ടി.വി അഹമ്മദ് ദാരിമി ചെറുപുഴ
വളരെ നിര്‍ണ്ണായകമായൊരു പ്രയാണത്തിന്റെ ശാശ്വത സ്മാരകമായിട്ടാണ് ഹിജ്‌റ വര്‍ഷം ആരംഭിച്ചത്. എഡി 571 ഏപ്രില്‍ 21ന് മക്കയില്‍ ജനിച്ച പ്രവാചകര്‍ മുഹമ്മദ് നബിതിരുമേനി തങ്ങളുടെ 53 വര്‍ഷത്തെ സംഭവ ബഹുലമായ ജീവിതത്തിന്റെ എല്ലാ ചലനങ്ങളും ഒന്നൊഴിയാതെ മക്കയും ചരിത്രവും ഒപ്പിയെടുത്തിരുന്നു. ചരിത്രം അക്കഥ നമ്മോട് പറഞ്ഞ് തരും.
എഴുത്തും വായനുമറിയാതെ അനാഥനായി വളര്‍ന്നുവന്ന മുഹമ്മദ് നബിയുടെ ബാല്യകാല ചലങ്ങളിലൊരിടത്ത് പോലും അധര്‍മ്മത്തിന്റെ പൊടിപടലങ്ങള്‍ പുരണ്ടിട്ടേയില്ല.
ബാല്യവും കൗമാരവും കടന്ന് നാല്‍പതിന്റെ നിറവില്‍, സമുദ്ര നിരപ്പില്‍ നിന്നും 2500 അടി ഉയരമുള്ള പ്രകാശപര്‍വ്വതത്തിലെ (ജബലുനൂര്‍) വലിയപൊത്തില്‍ വെച്ച് വിശുദ്ധ ഖുര്‍ആന്‍ സര്‍വ്വശക്തനും പരിശുദ്ധനുമായ അല്ലാഹു സന്ദേശ വാഹക, മലക്ക് ജീബ്രില്‍ അലൈഹി സലാം വഴി മുഹമ്മദ് നബിയിലൂടെ മനുഷ്യ സമൂഹത്തിനായുള്ള കൈമാറ്റമാരംഭിച്ചു. 23 വര്‍ഷം കൊണ്ടാണ് ഖുര്‍ആന്‍ പൂര്‍ണമായും അവതരിപ്പിച്ചത്.
ഓരോ വാക്യവും അവതരിപ്പിച്ചതിന് ശേഷം അതനുസരിച്ചു ജീവിക്കുന്ന അനുസരണാലുക്കളുടെ ഹൃദയത്തിലേക്കാണ് അടുത്ത വാക്യം അവതീര്‍ണമായികൊണ്ടിരുന്നത്. ഈ നിലയിലാണ് ഖുര്‍ആന്‍ അവതരണവും സംസ്ഥാപനവുമുണ്ടായത്. ഖുര്‍ആന്‍ എന്നാല്‍ വായിക്കപ്പെടുന്നത് എന്നാണര്‍ത്ഥം. 114 അധ്യായങ്ങളുള്ള ഖുര്‍ആനി ലെഫാതിഹ എന്ന അധ്യായം ഒരു മുസ്ലീം ഒരു ദിനം 17 തവണയെങ്കിലും നിര്‍ബന്ധമായും പാരായണം ചെയ്തിരിക്കണം. അങ്ങിനെ വരുമ്പോള്‍ 120 കോടി വരുന്ന ജനത ഒരു ദിവസം (17x120= 2040) രണ്ടായിരം കോടിയിലധികം തവണ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടേയിരിക്കണം.
ഭൂമി ശാസ്ത്രപരമായി ലോകത്തിന്റെ സെന്റര്‍ ആയ മക്കയില്‍ നിന്നും പ്രയാണമാരംഭിച്ച വിശുദ്ധ ഖുര്‍ആന്‍ ചക്രവാളസീമകളെ മറികടന്ന് ലോകത്ത് പൂര്‍വ്വാധികം ശക്തിയോടെ സാംസ്‌കാരിക വെളിച്ചം വിതറിക്കൊണ്ടിരിക്കുന്നു.
ഖുര്‍ആന്‍ അനുസരിച്ച് ജീവിക്കാന്‍ വിഗ്രഹാരാധകരായിരുന്ന മക്കനിവാസികള്‍ മുന്നോട്ട് വരുന്നതില്‍ അസൂയപൂണ്ട മുസ്ലിംവിരുദ്ധചേരിയിലെ അക്രമികള്‍ പ്രവാചകരെയും അനുയായികളെയും നിരന്തരം പീഡിപ്പിക്കാന്‍ ഒരുമ്പെട്ടു. നിരന്തരം പരിഹാസത്തിനും നാവുകൊണ്ടുളള അക്രമത്തിനും പുറമെ മര്‍ദ്ദനം ശാരീരികമായും സാമുഹികമായും ഉയര്‍ന്നു വന്നു.
ജീവനും ജീവിതവും അപകടത്തിലാകുമെന്ന ഭീതിതമായൊരവസ്ഥയിലേക്ക് കാര്യങ്ങള്‍ കുഴഞ്ഞ് മറിഞ്ഞപ്പോള്‍ മുഹമ്മദ് നബി(സ)തങ്ങളും സഹചാരി അബൂബക്കര്‍ സിദ്ദീഖ്(റ)തങ്ങളും പ്രയാസത്തോടെ മക്കവിടാന്‍ തീരുമാനിച്ചു.
അനുയായികളില്‍ പലരും നേരത്തേ മക്കയോട് വിടപറഞ്ഞിരുന്നു. ഖുറൈശിപ്രമുഖന്‍ അബൂജഹലിന്റെ നേതൃത്വത്തില്‍ ആയുധമേന്തി പ്രവാചക ഭവനത്തിനു ചുറ്റും അന്ധകാരനിബിഡമായൊരു രാത്രി മുഴുക്കെ കാവല്‍നിന്നു. മുഹമ്മദ്‌നബി പുറത്തിറങ്ങിയ ഉടനെ വധിക്കലായിരുന്നു അവരുടെ ലക്ഷ്യം. ഈ ദുരന്തം മണത്തറിഞ്ഞ നബി സ്വന്തം ശയ്യയില്‍ അലിഖാനെ കിടത്തി രാത്രിതന്നെ ശത്രുക്കള്‍ക്കിടയിലൂടെ പുറത്തുവന്നു. അബൂബക്കര്‍ സിദ്ദിഖ് (റ) ഒപ്പം മക്കവിട്ടു. നേരം പുലരുവോളം കാത്തിരുന്നിട്ടും നബി പുറത്തേക്കിറങ്ങുന്നത് കാണാന്‍ കഴിയാതെ ക്ഷമയറ്റ ഖുറൈശികള്‍ ഊരിയ വാളുമായി വിട്ടിനകത്തേക്കുകയറിയപ്പോള്‍ നബിയുടെ കട്ടിലില്‍ നിന്നും സുസ്‌മരവദനനായി അലി(റ) ഉറക്കമുണരുന്നതാണവര്‍ കണ്ടത്. ശരിക്കും ഇളിഭ്യരായ ശത്രുവ്യൂഹം നബിയെ നധിക്കുന്നവര്‍ക്ക് ഇനാം പ്രഖ്യാപിച്ചു കോണ്ട് കൊലവിളിയുമായി യസ് രീബ് കേന്ദ്രീകരിച്ച് ഓട്ടം തുടങ്ങി.
പക്ഷെ നബിയും അബൂബക്കര്‍സിദ്ദീഖ്(റ) ഉം നേരെ പോയത് യസ്രിബിലേക്കല്ല. മക്കാനഗര പ്രാന്തത്തിലുളള `സൗര്‍` ഗുഹയില്‍ അഭയം നേടുകയാണവര്‍ ആദ്യം ചെയ്തത്. നഗര പ്രാന്തത്തില്‍തന്നെ നബി അഭയം തേടുമെന്ന് ശത്രുക്കള്‍ ഒരിക്കലും പ്രതീക്ഷിച്ചതുമില്ല. മൂന്നാദിവസം അവരാഗുഹക്കകത്ത് കഴിച്ചുക്കൂട്ടി. ശത്രുനേതാക്കന്മാര്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. നബിയെകണ്ടുപിടിക്കുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങളെ നല്‍കാമെന്ന് അവര്‍ വാഗ്ദാനംചെയ്തു. തുടര്‍ന്ന് വിദഗ്ദരായ അന്വേഷകന്‍മാര്‍ കാടുകളും മലകളും കയറിയിറങ്ങി. ഒരവസരത്തില്‍ അവരില്‍ ചിലര്‍ നബി പാര്‍ത്തിരുന്ന സൗര്‍ ഗുഹയുടെ കവാടത്തില്‍ വരെ എത്തിയിരുന്നു. ഗുഹയില്‍ കയറി ഒരു പരിശോധന നടത്തിയാലോ എന്നുവരെ അവര്‍ ചര്‍ച്ച ചെയ്തു. ഈ സംഭാഷണത്തിനിടെ ഗുഹക്കകത്ത് നിന്നും അബുബക്കര്‍ സിദ്ദിഖ്(റ) നബിയോട് ചോദിച്ചു പ്രവാചകരെ നാം മരണ വക്രത്തിന്റെ മുന്നിലാണ് ശത്രുക്കളിതാ കൈ എത്തും ദൂരത്ത് എത്തിയിരിക്കുന്നു എന്താണ് നമുക്കിനി രക്ഷാമാര്‍ഗം, ദൃഡസ്വരത്തില്‍ പ്രവാചകന്‍ മറുപടി പറഞ്ഞു. പ്രിയ സുഹൃത്തെ ഭയപ്പെടാതിരിക്കു അല്ലാഹു ആപല്‍ബാന്തവനാണ് അവന്‍ നമ്മെ അപായപ്പെടുത്തില്ല, നമ്മെ രക്ഷിക്കും. അല്ലാഹു നമ്മോടൊപ്പമുണ്ട് ധൈര്യമയിരിക്കു. പ്രവാചകന്റെ ഈ വാക്കുകളിലൂടെ അബുബക്കര്‍ സിദ്ദീഖ്(റ)ന് അതിശക്തമായ ആത്മധൈര്യം ലഭിച്ചു. ധൈര്യമവലംഭിച്ച് അദ്ദേഹം ശാന്തനായിരുന്നു.
ഗുഹാന്തര്‍ഭാഗത്ത് കടന്ന് പരിശോധിക്കാന്‍ തയ്യാറായ ചിലര്‍ സമീപ കാലത്തൊന്നും മനുഷ്യന്റെ യാതോരു സ്പര്‍ശനവും ഏല്‍ക്കാന്‍ സാധ്യതയില്ലാത്തവിധം ചിലന്തികള്‍ വലകെട്ടിയതും-പ്രാവുകള്‍ പറന്നു പ്രാകുന്നതും കണ്ടു. ഗുഹയില്‍ കയറാതെ ഗുഹയിലെക്ക് ഒന്ന് എത്തിനോക്കുക പോലും ചെയ്യാതെ തിരിച്ചുപോയി. അല്ലാഹു പ്രവാചര്‍ക്കും സിദ്ദീഖ്(റ) നും സമ്പൂര്‍ണ സംരക്ഷണം നല്‍കി.
മൂന്നാ ദിവസം മരണത്തെ കണ്‍മുന്നില്‍ കണ്ട് സൗര്‍ ഗുഹാന്തര്‍ഭാഗത്ത് കഴിച്ച് കൂട്ടിയ ഇരുവരും തൊട്ടടുത്തദിവസം തന്നെ യസ്‌രിബിലേക്ക് യാത്രതുടര്‍ന്നു. 9 രാപ്പകലുകള്‍ പിന്നിട്ടാണ് അബൂബക്കര്‍ സിദ്ദീഖ്(റ) അല്‍ഹുവും മുഹമ്മദ് നബി തിരുമേനി (സ) തങ്ങളും യസ്‌രിബ് എന്ന മദീനാ പ്രവിശ്യയിലേക്ക് എത്തിച്ചേരുന്നത്. ഇന്നീ കാണുന്ന അധുനിക സൗകര്യങ്ങളോന്നുപോലും കേട്ട് കേള്‍വി ഇല്ലാത്ത അക്കാലത്ത് പരുക്കന്‍ പ്രതലങ്ങളിലൂടെ അറേമ്പ്യന്‍ മരുഭൂമിയുടെ ചുട്ടുപ്പെളളുന്ന - മണലും- കല്ലും ചവിട്ടി 400 കിലോമീറ്റര്‍ നടന്നും ഒട്ടകപ്പുറത്ത് കയറിയും ശത്രുക്കളെ ഭയന്ന് നടത്തിയ ചരിത്ര പ്രസിദ്ധമായ ഈ പ്രയാണമാണ് ഹിജ്റ എന്ന പേരില്‍ അനുസ്മരിക്കപ്പെടുന്നത്. ഈ യാത്ര മുതലാണ് ഹിജ്‌റ വര്‍ഷത്തിന് തുടക്കമാവുന്നത്.
change according to the date
ഡിസംബര്‍ 27ന് ഹിജ്‌റ-1433ാം വര്‍ഷം മുഹര്‍റം ഒന്നായി - ഖാസിമാര്‍ സ്ഥിരികരിച്ചിരിക്കുന്നു. ഡിസംബര്‍ 6 നാണ് മുഹറം. 10 വരിക മുഹറം 9ന് 10ന് നോമ്പനുഷ്ടിക്കല്‍ സുന്നത്താണ്.
ചന്ദ്രപ്പിറവി അനുസരിച്ചാണ് ഓരാ മാസത്തെയും ക്ലിപ്തമാക്കുന്നത്. - പന്ത്രണ്ട് മാസം ചന്ദ്രന്റെ പ്രയാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ചന്ദ്രപ്പിറവിയുമായി ബന്ധപ്പെടുത്തിയത് കാരണം ഓരോ അറബിമാസവും വിശ്വാസികളില്‍ ആകാംക്ഷയും പ്രതീക്ഷയും ഒപ്പം ആത്മീയബോധവും ചെലത്തുന്നു.
മുഹറം, സ്വഫര്‍, റബീ ഉല്‍ അവ്വല്‍, റബീ ഉല്‍ ആഖിര്‍, റബീ ഉല്‍ ആഖിര്‍, ജമാദുല്‍ അവ്വല്‍, ജമാദുല്‍ ആഖിര്‍, റജബ്, ശഅബാന്‍, റംസാന്‍, ദുല്‍ഖഅദ്, ദുല്‍ഹജ്ജ്.
ഇതില്‍ ഓരാ മാസവും ഇസ്ലാമിക ചരിത്രത്തിന്റെ വ്യത്യസ്തമായ അനുഭവങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. സംഭവ ബഹുലമായ ചരിത്ര സാക്ഷ്യം വഹിച്ച മാസമാണ് നാം നിലകൊളളുന്ന തുടക്കമായ മുഹറം.
എഡി. 571 ഏപ്രില്‍ 21ന് മക്കയില്‍ ജനിച്ച മുഹമ്മദ് നബി 25ാം വയസില്‍ ഖദീജ ബീവി(റ) യെ വിവാഹം ചെയ്തു. 40ാംമത്തെ വയസ്സല്‍ പ്രവാചകനായി. നബി ആയി - 53ാംമത്തെ വയസില്‍ മക്കയില്‍നിന്നും മദീനയിലേക്ക് പലായനം ചെയ്തു. 10 വര്‍ഷം മദീനയില്‍ താമസിച്ചു. ഇക്കാലയളവിനുളളില്‍ മക്കയും സമീപ അറബ് പ്രദേശങ്ങളും മുഹമ്മദ് നബിയുടെ പതാകക്ക് കീഴിലായി.
ലോകത്തിലെ ഏറ്റവും വലിയ മസ്ജീദുകളിലോന്നായ മസ്ജീദുന്നബവിയുടെ ചാരത്ത് 'റൗളാഷരീഫില്‍' വിശ്വാസികള്‍ക്ക് കണ്‍കുളിര്‍മയായ്.അഷ്‌റഫുല്‍ഖല്‍ഖ് മുഹമ്മദ് നബി സല്ലല്ലാഹു അലൈഹിവസല്ലമ തങ്ങള്‍ അന്ത്യവിശ്രമം കൊളളുന്നു.
No comments:
Post a Comment