Tuesday, November 1, 2011

സകാത്ത്: കമ്മിറ്റികള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?

സകാത്ത്: കമ്മിറ്റികള്‍ എന്തുകൊണ്ട് എതിര്‍ക്കപ്പെടുന്നു?
കെ.സി. ശൗഖത്ത്ഫൈസി

മതത്തിനകത്തേക്ക്തനി യുക്തിവാദം കടന്നുവന്നതിന്റെ ശേഷവിശേഷമാണ്സകാത്ത്കമ്മിറ്റികളെന്ന പേരില്പ്രവര്ത്തിച്ചുകൊണ്ടിരിക്കുന്ന പലതും. ഇജ്തിഹാദ്‌ (ഗവേഷണം) പുരോഗമിച്ചപ്പോഴാണ്ചിലയാളുകള്കമ്മിറ്റിയുണ്ടാക്കാതെ സകാത്ത്കൊടുത്താല്മതിയാവുകയില്ലെന്നും സകാത്ത്സകാത്താകണമെങ്കില്സംഘടിതമായിരിക്കണമെന്നും പറയാന്തുടങ്ങിയത്ഒരു മൗലവി എഴുതുന്നത്കാണുക: ``അതായത്അഗ്നി അഗ്നിയാകാനുള്ള സ്വഭാവഗുണമാണ്അതിന്ചൂടും പ്രകാശവും ഉണ്ടാവുക എന്നത്‌. സ്വഭാവം നഷ്ടപ്പെട്ടാല്അതിന്അഗ്നി എന്ന്പറയുകയില്ല. ഇതുപോലെ സകാത്ത്സകാത്താകാനുള്ള സ്വഭാവഗുണമാണ്അത്സംഘടിതമായി (ജമാഅത്തായി) നിര്വഹിക്കപ്പെടുക എന്നത്‌ (ആദര് വൈകല്യങ്ങള്പേ. 202) എന്നാല്ഇവര്മുന്കാലത്ത്എഴുതിയതിന്വിരുദ്ധമാണിത്‌. കാരണം, അന്ന്സംഘടിതമല്ലെങ്കിലും അത്സകാത്തായി പരിഗണിക്കുമെന്നും അതിന്പണ്ഡിതന്മാരുടെ പിന്ബലമുണ്ടെന്നും എഴുതിയിട്ടുണ്ട്‌. അവരുടെ വരികള്തന്നെ കാണുക: ``ആമിലുകളുടെ ഓഹരി ഇല്ലാതാകുന്ന ചില സന്ദര്ഭം ഖുര്ആന്വ്യാഖ്യാതാക്കള്വിവരിച്ചിട്ടുണ്ട്‌. അത്സകാത്തിന്റെ ഉടമസ്ഥന്അവകാശികല്ക്ക്നേരിട്ട്കൊടുക്കുന്ന സന്ദര്ഭമാണെന്ന്അവര്പ്രസ്താവിക്കുന്നു'' (അല്ഇസ്ലാഹ്‌ 1998 ജനുവരി പേ. 11) ചുരുക്കത്തില്നേരിട്ട്നല്കിയാല്സകാത്താവുകയില്ല എന്നത്ബിദ്അത്താ(പുത്തന്വാദി)ണ്‌.

ഇമാമിനെ (ഇസ്ലാമിക ഭരണാധികാരിയെ) ഏല്പിച്ചാല്സാധുവാകുമെന്നതിലും തര്ക്കമില്ല. എന്നാല്ഇന്ന്ഇസ്ലാമിക ഭരണാധികാരി ഇല്ലാത്ത സ്ഥലത്ത്കമ്മിറ്റിയുണ്ടാക്കി കമ്മിറ്റിയെ ഇമാമിന്റെ സ്ഥാനത്ത്നിര്ത്താന്ശ്രമിക്കുന്നതും ഇന്നത്തെ മഹല്ല്കമ്മിറ്റി നിശ്ചയിക്കുന്ന ഖാസിമാരെ ഭരണാധികാരികളുടെ സ്ഥാനത്ത്അവരോധിക്കുന്നതും വേണ്ടത്ര മതവിജ്ഞാനമില്ലാത്തതുകൊണ്ടും അതിന്റെ പിന്നിലെ ബുദ്ധിശൂന്യത മനസ്സിലാക്കാത്തതുകൊണ്ടുമാണ്‌. അത്വിശദീകരിക്കുന്നതിന്മുമ്പ്മൂന്നാമത്തെ മാര്ഗം കൂടി പറയാം. മറ്റൊരാളെ വക്കാലത്ത്‌ (ഏല്പിക്കുക) ഇതിന്വിശദമായ നിബന്ധനകളാണ്‌. അതെല്ലാം തെളിവാക്കിക്കൂടെ എന്നതാണ്ഇപ്പോഴത്തെ ഇജ്തിഹാദ്‌. എന്നാല്മേല്പറഞ്ഞത്പോലെ വക്കാലത്തിന്റെ നിബന്ധനകള്പാലിച്ച്കമ്മിറ്റിയുണ്ടാക്കാന്സാധ്യമല്ല. അതിനാല്കമ്മിറ്റിക്ക്തെളിവ്അന്വേഷിക്കേണ്ടതില്ല.

വേണ്ടത്ര മതവിജ്ഞാനമില്ലാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച്ചൂഷണം ചെയ്ത്പാര്ട്ടി വളര്ത്തുന്ന കമ്മിറ്റിക്കാരുടെ വാദമുഖങ്ങള്നമുക്കൊന്ന്പരിശോധിക്കാം. സകാത്തിന്റെ അവകാശികളായി ഖുര്ആന്എട്ട്വിഭാഗങ്ങളെ പറഞ്ഞിട്ടുണ്ടല്ലൊ? അതില്‍ `ആമിലിന അലൈഹാ' (സകാത്തിന്വേണ്ടി പ്രവര്ത്തിക്കുന്നവര്ക്കും) എന്ന്പറഞ്ഞപ്പോള്പ്രവര്ത്തകരായി കുറച്ചുപേര്ഉണ്ടാകണമെന്നും അവര്ക്ക്വിഹിതം നല്കണമെന്നും വരുന്നില്ലേ? ഇത്അവരുടെ വരികളിലൂടെ തന്നെ കാണുക. ``സകാത്ത്വിതരണം ചെയ്യുവാന്ഒരു സംഘം തന്നെ ഉണ്ടാവണമെന്നാണ്‌ `ആമിലുകള്‍' എന്ന്ബഹുവചനം ഉപയോഗിച്ചുകൊണ്ട്അല്ലാഹു പ്രഖ്യാപിക്കുന്നത്‌ (അല്ഇസ്ലാഹ്‌ 1998 ജനുവരി പേ 12) കമ്മിറ്റി വാദികളുടെ പ്രധാനവാദങ്ങളിലൊന്നാണിത്‌. വാസ്തവത്തില്ഇസ്ലാമിന്ന്യൂനതയും അപരാധവും വരുത്തിവെക്കുന്ന പതനത്തിലേക്കാണ് നീക്കം. കാരണം `ആമിലിനെ'പോലെ ഖുര്ആന്പറഞ്ഞ എട്ട്വിഭാഗത്തില്‍ `രിഖാബ്‌' (മോചനപത്രം എഴുതപ്പെട്ട അടിമ) `ഫീ സബീലില്ലാഹ്‌' (അല്ലാഹുവിന്റെ മാര്ഗത്തില്യുദ്ധം ചെയ്യുന്നവര്‍) ഇവരെല്ലാം നമ്മുടെ രാജ്യത്തുണ്ടോ? അപ്പോള്ആമിലിനെ എത്തിക്കാന്കമ്മിറ്റിയുണ്ടാക്കിയവര്അടിമകളെയും ഭടന്മാരെയും ഉണ്ടാക്കാന്അടിമ സമ്പ്രദായം നടപ്പാക്കുകയും സാമുദായിക സംഘട്ടനങ്ങള്സംഘടിപ്പിക്കുകയും വേണ്ടിവരില്ലെ? ഇതിലും വലിയ വങ്കത്തം വേറെയുണ്ടോ? അടിമത്തം അവസാനിപ്പിക്കാനും സാമുദായിക മൈത്രി കെട്ടിപ്പെടുക്കാനും വളരെ ത്യാഗം സഹിച്ച ഒരു മതത്തിന്റെ പിന്തലമുറക്കാരെന്ന്അവകാശപ്പെടാന്ഇവര്ക്കെന്ത്അവകാശം?

എന്നാല്ഖുര്ആനും സുന്നത്തും വ്യാഖ്യാനിച്ചുകൊണ്ട്കര്മശാസ്ത്ര പണ്ഡിതന്മാര്എട്ട്വിഭാഗങ്ങളില്എത്തിക്കപ്പെട്ടവര്ക്ക്എന്ന്രേഖപ്പെടുത്തി കാണാം. ആയതിനാല്എത്തിക്കപ്പെട്ട വിഭാഗത്തിന്തുല്യമായി ഭാഗിക്കുകയല്ലാതെ ഇല്ലാത്ത വിഭാഗത്തെ ഉണ്ടാക്കേണ്ട ബാധ്യത നമുക്കില്ലെന്ന്ഓര്ക്കേണ്ടതാണ്‌.

കമ്മിറ്റി വാദക്കാരുടെ മറ്റൊരു അവകാശവാദം നോക്കൂ: ഇസ്ലാമിക ഭരണം ഇല്ലാത്ത പ്രദേശങ്ങളില്ആമിലുകള്ഉണ്ടാവുകയില്ലെന്ന്ഏതെങ്കിലും തഫ്സീറിലോ മദ്ഹബിന്റെ കിതാബിലോ പ്രസ്താവിക്കുന്നില്ല (ആദര് വൈകല്യങ്ങള്പേ. 202) വങ്കത്തം എഴുതുന്നതിന്റെ പിന്നിലുള്ള ചോതവികാരം എന്തെന്നറിഞ്ഞുകൂടാ. കാരണം `വല്ആമിലിന അലൈഹാ' എന്നതിനെക്കുറിച്ച്അവരുടെ നേതാവിന്റെ തഫ്സീറില്തന്നെ പറയുന്നത്കാണുക: ``സമ്പന്നരില്നിന്ന്സകാത്തിനെ ഒരുമിച്ച്കൂട്ടാന്വേണ്ടി ഇമാം അല്ലെങ്കില്അയാളുടെ പ്രതിനിധി നിശ്ചയിക്കുന്നവര്ക്കാണ്ആമില്എന്ന്പറയുന്നത്‌ (തഫ്സീറുല്മനാര്വാ: 10 പേ. 493) ഇവിടെ വ്യക്തമായിതന്നെ പറഞ്ഞു. ഇമാം ഇല്ലെങ്കില്അയാളുടെ പ്രതിനിധി നിശ്ചയിക്കുന്നവര്ക്കാണ്‌ `ആമില്‍' എന്ന്പറയുന്നതെന്ന്‌. നിശ്ചയിക്കാന്ഇമാമില്ലാതിരുന്നാല്അവിടെ ജോലിക്കാര്ഉണ്ടാവുകയില്ലെന്ന്വ്യക്തം.

ഇനി അവരുടെ മറ്റൊരു വിവരക്കേട്നോക്കൂ: ``ധനത്തിന്റെ ഉടമസ്ഥന്നേരിട്ട്നല്കുമ്പോള്ബന്ധുക്കളെ പരിഗണിച്ച്ശരിയായ അവകാശികളെ അവഗണിക്കുവാന്സാധ്യതയുണ്ട്‌. പുറമേ ശരിയായ അവകാശികളെ കണ്ടെത്താനും ഖുര്ആന്വിവരിച്ച എല്ലാ വകുപ്പുകളിലേക്കും ചെലവ്ചെയ്യുവാനും പ്രയാസവുമായിരിക്കും.'' (ആദര് വൈകല്യങ്ങള്പേ. 203) ഇതിനെക്കുറിച്ച്വിവരക്കേട്എന്നല്ലാതെ എന്ത്പറയാന്‍? കാരണം സ്വഹീഹുല്ബുഖാരിയില്ഇങ്ങനെ ഒരു തലവാചകം തന്നെ കാണാം: ``അടുത്ത കുടുംബങ്ങളുടെമേല്സകാത്ത്നല്കുന്നതിനെകുറിച്ച്പറയുന്ന അദ്ധ്യായം.'' അതിന്സേഷം ഇമാം ബുഖാരി() പറയുന്നു: ``കുടുംബബന്ധം ചേര്ക്കുക, ദാനം ചെയ്യുക എന്നിങ്ങനെ രണ്ട്പ്രതിഫലം അവനുണ്ടെന്ന്നബി(സ്വ) പറഞ്ഞിരിക്കുന്നു (ബുഖാരി). മദ്ഹബിന്റെ ഇമാമുമാരും മറ്റും ഇത്അംഗീകരിക്കുകയും ചെയ്തിരിക്കുന്നു(ശറഹുല്മുഹദ്ദബ്വാ. 6 പേ. 209). മാത്രമല്ല, ഇമാം സകാത്ത്നല്കാന്വിസമ്മതിച്ചവനില്നിന്നും പിടിച്ച്വാങ്ങി അവകാശികള്ക്ക്കൊടുക്കേണ്ടതാണ്‌. ഇത്നബി(സ്വ) തങ്ങള്ക്ക്മാത്രമല്ല, മറ്റു ഭരണാധികാരികള്ക്കും ചെയ്യാന്ഇസ്ലാം അനുമതി നല്കിയിട്ടുണ്ട്‌. ഇന്ന്കാണുന്ന കമ്മിറ്റിക്ക്ഇത്സാധ്യമാണോ? അതുപോലെ ഇമാം നിശ്ചയിക്കുന്ന ഖാസി ഇമാമിന്റെ പ്രതിനിധി മാത്രമാണ്‌. എന്നാല്ഇന്നത്തെ ഖാസിമാര്അഥവാ അഹ്ലുല്ഹല്ലി വല്അഖദ്നിശ്ചയിക്കുന്ന ഖാസിമാര്ഇമാമിന്റെയോ അഹ്ലുല്ഹല്ലി വല്അഖദിന്റെയോ പ്രതിനിധിയല്ല. ഇമാമിന്ചെയ്യാന്അധികാരമുള്ള കാര്യങ്ങളിലെല്ലാം ഇമാമിന്പ്രതിനിധിയാക്കാം. എന്നാല്ഇന്നത്തെ മഹല്ല്കമ്മിറ്റി നിശ്ചയിക്കുന്ന ഖാസി കമ്മിറ്റിക്ക്ചെയ്യാന്അധികാരമുള്ള കാര്യങ്ങളില്പ്രതിനിധിയാക്കുകയല്ല അതുപോലെ ഇമാമിന്റെ പ്രതിനിധിയുമല്ല. കൂടാതെ ഇന്ന്ഖാസിയുടെ മസ്അലയില്തൂങ്ങിയാല്രക്ഷയില്ലെന്ന്കണ്ടപ്പോള്വക്കാലത്തിന്റെ പിന്നാലെയാണ്കമ്മിറ്റിവാദക്കാര്തൂങ്ങിയിരിക്കുന്നത്‌. വാസ്തവത്തില്വക്കാലത്തിന്റെ വകുപ്പിലും ഇന്നത്തെ കമ്മിറ്റിയെ ഉള്പ്പെടുത്താന്സാധ്യമല്ല. അതിന്ദുര്വ്യാഖ്യാനവുമായി നടക്കുന്നവര്വക്കാലത്തിന്റെ മസ്അലകളെ കുറിച്ച്അജ്ഞരോ അജ്ഞത നടിച്ചവരോ ആണ്‌. വക്കീലിനും വക്കാലത്തിനും അതിനോടനുബന്ധിച്ച മറ്റു വിഷയങ്ങള്ക്കും നിരവധി നിബന്ധനകളുണ്ട്‌. നിബന്ധനകള്പാലിച്ച്കമ്മിറ്റി ഉണ്ടാക്കുവാനോ അതനുസരിച്ച്മുന്നോട്ടു പോവാനോ സാധ്യമല്ല. ഇനി ഏതെങ്കിലും വിധേന നിബന്ധനകള്ഒത്തുവന്നാല്പോലും ഉത്തമമായതിന്എതിരാണെന്നത്കാരണം സ്വയം നല്കലാണ്ഉത്തമം. ഇത്കര്മശാസ്ത്രപണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയതാണ്‌ (ശറഹുല്മുഹദ്ദബ്വാ. 6 പേ. 148, മുഗ്നി വാ: 1, പേ. 558)

ചുരുക്കത്തില്അവഗണനാ മനോഭാവത്തോടെ സാധുസംരക്ഷണം എന്ന മാനദണ്ഡംവെച്ച്ചിന്തിച്ചതാണ്പലരേയും പദ്ധതിയിലേക്ക്നയിച്ചത്‌. വെറും സാധുസംരക്ഷണം മാത്രമാണ്സക്കാത്ത്നിര്ബന്ധമാക്കിയതിലുള്ള യുക്തി എന്ന്ചിന്തിച്ചവര്ക്ക്പിഴവ്സംഭവിച്ചിരിക്കുന്നു. ചിന്ത നാം മാറ്റിയെടുക്കണം. സകാത്തിന്റെ ഉദ്ദേശ്യം വിശുദ്ധ ഖുര്ആന്വ്യക്തമായി പറയുന്നത്കാണാം: ``നിങ്ങള്നിസ്കാരം മുറപ്രകാരം നിര്വഹിക്കുക, സകാത്ത്കൊടുക്കുക. (നബിയുടെ) വീട്ടുകാരെ തീര്ച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത്നിങ്ങളില്നിന്ന്മാലിന്യം നീക്കുന്നതിനും നിങ്ങളെ ശുദ്ധീകരണം നടത്താനുമാണ്‌ (അഹ്സാബ്‌ 33). ഹദീസിലൂടെയും ഇത്നമുക്ക്കാണാം. റസൂല്‍(സ്വ)യുടെ സന്നിധിയില്വന്ന്ഒരാള്ആവശ്യപ്പെട്ടു: സ്വര്ഗത്തില്പ്രവേശിപ്പിക്കുന്ന ഒരു പ്രവര്ത്തി പറഞ്ഞതന്നാലും. അവിടുന്ന്പറഞ്ഞു: താങ്കള്യാതൊന്നിനെയും അല്ലാഹുവിനോട്പങ്ക്ചേര്ക്കാതെ അവനെ ആരാധിക്കുക. നിസ്കാരം കൃത്യമായി നിര്വഹിക്കുകയും സകാത്ത്കൊടുക്കുകയും ചെയ്യുക (ബുഖാരി). ഇത്തരം നിരവധി തെളിവുകളെകൊണ്ട്സകാത്ത്ഒരു ഇബാദത്താണെന്നും അതിന്റെ പരിശുദ്ധിയെ സംരക്ഷിക്കേണ്ടത്മുസ്ലിംകളുടെ ബാധ്യതയാണെന്നും വെറും സാമ്പത്തിക ചിന്തയില്കറക്കി ഫസാദാക്കുവാനുള്ളതല്ലെന്നും മനസ്സിലാക്കാം.

അതിനാല്ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്അതിപ്രധാനമായ ഇബാദത്തെന്ന നിലയില്അതിന്റെ നിബന്ധനകളും നിര്ബന്ധഘടകങ്ങളും മറ്റും ശരിക്കും ഗ്രഹിക്കുകയും വെറും കടമ നിര്വഹണത്തില്കവിഞ്ഞ്അതിന്നിശ്ചയിക്കപ്പെട്ട പ്രതിഫലം നഷ്ടപ്പെട്ട്പോകാതിരിക്കാന്ആവുംവിതം ശ്രമിക്കുകയും സൂക്ഷ്മത പുലര്ത്തുകയും ചെയ്യേണ്ടതുണ്ട്‌.
 (സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)

No comments:

Post a Comment