ദേഹം അവിടെ കൂടിയിരുന്നവരോടായി പറഞ്ഞു: 'നിങ്ങള്‍ എന്തു മനുഷ്യരാണ്? ഇമാമവര്‍കളോട് ഒരു പയ്യന്‍ ഇപ്രകാരം സംസാരിച്ചിട്ടുകൂടി നിങ്ങള്‍ക്ക് യാതൊരു ചലനവുമില്ലല്ലോ.'
ഇതുകേട്ട് ഇമാം അബൂഹനീഫ പറഞ്ഞു: 'അവരെ കുറ്റപ്പെടുത്തേണ്ട; ഞാനവര്‍ക്ക് അതിന് സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. എന്റെ അഭിപ്രായത്തിലുള്ള അപാകതകള്‍ ജനങ്ങള്‍ തിരുത്താന്‍ വേണ്ടിയാണ് ഞാനിവിടെ ഇരിക്കുന്നതുതന്നെ...!'
ഇമാമുല്‍ അഅ്‌ളം എന്ന പേരില്‍ വിഖ്യാതനായ അബൂഹനീഫയുടെ യഥാര്‍ഥ നാമം നുഅ്മാന്‍ എന്നാണ്. പിതാവ് സാബിത് ഫാര്‍സീ വംശജനായൊരു കച്ചവടക്കാരനായിരുന്നു. അബ്ദുല്‍ മലികിന്റെ ഭരണകാലത്ത് ഹിജ്‌റ 80 ല്‍ കൂഫയില്‍ ജാതനായി. ഹിജ്‌റ 150 ല്‍ ബഗ്ദാദില്‍ വഫാതായി. ഇരുപതില്‍പരം സ്വഹാബികളെ കാണാനുള്ള ഭാഗ്യം അവര്‍ക്കുണ്ടായിട്ടുണ്ട്.
ചെറുപ്പത്തില്‍ കച്ചവടത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. മുഹദ്ദിസ് ഇമാം ശഅ്ബിയുടെ നിര്‍ദേശപ്രകാരം വിജ്ഞാനരംഗത്തേക്ക് ഇറങ്ങിത്തിരിച്ചു. വളരെ കുറഞ്ഞ കാലം കൊണ്ടുതന്നെ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ അവഗാഹം നേടി. അവരുടെ ബുദ്ധിവൈഭവവും പാണ്ഡിത്യവും സര്‍വരാലും അംഗീകരിക്കപ്പെട്ടതാണ്. ലോകത്തുള്ള മുസ്‌ലിം ജനസംഖ്യയുടെ വലിയൊരു ശതമാനം ഇവരുടെ മുഖല്ലിദുകളാണ്.
ഇമാം അബൂഹനീഫ നാലായിരം മുഹദ്ദിസുകളില്‍ നിന്ന് ഹദീസ് രിവായത്ത് ചെയ്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. വളരെയധികം സൂക്ഷ്മാലുവും സര്‍വസംഗ പരിത്യാഗിയും ഭക്തനുമായിരുന്നു. അവരുടെ ഇബാദത്തിനെക്കുറിച്ച് 13-ാം അധ്യായത്തില്‍ പറയുന്നുണ്ട്.
ഇമാം ഗസ്സാലി
ഹുജ്ജത്തുല്‍ ഇസ്‌ലാം അബൂഹാമിദില്‍ ഗസ്സാലി ഫല്‍സഫ, തസ്വവ്വുഫ്, ഇല്‍മുല്‍കലാം എന്നീ വിജ്ഞാന ശാഖകളിലെ ഇമാമാണ്. ജ്ഞാനസാഗരത്തിന്റെ അടിത്തട്ടിലേക്ക് ഊളിയിട്ടിറങ്ങി വിജ്ഞേയങ്ങളായ നിരവധി ഗ്രന്ഥങ്ങള്‍ മഹാനവര്‍കള്‍ രചിച്ചിട്ടുണ്ട്. തന്റെ ഇഹ്‌യാ ഉലൂമിദ്ദീന്‍ വിശ്വപ്രസിദ്ധമാണ്.
ഹിജ്‌റ 499 ല്‍ ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ)യുടെ പുണ്യ മഖ്ബറയില്‍ വെച്ച് അദ്ദേഹം മൂന്ന് കാര്യങ്ങള്‍ കരാര്‍ ചെയ്യുകയുണ്ടായി: 1) രാജദര്‍ബാറില്‍ പോവുകയില്ല. 2) രാജാക്കളില്‍ നിന്നുള്ള യാതൊരു വിധ ആനുകൂല്യവും സ്വീകരിക്കുകയില്ല. 3) ആരുമായും വാഗ്വാദം നടത്തുകയില്ല.
മഹാനവര്‍കള്‍ സത്യം തുറന്നുപറയാനും എഴുതാനും ഒട്ടും മടിച്ചിരുന്നില്ല. അപാകതകള്‍ ആരില്‍ നിന്ന് കണ്ടാലും അത് വെട്ടിത്തുറന്ന് പറഞ്ഞിരുന്നു. ഇക്കാരണം കൊണ്ടുതന്നെ അന്നത്തെ ചില പണ്ഡിതന്മാര്‍ ഇമാം ഗസ്സാലി(റ)യെ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ ഇമാമിനെതിരെ പല ആരോപണങ്ങളും ഉന്നയിച്ചു. അന്ന് ഖുറാസാനിലെ ഭരണാധികാരി സുല്‍ഥാന്‍ സന്‍ജറുബ്‌നു മാലിക് സല്‍ജൂഖിയായിരുന്നു. ഇദ്ദേഹം പണ്ഡിതനായിരുന്നില്ല; താടിയും തലപ്പാവുമുള്ള ആരും പറയുന്നതെല്ലാം വിശ്വസിക്കുന്ന പ്രകൃതക്കാരനായിരുന്നു. ഇമാം ഗസ്സാലി(റ)യെക്കുറിച്ച് അസൂയാലുക്കളായ ചിലര്‍ പറഞ്ഞതെല്ലാം ഇദ്ദേഹം വിശ്വസിക്കുകയും അതനുസരിച്ച് ഇമാമവര്‍കളെ രാജസദസ്സിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
ഇമാം ഗസ്സാലി(റ) സുല്‍ഥാന്റെ ക്ഷണത്തിന് ഇപ്രകാരം മറുപടി എഴുതി: ഏതെങ്കിലും രാജാവിനെ സമീപിക്കുകയില്ലെന്ന് ഞാന്‍ കരാര്‍ ചെയ്തിരിക്കുന്നു; പത്തുവര്‍ഷമായി ഇതനുസരിച്ച് പ്രവര്‍ത്തിച്ചുവരികയാണ് ഞാന്‍. സുല്‍ഥാന്‍ മലിക് ശാഹ് എന്നെ ക്ഷണിക്കാറുണ്ടായിരുന്നില്ല. ഇപ്പോള്‍ രാജസദസ്സില്‍ വരാന്‍ എനിക്കിതാ ഓര്‍ഡര്‍ ലഭിച്ചിരിക്കുന്നു. അങ്ങനെ നിര്‍ബന്ധിതാവസ്ഥയില്‍ ഞാനിതാ വരുന്നു.
ഇമാം ദര്‍ബാറിലെത്തിയപ്പോള്‍ സുല്‍ഥാന്‍ അദ്ദേഹത്തെ സ്വീകരിക്കുകയും തന്റെ പാര്‍ശ്വത്തിലായി ഇരിക്കാന്‍ ആജ്ഞാപിക്കുകയും ചെയ്തു. അനന്തരം വിവിധ കാര്യങ്ങളെക്കുറിച്ച് പരസ്പരം ചര്‍ച്ച ചെയ്തു. പിരിഞ്ഞുപോരുമ്പോള്‍ ഇമാം സുല്‍ഥാനോട് പറഞ്ഞു: പീഡനങ്ങളാലും സല്‍ഭരണത്തിന്റെ അഭാവത്താലും ഥൂസിലെ ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുന്നു. ഇപ്പോള്‍ തണുപ്പും ക്ഷാമവും കൂടിയായപ്പോള്‍ അവര്‍ ആകെ വാടിത്തളര്‍ന്നിരിക്കയാണ്. നിങ്ങള്‍ അവരോട് കരുണ ചെയ്യും. പക്ഷേ, ഇന്ന് ഥൂസിന്റെ അവസ്ഥയോ! ജനങ്ങളുടെ പിരടികള്‍ വിഷമത്താല്‍ പൊട്ടിയിരിക്കുന്നു; നിങ്ങളുടെ കുതിരകളുടെ പിരടികള്‍ ആഭരണ ഭാരത്താലും പൊട്ടിയിരിക്കുകയാണ്!!
ബഗ്ദാദിലെ മദ്‌റസാ നിസാമിയ്യയുടെ സ്വദ്ര്‍ മുദര്‍രിസായി സേവനമനുഷ്ഠിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് സുല്‍ഥാന്‍ സന്‍ജറിന്റെ മന്ത്രി മുഹമ്മദുബ്‌നു ഫഖ്‌റ ഇമാം ഗസ്സാലി(റ)ക്കൊരു കത്തെഴുതി. ബഗ്ദാദിലെ ഖലീഫ മുസ്തള്ഹിര്‍ ബില്ലാഹിയുടെയും മറ്റും നിര്‍ദേശമനുസരിച്ചായിരുന്നു ഈ ക്ഷണം. ഇമാം ഗസ്സാലി(റ) ഈ ക്ഷണക്കത്തിന് സുദീര്‍ഘമായൊരു മറുപടി എഴുതി. തനിക്ക് ബഗ്ദാദില്‍ വരാന്‍ പറ്റാത്തതിനുള്ള കാരണങ്ങള്‍ അതില്‍ വിവരിച്ചത് ഇപ്രകാരമായിരുന്നു:
1) ഞാന്‍ ബഗ്ദാദില്‍ വരുന്നതോടെ എന്റെ ദര്‍സില്‍ പഠിക്കുന്ന 150 വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാകും. 2) ഞാന്‍ വാഗ്വാദങ്ങളോ വാദപ്രതിവാദങ്ങളോ നടത്തുകയില്ലെന്ന് സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ബഗ്ദാദില്‍ അതെല്ലാം അനിവാര്യമായിവരും. 3) ബഗ്ദാദില്‍ ഇടക്കിടെ രാജദര്‍ബാറുകളില്‍ ഹാജറാകേണ്ടതായിവരും; അതും സാധ്യമല്ലെന്ന് ഞാന്‍ പ്രതിജ്ഞയെടുത്തിരിക്കുന്നു. 4) ഞാന്‍ അധ്യാപനത്തിന് ശമ്പളമോ മറ്റാനുകൂല്യങ്ങളോ കൈപ്പറ്റാറില്ല; ബഗ്ദാദില്‍ അത് സ്വീകരിക്കേണ്ടതായിവരും. കാരണം, അവിടെ എനിക്ക് ഭൂസ്വത്തുക്കളോ മറ്റു വരുമാനമാര്‍ഗങ്ങളോ ഒന്നുമില്ല.
സ്വഹാബികളും ഉത്തമ നൂറ്റാണ്ടുകളിലെ പ്രസിദ്ധരായ പണ്ഡിതരും മതാധ്യാപനത്തിന് ഗവണ്‍മെന്റ് ശമ്പളം കൈപ്പറ്റിയിരുന്നല്ലോ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം ഇപ്രകാരം എഴുതി:
'സ്വഹാബത്തിന്റെ കാലത്തും തുടര്‍ന്നുള്ള നൂറ്റാണ്ടുകളിലും ബൈത്തുല്‍മാലിലെ പണം ഹലാലായിരുന്നു. അതിലുപരി അന്ന് ഭരണാധികാരികളെയും ഉമറാഇനെയും തൃപ്തിപ്പെടുത്തേണ്ട ആവശ്യവുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്നത്തെ (ഹിജ്‌റ 5-ാം നൂറ്റാണ്ട്) സ്ഥിതി അതല്ല. ഇന്ന് ശമ്പളം പറ്റണമെങ്കില്‍ ദര്‍ബാറില്‍ പോകണം; രാജാവിനെ പ്രശംസിക്കണം; എല്ലാ നിലയിലും രാജാവിനെ പിന്തുണക്കുകയും സഹായിക്കുകയും അയാളുടെ ന്യൂനതകള്‍ മറച്ചുവെക്കുകയും വേണം. ഇങ്ങനെ പല അനര്‍ഥങ്ങളും വന്നുചേരുന്നുണ്ട്. ഈ പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാതിരുന്നാല്‍ രാജാവ് ഒരു ചില്ലിക്കാശുപോലും തരില്ല.' ഇമാം ഗസ്സാലി(റ)യുടെ ഈ കത്ത് ലഭിച്ചപ്പോള്‍ ഭരണകൂടം അവരുടെ പരിപാടി വേണ്ടെന്നുവെച്ചു.
ഭരണാധികാരികള്‍ക്ക് നിര്‍ദേശോപദേശങ്ങള്‍ നല്‍കുന്നതില്‍ മഹാനവര്‍കള്‍ ഒട്ടും പിശുക്ക് കാണിച്ചിരുന്നില്ല. നിഷ്‌കളങ്കമായ ജീവിതം നയിച്ചിരുന്ന അദ്ദേഹം സത്യവും യാഥാര്‍ഥ്യവും തുറന്നുപറഞ്ഞതിനാല്‍ പലവിധ വിഷമങ്ങളും സഹിച്ചിട്ടുണ്ട്. ഊരിയ വാളുകളും തിളങ്ങുന്ന കുന്തങ്ങളും ഒന്നും ആ മഹാനുഭാവനെ പിന്തിരിപ്പിച്ചില്ല.
ഒരിക്കല്‍ അദ്ദേഹം സുല്‍ഥാന്‍ സന്‍ജറിന്റെ സഹോദരന്‍ മുഹമ്മദുബ്‌നു മലിക് ശായ്ക്ക് 'നസ്വീഹത്തുല്‍ മുലൂക്' എന്ന ശീര്‍ഷകത്തില്‍ ഒരു കത്തെഴുതി. അതിലെ ചില പ്രധാനവരികള്‍ ശ്രദ്ധിക്കുക: 'വന്ദ്യരായ സുല്‍ഥാന്‍! നമസ്‌കാരം, നോമ്പ്, ഹജ്ജ്, സകാത്ത് തുടങ്ങി അല്ലാഹുവുമായുള്ള കടപ്പാടുകളില്‍ വല്ല വീഴ്ചകളും വന്നിട്ടുണ്ടെങ്കില്‍ ഒരുപക്ഷേ അല്ലാഹു അത് പൊറുത്തേക്കാം; എന്നാല്‍ ജനങ്ങളുമായുള്ള കടപ്പാടുകള്‍ അങ്ങനെയല്ല. ഓ, സുല്‍ഥാന്‍, ചിന്തിക്കുക! മഹാനായ ഉമര്‍(റ) വളരെയധികം നീതിയും നിഷ്പക്ഷതയും സൂക്ഷ്മതയും പാലിച്ചിട്ടുകൂടി അന്ത്യനാളിനെക്കുറിച്ച് എത്രത്തോളം ഭയപ്പെട്ടിരുന്നു... എന്നാല്‍ നിന്റെ സ്ഥിതിയെന്താണ്? നിന്റെ പ്രജകളെക്കുറിച്ച് നീ ചിന്തിക്കാറുണ്ടോ? അക്രമത്തില്‍ നിന്നും അനീതിയില്‍ നിന്നും നീ മാത്രം അകന്നുനിന്നാല്‍ പോരാ. നിന്റെ ഭൃത്യരും സേവകരും പരിചാരകരും ഉദ്യോഗസ്ഥരും ആരെയും ഒരുവിധത്തിലും അക്രമിക്കാന്‍ പാടില്ല. ഓ സുല്‍ഥാന്‍! നീ ഒരു കാര്യം മറ്റൊരാളെ ചെയ്യാന്‍ പോകുന്നതിനുമുമ്പായി, ആ കാര്യം അവന്‍ നിന്നെ ചെയ്താലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ചിന്തിക്കണം. നിനക്ക് സ്വീകാര്യമല്ലാത്തൊരു കാര്യം മറ്റൊരാളില്‍ നീ അടിച്ചേല്‍പിക്കുകയാണോ?'
ഇമാമവര്‍കള്‍ സുല്‍ഥാന് മാത്രമല്ല, മന്ത്രിമാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും ഇത്തരം നിര്‍ദേശങ്ങളടങ്ങിയ കത്തുകള്‍ അയക്കാറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം ആരെയും ഭയപ്പെട്ടിരുന്നില്ല.
രാജാക്കളോടും ഉമറാഇനോടും സല്‍കര്‍മം കൊണ്ട് കല്‍പിക്കുക എന്ന ശീര്‍ഷകത്തിലായി അദ്ദേഹം തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഇഹ്‌യാ ഉലൂമിദ്ദീനില്‍ ഒരു അധ്യായം തന്നെ വെച്ചിട്ടുണ്ട്. അതില്‍ സുല്‍ഥാന്മാരെയും ഉമറാഇനെയും ഉപേദശിക്കാനായി എല്ലാ പണ്ഡിതരോടും ആഹ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹം എഴുതുന്നു: സുല്‍ഥാനെ ഉപദേശിക്കുന്നതിനാല്‍ നാട്ടില്‍ കുഴപ്പമുണ്ടാകുമെങ്കില്‍ അത് പാടില്ലാത്തതാണ്. സ്വജീവനും സ്വത്തിനും മാത്രമേ ഇതുകൊണ്ട് അപായം വരൂ എങ്കില്‍ ഇത് ജാഇസാണെന്നു മാത്രമല്ല, നല്ലതുകൂടിയാണ്. മുന്‍ഗാമികള്‍ സ്വന്തം ജീവന്‍ അപകടപ്പെടുത്തിപ്പോലും സുല്‍ഥാന്മാരുടെയും മറ്റും മുന്നില്‍ സ്വതന്ത്രമായി സംസാരിക്കുകയും അവരെ ദുഷ്‌കര്‍മങ്ങളില്‍ നിന്ന് തടയുകയും ചെയ്തിരുന്നു.
Monday, May 28, 2012
ഇമാം റാസി
മധ്യകാല ലോകത്തിന്റെ സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞ ധിഷണാശാലിയായിരുന്നു റാസി. അബൂബക്ര്‍ മുഹമ്മദ് ബിന്‍ സകരിയ്യ അര്‍റാസി എന്നു ശരിയായ നാമം. 865 ല്‍ ജനിച്ചു. ആധുനിക ടെഹ്‌റാനിനടുത്ത റയ്യിലായിരുന്നു ജീവിതം. പാശ്ചാത്യര്‍ റാസെസ് എന്നു വിളിച്ച അദ്ദേഹം മുസ്‌ലിം ലോകം ദര്‍ശിച്ച ഏറ്റവും വലിയ വൈദ്യശാസ്ത്രജ്ഞനും രസതന്ത്രജ്ഞനുമായിരുന്നു. മത ഭൗതിക വിജ്ഞാനീയങ്ങളുടെ അല്‍ഭുതകരമായ സമന്വയം ആ ജീവിതത്തിന്റെ അസാധാരണമായ ഒരനുഭൂതിയായിരുന്നു. ഇന്നും വിശ്വാസികളുടെ മനസ്സാന്തരങ്ങളിലെന്നപോലെ ശാസ്ത്രകാരന്റെ നിഘണ്ടുവിലും ആ നാമം ജ്വലിച്ചു നില്‍ക്കുന്നു.
അറിയപ്പെട്ട ഗണിതജ്ഞനും ഫിലോസഫറുമായിരുന്നിട്ടും സംഗീതത്തോടായിരുന്നു താല്‍പര്യം. ആധുനിക ഗിത്താറിന്റെ അനുരൂപമായ പുല്ലാങ്കുഴല്‍ വായിക്കാന്‍ അദ്ദേഹത്തിന് അറിയാമായിരുന്നു. പീന്നീട് സ്വര്‍ണ വ്യാപാരിയും കാഷ് ക്രയവിക്രയ മേധാവിയുമായി പ്രവര്‍ത്തിച്ചു.
തന്റെ നാല്‍പതാം വയസ്സോടെയാണ് റാസി ഔദ്യോഗികമായി വൈദ്യശാസ്ത്ര പഠനങ്ങളിലേക്കു കടക്കുന്നത്. ഇതിന് പ്രധാനമായും പറയപ്പെടുന്ന ഒരു കാരണമുണ്ട്. രസതന്ത്രജ്ഞനായി കഴിഞ്ഞു കൂടുന്ന കാലത്ത് തന്റെ കണ്ണിനേറ്റ പരിക്ക് കാഴ്ചയെത്തന്നെ സാരമായി ബാധിക്കുകയുണ്ടായി. ഇത് അദ്ദേഹത്തെ രോഗവിപാടന ശാസ്ത്രം (രൗൃമശേ്‌ല രെശലിരല) പഠിക്കാന്‍ പ്രേരിപ്പിച്ചു. അങ്ങനെയാണ് സുപ്രസിദ്ധ ഫിസിഷ്യനും ഫിര്‍ദൗസുത്ത്വബ്‌രി എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ രചയിതാവുമായ അലിയ്യുത്ത്വബ്‌രിയെ അദ്ദേഹം സമീപിക്കുന്നത്. അവിടെ നിന്നു ലഭിച്ചു തുടങ്ങിയ ജ്ഞാനപ്രവാഹം റാസിയുടെ ഭാവി ഭാഗധേയം നിര്‍ണയിക്കുകയായിരുന്നു. യവന ദാര്‍ശനികരുമായി ആശയപരമായി സാമ്യതയുണ്ടായിരുന്നുവെങ്കിലും തനിമയാര്‍ന്ന സമീപനങ്ങള്‍തന്നെയാണ് അദ്ദേഹത്തെ ഏറെ വ്യതിരിക്തനാക്കുന്നത്.
അന്നത്തെ പുസ്തക ലഭ്യതയും സാഹചര്യങ്ങളും വെച്ചുനോക്കുമ്പോള്‍ ഗ്രീക്ക് ജ്ഞാനികളായ പ്ലാറ്റോ, അരിസ്റ്റോട്ടില്‍, ഹിപ്പോക്രാറ്റസ്, ഗാലന്‍, പ്ലൂട്ടാര്‍ക്ക്, ഒറിബസിയസ് തുടങ്ങിയവര്‍ ഏറെ വായിക്കപ്പെട്ടിരുന്നു. അന്ധമായി അനുകരിക്കുന്നതിനു പകരം റാസിയെ സംബന്ധിച്ചിടത്തോളം ഇവിടെ നിരൂപണത്തിന്റെ ആവശ്യകത നിഴലിച്ചു നില്‍ക്കുണ്ട്. അദ്ദേഹത്തിന്റെ അതു തന്നെ കാഴ്ച വെച്ചു. യവന പഠനങ്ങളിലും ഗ്രന്ഥങ്ങളിലും പിണഞ്ഞ അനേകായിരം തെറ്റുകളും അബദ്ധ സങ്കല്‍പങ്ങളും നിര്‍ദ്ധാരണം ചെയ്യുന്നതോടൊപ്പം തല്‍സ്ഥാനത്ത് വസ്തുതകള്‍ എഴുതിച്ചേര്‍ക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അതുല്യ ജ്ഞാന വൈഭവത്തോടെ വേറിട്ടു നിന്ന റാസിയുടെ പ്രശസ്തി വളരെ വേഗത്തില്‍ പടര്‍ന്നു പന്തലിച്ചു. നാടിന്റെ നാനാഭാഗത്തുനിന്നും അദ്ദേഹത്തെ തേടി ആളുകള്‍ ഒഴുകിയെത്തി. ഇക്കാലത്ത് റയ്യിലെ കൊട്ടാര വൈദ്യനായി അദ്ദേഹം നിയമിക്കപ്പെട്ടു. അന്നവിടെ ഗവര്‍ണറായിരുന്നത് മന്‍സൂര്‍ ബിന്‍ ഇസ്ഹാഖെന്ന രാഷ്ട്ര മീമാംസകനാണ്. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം റാസിയെ പലനിലക്കും സഹായിച്ചു. അങ്ങനെയാണ് തന്റെ വിഖ്യാത രചനകളായ കിത്താബുല്‍ മന്‍സൂരിയും കിത്താബു ത്ത്വിബ്ബില്‍ റൈഹാനിയും ജന്മമെടുക്കുന്നത്.
ബാഗ്ദാദായിരുന്നു റാസിയുടെ അറിവ് പരിപോഷണ കേന്ദ്രം. അബ്ബാസി ഭരണാധികാരി മുക്തഫിയുടെ കാലമായിരുന്നു ഇത്. അദ്ദേഹം റാസിയെ ഹാര്‍ദ്ദവമായി സ്വീകരിക്കുകയും തന്റെ രാഷ്ട്ര വികസന പ്രവര്‍ത്തനങ്ങളില്‍ കൂടെക്കൂട്ടുകയും ചെയ്തു. നാട്ടിലൊരു സമുന്നത ഹോസ്പിറ്റല്‍ നിര്‍മിക്കുകയെന്നത് അദ്ദേഹത്തിന്റെ ചിരകാല സ്വപ്നമായിരുന്നു. റാസിയെ ലഭിച്ചതോടെ അതിന്റെ ചുമതല അദ്ദേഹം റാസിയെ ഏല്‍പിച്ചു. റാസി അത് ഏറ്റെടുത്തു. ആദ്യമായി ഹോസ്പിറ്റല്‍ നിര്‍മാണത്തിന് സ്ഥല നിര്‍ണയം നടത്തി. ഇതിന് അദ്ദേഹം സ്വീകരിച്ച നിരീക്ഷണ ശൈലി യൂറോപ്പിനെ പോലും അമ്പരപ്പിക്കുന്നതായിരുന്നു. നാടിന്റെ നാനാ ഭാഗത്തും പച്ച മാംസ ക്കഷ്ണങ്ങള്‍ കെട്ടിത്തൂക്കിയായിരുന്നു പരീക്ഷണം. മണിക്കൂറുകള്‍ക്കു ശേഷം അവയില്‍ ഏതാണോ അവസാനമായി അഴുകുന്നത് ആ സ്ഥാനമാണ് അദ്ദേഹം ഹോസ്പിറ്റല്‍ നിര്‍മാണത്തിനായി തെരഞ്ഞെടുത്തത്. മനുഷ്യശരീരങ്ങളെ രോഗഗ്രസ്തമാക്കുന്ന ബാക്ടീരിയകള്‍ അവിടെ വളരെ കുറവാണെന്നാണ് അദ്ദേഹമിതിന് കാരണമായി പറയുന്നത്. ശേഷം, ഹോസ്പിറ്റല്‍ നിര്‍മിക്കപ്പെടുകയും ഏറെ ഖ്യാതി നേടുകയും ചെയ്തു. റാസി തന്നെയായിരുന്നു അവിടത്തെ ചീഫ് ഫിസിഷ്യന്‍. ചികിസ്തയിലെ വൈദഗ്ധ്യവും രോഗികളോടുള്ള പെരുമാറ്റ രീതിയും കൊണ്ട് അദ്ദേഹം ആരുടെയും മനസ്സ് കവര്‍ന്നിരുന്നു. പാവങ്ങളോട് അനുകമ്പയോടെ വര്‍ത്തിച്ച അദ്ദേഹം ഫീസ് ഈടാക്കാതെയാണ് ചികിത്സിച്ചിരുന്നത്. ഇക്കാലത്ത് ഏഷ്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നും അദ്ദേഹത്തിന്റെ ക്ലാസുകളില്‍ പങ്കെടുക്കാനായി ആളുകളെത്തി.
ആധുനിക മെഡിക്കല്‍ കോളേജുകളോട് സാദൃശ്യമുള്ളതായിരുന്നു റാസിയുടെ ഹോസ്പിറ്റല്‍. ഒരു ഭാഗത്ത് ചികിത്സയും രോഗനിര്‍ണയവും നടക്കുമ്പോള്‍ മറുഭാഗത്ത് പഠനവും പരീക്ഷണവും നടന്നുകൊണ്ടിരുന്നു. ഏതു സമയവും എന്തിനും തയ്യാറായ ഒരു സന്നദ്ധ സേന അവിടെയുണ്ടായിരുന്നു. രോഗികളെ ചികിത്സിക്കാനും പരിചരിക്കാനുമായി റാസി അവരുടെ സഹായം ഉപയോഗപ്പെടുത്തി. അവര്‍ രോഗനിര്‍ണയം നടത്തുന്നതില്‍ തെറ്റു വന്നാല്‍ തിരുത്തി അദ്ദേഹം രോഗികളെ നേരിട്ടു ചികിത്സിച്ചു. തന്റെ പിന്‍ഗാമികളായ ഒരു പറ്റം ഡോക്ടര്‍മാരെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഈ ശ്രമത്തിന് സാധിച്ചു. ഇസ്‌ലാമിക വൈദ്യശാസ്ത്രം നിര്‍ദ്ദേശിക്കുന്ന പോലെ രോഗിയുടെ മാനസിക നില മനസ്സിലാക്കിയായിരുന്നു അദ്ദേഹം രോഗ നിര്‍ണയം നടത്തിയിരുന്നത്. സമൂഹത്തിലെ പല പ്രശ്‌നങ്ങളിലും നേരിട്ട് ഇടപ്പെട്ട് പരിഹാരം കാണാന്‍ അദ്ദേഹത്തിന് സാധിച്ചു.
ചികിത്സക്കും അധ്യാനപത്തിനുമൊപ്പം ഗ്രന്ഥരചനയിലും റാസി നല്ലപോലെ ശ്രദ്ധപതിപ്പിച്ചു. ശാസ്ത്രത്തിന്റെ പല മേഖലകളിലായി 250 ഓളം ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിലുള്ള നാല്‍പതോളം ഗ്രന്ഥങ്ങള്‍ ഇന്നും ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറിയില്‍ സൂക്ഷിച്ചിരിപ്പുണ്ടത്രെ.
കിത്താബുത്ത്വിബ്ബില്‍ മന്‍സൂരി എന്ന ബൃഹത്തയ രചന വൈദ്യശാസ്ത്രത്തിലെ സര്‍വ്വ വിജ്ഞാന കോശമാണ്. പത്തോളം വോള്യങ്ങളുള്ള ഇത് യഥാക്രമം ശരീരശാസ്ത്രം, പരിസ്ഥിതി, ഒറ്റമൂലികള്‍, ആരോഗ്യപരിരക്ഷണം, ത്വക്ക് രോഗങ്ങള്‍, ശസ്ത്രക്രിയ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. ജെറാള്‍ഡ് ക്രമോണ ലാറ്റിന്‍ ഭാഷയിലേക്ക് ഇത് മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കിത്തബുത്ത്വിബ്ബുര്‍റൂഹാനി ആരോഗ്യശാസ്ത്രത്തെ കൈകാര്യം ചെയ്യുന്ന രചനയാണ്. ഇതിലെ ഇരുപത് അധ്യായങ്ങളും ശരീരശാസ്ത്രത്തിന്റെ വിവിധ വശങ്ങളിലൂടെ കടന്നുപോകുന്നു. ഇന്നും വൈദ്യലോകത്ത് അണയാതെ നില്‍ക്കുന്ന നാമമാണ് ഇമാം റാസി.
Subscribe to:
Posts (Atom)