Monday, October 31, 2011

സകാത്ത്: ആത്മസംസ്‌കരണത്തിന്റെ വഴി

സകാത്ത്: ആത്മസംസ്‌കരണത്തിന്റെ വഴി 
റഫീഖ്സകരിയ ഫൈസി

ഭരണകൂടം പ്രഭാവം കൊള്ളുമ്പോള്വ്യക്തികള്ക്കുണ്ടെന്ന്പറയുന്ന സ്വതന്ത്രകാംക്ഷ എവിടെ പോകുന്നു. സ്റ്റേറ്റ്അനായാസം വ്യക്തികളെ മറികടക്കുന്നില്ലേ?

കിഴക്കാണെങ്കിലും പടിഞ്ഞാറാണെങ്കിലും മനുഷ്യന്സമ്പത്ത്‌, പുരോഗതി, പരിഷ്കൃതി എന്നിവയില്ബന്ധിതനാണ്‌. സമ്പത്തിനും പരിഷ്കൃതിക്കുമൊപ്പം യുദ്ധവും ഹിംസയും കൊണ്ട്നടക്കാന്അവന്നിര്ബന്ധിക്കപ്പെടുന്നു. സമാന്യക്കുള്ള ഉത്തരം അധ്യത്മികത മാത്രമാണ്‌ (2011 ജൂലൈ 24. മാതൃഭൂമി ആഴ്ചപതിപ്പ്‌) .വി. വിജയനും ചിന്തരവിയും ധര്മ്മ പുരാണം എന്ന പുസ്തകത്തെകുറിച്ച ചര്ച്ചയില്കമ്മ്യൂണസത്തിന്റെ പരാജയം ചര്ച്ചക്ക്വരികയാണുണ്ടായത്‌.

സാമ്പത്തിക സോഷ്യലിസം ഭാവനയില്കണ്ട കാറല്മാക്സും മറ്റും പരാജയപ്പെടുന്നത്മനുഷ്യന്റെ സ്വാര്ത്ഥതയെതോല്പ്പിക്കാന്സ്റ്റേറ്റിന്റെ ശക്തി മതിയാകില്ലഎന്ന്തിരിച്ചറിയാന്കഴിയാത്തത്കൊണ്ടാണ്‌. എന്നാല്ഇസ്ലാമിക സമ്പത്ത്വ്യവസ്ഥ വിജയിക്കുകയും വളരുകയും ചെയ്യുന്നത്അതിന്റെ അധ്യാത്മിക പിരസരത്തുനിന്നുള്ള സ്വാധീനം കൊണ്ടാണ്‌. അതിലേക്കുള്ള നുറുങ്ങുകള്മാത്രമാണ്ഇവിടെ കുറിക്കുന്നത്‌.

സമ്പത്ത്അടിസ്ഥാനം പോലെ അലങ്കാരമായും ആപത്തായും മാറുന്നു. സമ്പത്ത്എന്ന ഗുണം മനസിനാണ്ഉണ്ടാകേണ്ടത്‌. സമ്പത്ത്വഴി ആര്ജിക്കുന്ന അധികാരവും മറ്റും വേദാന്തികമേ അല്ലെന്നും മൗലിക ഗുണങ്ങളില്സമ്പത്തിന്പ്രസക്തിയില്ലെന്നും ത്വാലൂതിന്റെ അധികാരത്തെ ചോദ്യം ചെയ്തവരോട്ഖുര്ആന്പറയുന്നുണ്ട്‌. പണമുണ്ടെങ്കില്അടിച്ചുപൊളിക്കാമെന്ന്കരുതുന്നതിനെ സംബന്ധിച്ച്ചര്ച്ച ചെയ്യുന്ന ഇമാം ഗസ്സാലി(), ഫഖീറിന്റെ ഗുണവും നേട്ടവും വിവരിക്കുകയും മനോഗതിക്കനുസരിച്ച്പ്രതിഫലമനുഭവിക്കേണ്ടി വരുമെന്ന്ഉണര്ത്തുന്നുമുണ്ട്‌.

സമ്പത്ത്ആര്ജ്ജിക്കാനുള്ള മോഹം വഴിവിട്ട തരത്തിലേക്ക്നീങ്ങരുതെന്നും പരീക്ഷണ ശാലയില്നിന്ന്പരലോകത്തേക്ക്സ്ഥാനം ലഭിക്കാന്സമ്പത്ത്മതിയായ ഒന്നല്ല എന്നുമാണ്ചുരുക്കം. സ്വര്ഗ്ഗം ഉദ്ഘാടനം ചെയ്യുന്ന നബി() യോടൊപ്പം പ്രവേശിക്കുന്നത്ദരിദ്രരായിരിക്കുമെന്നാണ്പണ്ഡിതന്മാരില്പ്രബലപക്ഷവും അഭിപ്രായപ്പെടുന്നത്‌. കാരുണ്യ പ്രവര്ത്തകര്ആയിരിക്കുമെന്ന്അഭിപ്രായം പ്രകടിപ്പച്ചവരും പണ്ഡിതലോകത്തുണ്ട്‌.

വായുവും വെള്ളവും പോലെ ധനവും നിലനില്പ്പിനുള്ളതാണ്അടുത്ത തലമുറയുടെ വായുവും വെള്ളവും ചൂഷണം ചെയ്യുന്ന സാങ്കേതിക വിദ്യ(ഭ്യാസം) പ്രകൃതിയുടെ ആവാസവ്യവസ്ഥ തകര്ക്കുന്നു. സാമ്പത്തിക ചൂഷണവും മനുഷ്യനെ നശിപ്പിക്കുന്ന മഹാ തന്ത്രങ്ങളായിമാറുന്നു. ആര്ത്തി മനുഷ്യനെ സ്വാര്ത്ഥനാക്കുമ്പോള്രാഷ്ട്രതന്ത്രം സാമ്രാജ്യത്വമാവുകയാണിന്ന്‌. മലിനപ്പെട്ട ഭക്ഷ്യവസ്തുക്കളും വായുവും വെള്ളവും മനുഷ്യന്റെ ക്രൂരതയാണ്കാണിച്ചുതരുന്നത്‌. ഭൂമി മുഴുവന്കയ്യിലാക്കാനുള്ള വ്യഗ്രതയില്ആഞ്ഞുപിടിച്ച്കൈകാലുകള്കൊണ്ട്താങ്ങിനിര്ത്തിപ്പിടിക്കുമ്പോഴാണ്താരകങ്ങളുമായി ജ്വലിച്ചുനില്ക്കുന്ന ആകാശം കാണുന്നത്‌. അത്കിട്ടാനുള്ള താല്പര്യമുണ്ടെങ്കിലും കൈവിട്ടാല്ഭൂമി താഴെചാടുമെന്ന്കരുതി ആകാശം വായകൊണ്ട്കടിച്ചുതീര്ക്കാനൊരുങ്ങുന്ന ആര്ത്തിമൂത്ത മനുഷ്യനെ ചിത്രീകരിക്കുന്നുണ്ട്ഖലീല്ജിബ്രാന്‍.

സകാത്ത്നിര്ബന്ധമാക്കുകവഴി സ്വാര്ത്ഥനായ മനുഷ്യനെയാണ്ഇസ്ലാം തിരിച്ചുവിളിക്കുന്നത്‌. സകാത്തിന്റെ ആത്മീകത വായിച്ചുതുടങ്ങേണ്ടത് പരിപ്രേക്ഷത്തിലാണ്‌. സ്റ്റേറ്റിനില്ലാത്ത ശക്തി വ്യക്തികളുടെ സമ്പത്തില്ഇസ്ലാംമിനുണ്ടാകുന്നത്ഇങ്ങനെയാണ്‌.

നമുക്കിതിങ്ങനെ സംഗ്രഹിക്കാം

1)
അല്ലാഹുവിന്റെതാണ്ധനം. വ്യക്തി അതിന്റെ കാവല്ക്കാരന്‍.
2)
താന്ആര്ജ്ജിച്ചതില്പാവപ്പെട്ടവന്അവകാശമുണ്ട്‌.
3)
മനസും ശരീരവും സമ്പത്തും ശുദ്ധമായിരിക്കണം.
4)
വിളവും കൃഷിയും കന്നുകാലികളും എല്ലാവരിലും ഉണ്ടായിരിക്കണം(എത്തിച്ചേരണം).
5)
ദരിദ്രന്റെമേല്അവകാശമോ ആധിപത്യമോ സ്ഥാപിക്കാതെ സൗഹൃദാന്തരീക്ഷം സ്ഥാപിക്കണം.
6)
വാര്ഷിക കണക്കെടുപ്പിനും ദരിദ്രനെകുറിച്ചന്വേഷിക്കാനും സൃഷ്ടിപരമായ പുരോഗതിയുണ്ടാക്കണം.
7)
റിലീഫ്പ്രവര്ത്തനത്തിനും നവോഥാന സംരഭങ്ങളായ(രീ ീുൃമശേ്) സഹകരണ സ്ഥാപനങ്ങളുടെ വളര്ച്ചക്കും ഇടയാക്കി (പ്രവാസികളുടെ കഫ്തീരിയകളും മറ്റു കച്ചവട രീതികളും ഇതിന്ഉദാഹരണങ്ങളാണ്‌)
9)
പാവപ്പെട്ടവന്പുഞ്ചിരിയോടെ വാങ്ങാനുള്ള ഏക സംരഭമായി സകാത്ത്മാത്രമാണുള്ളത്‌.
10)
പണക്കാരന്നിര്ബന്ധബാധ്യത നിര്വ്വഹിക്കുമ്പോഴും സ്നേഹവും അനുകമ്പയും പ്രാര്ത്ഥനയും നന്ദിബേധവും തിരിച്ച്ലഭിക്കുന്നു.
11)
സഹായ മനസ്കത സമൂഹത്തില്‍ (ദരിദ്രനി) ല്പോലും വളരുകയും യാചന ഇല്ലാതാകുകയും ചെയ്യുന്നു.
ലോകത്ത്പണാധിപത്യവും പലിശാധിഷ്ഠിത സമ്പത്വ്യവസ്ഥയും മറികടക്കാനും മാന്ദ്യം വരാത്ത ബദല്സംവിധാനം ചര്ച്ചയാകാനും സകാത്ത്വ്യവസ്ഥിതി സഹായമായി. കാരണം സമ്പത്ത്ദാനം ചെയ്യുന്നത്ഈമാനുണ്ട്എന്ന്തെളിയിക്കുകയാണ്എന്ന്നബി() ഉണര്ത്തി. രോഗശമനത്തിനും മഹ്ശറയിലെ തണലിനും അല്ലാഹുവിന്റെ (പ്രകൃതി) കോപം കെടുത്താനും ദാനം സഹായമാകുമെന്ന്വിശ്വാസികള്ക്ക്ബോധമുണ്ട്‌. മദീനാ പള്ളിയില്ഒരുമാസം ഇഅ്തികാഫിലിരിക്കുന്നതിനേക്കാള്കൂട്ടുകാരന്റെ ആവശ്യം നിര്വ്വഹിക്കലും വിശപ്പോ, കടമോ, പ്രതിസന്ധിയോ തീര്ത്ത്സന്തോഷിപ്പിക്കലുമാണ്അല്ലാഹുവിന്ഇഷ്ടമെന്ന നബി() പഠിപ്പിച്ചു. ഭൂമിയില്കാണിക്കുന്ന കാരുണ്യത്തിന്റെ പ്രതിഫലനമാണ്ആകാശ കാരുണ്യമെന്നും വെള്ളം അഗ്നിയെ കെടുത്തും പോലെ പാപത്തിന്റെ പരിഹാരം സ്വദഖയാണെന്നും ശാരീകശുദ്ധി അത്വഴിസ്ഥാപിക്കുമെന്നും അവനെ ഇസ്ലാം ബോധിപ്പിച്ചു. ഇതുവഴി ധനികന്റെ ജീവിത ശൈലി ചിട്ടപ്പെടുത്താനും ദയ, കാരുണ്യം, വിട്ടുവീഴ്, സഹായം തുടങ്ങിയ ദൈവിക വിശേഷണങ്ങള്മനുഷ്യനിലെത്തുകയും അവന്അല്ലാഹുവിന്റെ പ്രതിനിധിയാകാനുള്ള യോഗ്യത കൈവരിക്കുകയും ചെയ്യുന്നു. ആര്ത്തിയും പിശുക്കും ഇല്ലാതായാല്പിശാച്തോല്ക്കുമെന്ന നബിവചനം ഇവിടെ സ്മരണീയമാണ്‌.

ദാനം ധനത്തെ ചുരുക്കില്ല എന്ന്സത്യംചെയ്ത്നബി()പറഞ്ഞപ്പോള്‍, അല്ലാഹുവിന്നല്ലകടം കൊടുക്കുക എന്ന്ആയത്തിറങ്ങിയപ്പോള്‍, സ്വദഖ നല്കുക, സ്ത്രീകളെ, നിങ്ങളെ ഞാന്കൂടുതല്നരകത്തില്കണ്ടു എന്ന്തിരിമേനി അരുളിയപ്പോള്മുതലുകളുമായി മദീന പള്ളിമുറ്റത്തേക്ക്അനുചരര്കുതിക്കുന്നത്ഇസ്ലാമിക ചരിത്രമാണ്‌. നിക്ഷേപത്തെ വിമര്ശിച്ചുകൊണ്ട്ഖുര്ആന്അവതരിച്ചപ്പോള്കീശയിലെ നാണയതൊട്ടുകള്പുറത്തെടുത്ത്ഇത്കയ്യില്വെക്കാമോ എന്ന്ചോദിക്കുന്നത്തിരുമേനിയുടെ സദസ്സിലെ രംഗങ്ങളാണ്‌. ഈജിപ്തിലെ ഗവര്ണര്അംറ്ബിന്ആസ്വ്‌() മൂന്നാം വര്ഷം സകാത്ത്വാങ്ങാനാളില്ലാത്തതുകൊണ്ട്കേന്ദ്രത്തില്ഉമര്‍() പക്കലേക്ക്കൊടുത്തയക്കുന്നു. ഉമര്ബ്നു അബ്ദില്അസീസ്‌()ന്റ ഇറാഖിലെ ഗവര്ണര്അബ്ദുല്ഹമീദ്ഇതേപോലെ വാങ്ങാനാളില്ലാതായപ്പോള്ഇറാഖിലെ സകാത്ത്മുതല്കേന്ദ്രത്തിലേക്ക്കൈമാറുന്നു. (കിതാബുല്അംവാല്‍). ദരിദ്രന്റെ കയ്യില്കൊടുത്ത കാരക്ക ഉഹ്ദ്മലപോലെ വളരും എന്ന ഹദീസ്ഉദ്ധരിച്ച്സുഫിയാനുസൗരി() യാചകനെ അണച്ചുചേര്ത്ത്ദുനിയാവിലും ആഖിറത്തിലും നേട്ടം തരുന്നവന്എന്ന്പറയുമായിരുന്നു. തന്റെ പാപം കഴുകുന്നവനെകണ്ട സന്തോഷത്തില്അവനെ വാരിപുണരുമായിരുന്ന ചിലരുടെ പേരുകള്ശഅബി() തന്റെ ഗ്രന്ഥത്തില്പറയുന്നുണ്ട്‌.

താന്സമ്പത്തിന്റെ കാവല്ക്കാരന്മാത്രമാണെന്നും അല്ലാഹുവിന്റെ ഔദാര്യമാണെന്നും തോന്നലുണ്ടായപ്പോള്മാത്രമാണ്ഇസ്ലാമിന്വിപ്ലവം സൃഷ്ടിക്കാനായത്‌. മറിച്ച്സാമ്പത്തിക ശാസ്ത്രങ്ങളുടെ മാത്യൂസിയന്കാഴ്ചപ്പാടുകള്പരാജയപ്പെടുകയാല്സോഷ്യലിസം സ്വപ്നം മാത്രമാവുകയുമാണ്ചെയ്യുക. സമ്പന്നരില് ആത്മബോധം വളര്ത്തലാണ്ലോകത്തിന്ഇനി ചെയ്യാനാകുന്നത്‌. 
(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment