Tuesday, November 1, 2011

കച്ചവടത്തിന്റെ സകാത്ത്‌

കച്ചവടത്തിന്റെ സകാത്ത്‌ 
ജഅ്ഫര്ഹുദവി കൊളത്തൂര്

മനുഷ്യരുടെ ജീവിതോപാദികളില്ഏറ്റവും നല്ലത്കച്ചവടമാണ്‌‌. അത്കൊണ്ട്തന്നെ മറ്റു ധനസമ്പാധന മാര്ഗ്ഗങ്ങളിലൊന്നുമില്ലാത്ത ഒരു സുപ്രധാന ആരാധന കച്ചവടവുമായി ബന്ധപ്പെട്ട്ഇസ്ലാം നിയമമാക്കിയിട്ടുണ്ട്‌. അവര്സമ്പാദിച്ച ധനത്തിന്വിശുദ്ധയും വളര്ച്ചയും നല്കാന്പര്യപ്തമായ സകാത്താണത്‌. സമൂഹത്തിലെ ഏകദേശം എല്ലാ മേഖലയിലുള്ളവരും പലതരം കച്ചവടങ്ങളുമായി ബന്ധപ്പെട്ട്ജീവിക്കുന്നത്കൊണ്ട്തന്നെ ഇവ്വിഷയകമായി ഒരു വിശകലനം എന്തുകൊണ്ടും പ്രസക്തമാണ്‌.
സകാത്ത്നിര്ബന്ധമാകുന്ന ഇനങ്ങള്വിശദീകരിക്കുമ്പോള്സ്വര്ണ്ണം വെള്ളി എന്നിവയുടെ ഇനത്തിലാണ്കച്ചവടച്ചരക്കുകള്ഉള്പ്പെടുന്നത്‌. ചരക്കുകളുടെ സകാത്തിനത്തില്ഇവയാണ്വിതരണം ചെയ്യപ്പെടേണ്ടത്എന്നതിനാലാണിത്‌. കച്ചവടത്തിന്വേണ്ടി തയ്യാര്ചെയ്യപ്പെട്ട വസ്ത്രങ്ങളില്സകാത്തുണ്ട്എന്ന അബൂദാവൂദി()ന്റെ റിപ്പോര്ട്ടാണ്കച്ചവടച്ചരക്കുകളില്സകാത്ത്നിര്ബന്ധമാകാനുള്ള അടിസ്ഥാനം. അടിമയില്സകാത്തില്ല, ഒട്ടകത്തില്സകാത്തില്ല എന്നിങ്ങനെയുള്ള ഹദീസുകള്അവ കച്ചവട വസ്തുക്കളായി പരിഗണിക്കപ്പെടാത്തപ്പോഴാണെന്ന്പണ്ഡിതര്‍, അബൂദാവൂദിന്റെ ഹദീസിന്റെ വെളിച്ചത്തില്വിശദീകരിച്ചിട്ടുണ്ട്‌.

സകാത്ത്നല്കേണ്ട കച്ചവടച്ചരക്ക്
ഒരുവ്യക്തി കച്ചവടത്തിനെന്നുദ്ദേശിച്ച്മറ്റൊരാളില്നിന്ന്പകരത്തിന്കൈപ്പറ്റുന്ന വസ്തുക്കളാണ്കച്ചവടച്ചരക്കുകള്‍. റൊക്കംവില നല്കിയോ, കടമായോ, ചരക്കുകള്നല്കിയോ സാധനങ്ങള്വാങ്ങലും, കൂലിവേല ചെയ്തോ വസ്തുക്കള്വാടകക്ക്നല്കിയോ ചരക്കുകള്കൈപ്പറ്റലും പകരം നല്കുന്നതില്പെടും. അഥവാ കച്ചവടമുദ്ദേശിച്ച്ഇങ്ങനെയൊക്കെ സമ്പാദിക്കുന്ന ചരക്കുകള്സകാത്ത്നിര്ബന്ധമാകുന്ന കച്ചവടച്ചരക്കുകളാണെന്നര്ഥം.
അനന്തരമായി ലഭിച്ചതോ വേട്ടയാടിപ്പിടിച്ചതോ കൃഷി ചെയ്തുണ്ടാക്കിയതോ ധാനമായി നേടിയതോ, കച്ചവടമുദ്ദേശിക്കുന്നത്കൊണ്ട്കച്ചവടച്ചരക്കുകളായി മാറുകയില്ല. പകരം നല്കാതെ ഉടമപ്പെടുത്തിയ സ്വത്തുക്കളാണിവയെന്നതാണ്കര്മ്മശാസ്ത്ര പണ്ഡിതര്ഇതിന്നല്കിയിട്ടുള്ള വിശദീകരണം. എന്നാല്അനന്തരസ്വത്തായി കച്ചവടച്ചരക്കുകള്കൈവശപ്പെടുത്തുന്ന വ്യക്തി കച്ചവട ലക്ഷ്യത്തോടെ അവയില്ക്രയവിക്രയങ്ങള്തുടങ്ങുന്നതോടെ അവ കച്ചവടച്ചരക്കുകളായിത്തീരുകയും അതുമുതല്കച്ചവട വര്ഷം പരിഗണിക്കപ്പെടുകയും ചെയ്യും. കൃഷിചെയ് ഭുമിയും വിതച്ച വിത്തും രണ്ടും കച്ചവട മുതല്കൊണ്ട്വാങ്ങിയതോ കച്ചവടമുദ്ദേശിച്ച്വാങ്ങിയതോ ആണെങ്കില്മാത്രമേ വിളകളില്കച്ചവടത്തിന്റെ സകാത്ത്നിര്ബന്ധമാകുകയുള്ളൂ.
കച്ചവടച്ചരക്കുകളില്നിബന്ധനകള്ക്ക്വിധേയമായി, നിര്ബന്ധമാകുന്ന ദിനത്തിലെ മര്ക്കറ്റ്വിലയുടെ രണ്ടരശതമാനമാണ്സകാത്ത്നല്കേണ്ടത്‌.

നിബന്ധനകള്
കച്ചവടത്തിന്സകാത്ത്നിര്ബന്ധമാകാന്രണ്ട്നിബന്ധനകള്ഒരുമിച്ച്കൂടേണ്ടതുണ്ട്‌.
1)
വര്ഷം പൂര്ത്തിയാകുക; കച്ചവടമാരംഭിച്ചത്മുതല്ഹിജ്റകലണ്ടറില്ഒരു വര്ഷം തികയുക. കച്ചവടസാധനങ്ങള്അനന്തരമായി ലഭിച്ചാല്കച്ചവടലക്ഷ്യത്തോടെയുള്ള ക്രയവിക്രയമാണ്വര്ഷാരംഭമെന്ന്നേരത്തെ സൂചിപ്പിച്ചു. സകാത്തിന്റെ കണക്കെത്തിയ തുക കൊണ്ടാണ്കച്ചവടം തുടങ്ങുന്നതെങ്കില്‍ (35000 രൂപ) സംഖ്യ സൂക്ഷിക്കാന്തുടങ്ങിയത്മുതലും അതില്കുറഞ്ഞതുകൊണ്ടാണെങ്കില്കച്ചവടമുദ്ദേശിച്ച്ചരക്കുകള്വാങ്ങുന്നതുമുതലുമാണ്കച്ചവടവര്ഷം പരിഗണിച്ച്തുടങ്ങേണ്ടത്‌. ഇങ്ങനെ തുടങ്ങിയ കച്ചവടങ്ങള്ക്ക്ഹിജ് കലണ്ടറടിസ്ഥാനത്തില്ഒരു വര്ഷം പൂര്ത്തിയാകുമ്പോഴാണ്സകാത്ത്നിര്ബന്ധമാകുക. അഥവാ റമദാന്ഒന്നിനാണ്സകാത്ത്നിര്ബന്ധമാകാനാവശ്യമായ തുക സൂക്ഷിക്കാന്തുടങ്ങുകയോ പണം മുടക്കി കച്ചവട വസ്തുക്കള്കൈപ്പറ്റുകയോ അനന്തരമായി ലഭിച്ച കച്ചവടച്ചരക്കുകളില്കച്ചവട ലക്ഷ്യത്തോടെ ക്രിയവിക്രയങ്ങള്തുടങ്ങുകയോ ചെയ്തതെങ്കില്അടുത്ത റമദാന്ഒന്നിന്സകാത്ത്നിര്ബന്ധമാകുമെന്നര്ഥം.
കച്ചവട വര്ഷം പൂര്ത്തിയാകുന്നതിനിടയില്ചരക്കുകളെ സൂക്ഷിപ്പ്സ്വത്താക്കാന്ഉദ്ദേശിച്ചാല്അതിന്ചരക്കെന്ന പരിഗണന നഷ്ടപ്പെടുന്നതും കച്ചവട വര്ഷം മുറിയുന്നതുമാണ്‌. ചരക്കുകളെ വര്ഷത്തിനിട യില്തന്നെ നാണയമാക്കി മാറ്റുകയും ലഭിക്കുന്ന തുക ഉപയോഗിച്ച്വീണ്ടും കച്ചവടച്ചരക്കുകള്വാങ്ങുകയും ചെയ്താല്ആദ്യ കച്ചവടവര്ഷം മുറിയുന്നതും പുതിയ വര്ഷം തുടങ്ങുന്നതുമാണ്‌. സകാത്ത്നിര്ബന്ധമാകാനാവശ്യമായ തുകയെത്താത്ത സാഹചര്യത്തിലാണിത്‌. വര്ഷം പൂര്ത്തിയായിട്ടും സകാത്തിനാവശ്യമായ അളവ്ലഭ്യമാകാത്തതോടൊപ്പം അത്പൂര്ത്തിയാക്കാനാവശ്യമായ തുകകൈവശമില്ലാത്തിടത്തും ഇതുതന്നെയാണ്നിയമം. അഥവാ നിലവിലെ വര്ഷം ഉപേക്ഷിച്ച്പുതിയ വര്ഷം പരിഗണിക്കേണ്ടതാണ്‌. എന്നാല്പൂര്ത്തിയാക്കാനാവശ്യമായ തുക കച്ചവടം തുടങ്ങിയത്മുതലേ സൂക്ഷിപ്പുണ്ടെങ്കില്അത്കൂടി ചേര്ത്ത്ഇപ്പോള്തന്നെയും പിന്നീടാണ്കൈവശപ്പെടുത്തിയതെങ്കില് തുകക്ക വര്ഷം പൂര്ത്തിയാകുമ്പോഴും കച്ചവടത്തിന്സകാത്ത്നല്കേണ്ടതാണ്‌.
2)
വര്ഷാന്ത്യത്തില്കണക്ക്ഉണ്ടായിരിക്കുക; അതായത്വര്ഷം പൂര്ത്തിയാകുന്ന ദിവസം കടയിലെ വില്പന വസ്തുക്കള്അവ വാങ്ങാനുപയോഗിച്ച നാണയം കൊണ്ട്അന്നത്തെ മാര്ക്കറ്റ്വിലക്ക്വിലക്കെട്ടി, കിട്ടാനുള്ള കടങ്ങളും ബിസിനസ്സില്നിന്ന്മാറ്റിവെക്കാത്ത ലാഭ വിഹിതവും അതിലേക്ക്ചേര്ത്ത്പ്രസ്തുത സംഖ്യ 595 ഗ്രാം വെള്ളിയുടെ തുകക്ക്‌ (35000 .)തുല്യമോ അതിലധികമോ ഉണ്ടെങ്കിലാണ്സകാത്ത്നിര്ബന്ധമാകുക. കടമിനത്തില്കിട്ടാനുള്ള സംഖ്യക്ക്അവധിയെത്തുന്നതോടൊപ്പം ലഭിക്കുമെന്ന പ്രതീക്ഷയുണ്ടെങ്കിലാണ്കച്ചവടത്തോടൊപ്പം സകാത്ത്നല്കേണ്ടത്‌. അവധിയെത്താത്തതിനും ലഭിക്കുമെന്ന്പ്രതീക്ഷിയില്ലാത്തതിനും ലഭിച്ചതിന്ശേഷമേ സകാത്ത്നല്കേണ്ടതുള്ളൂ. ലഭിച്ചപ്പോഴേക്ക്ഒന്നിലധികം വര്ഷങ്ങള്പിന്നിട്ടിട്ടുണ്ടെങ്കില്ഒരോ വര്ഷത്തെയും സകാത്ത്നല്കേണ്ടതാണ്‌.
കടയുടെ വാടകയിനത്തിലോ ജോലിക്കാരുടെ ശമ്പളമിനത്തിലോ വല്ലതും നല്കാന്ബാക്കിയുണ്ടെങ്കില്വര്ഷം തികയുന്നതിന്മുമ്പ്അവ കൊടുത്ത്തീര്ക്കേണ്ടതാണ്‌. അല്ലാത്ത പക്ഷം കണക്കെടുപ്പ്ദിവസം അവ കണക്കില്നിന്ന്കുറക്കാന്പാടുള്ളതല്ല. കച്ചവടം തുടങ്ങി കൃത്യം ഒരു വര്ഷം പൂര്ത്തിയാകുന്ന ദിനത്തിലെ മാര്ക്കറ്റ്വിലക്കേ കണക്കെടുപ്പ്നടത്താവൂ. അത്കൊണ്ട്തന്നെ തുടങ്ങുന്ന തിയ്യതി കൃത്യമായി രേഖപ്പെടുത്തപ്പെടേണ്ടതാണ്‌. കണക്കെടുപ്പില്‍,വര്ഷം തികയുന്ന ദിനത്തിലെ മാര്ക്കറ്റ്വില തന്നെ പരിഗണിക്കണമെന്നതിനാല്ന്യായമായ കാരണങ്ങളാല്അതിന്സൗകര്യപ്പെടാത്ത പക്ഷം ചരക്കുകള്ക്ക്അന്നേ ദിവസത്തെ മാര്ക്കറ്റ്വില പ്രത്യകം കുറിച്ചുവെക്കേണ്ടതും തൊട്ടടുത്ത ദിവസം കണക്കെടുപ്പ്നടത്തുമ്പോള്ആദിനത്തിലെ വില തന്നെ കൃത്യമായി പാലിക്കേണ്ടതുമാണ്‌. പല വസ്തുക്കളുടെയും വിലയില്ദിനം പ്രതി വലിയ മാറ്റങ്ങള്സംഭവിക്കുന്നത്സകാത്തില്നിര്ണ്ണായകമാണെന്നതിനാലാണിത്‌. മാസങ്ങള്ക്ക്മുമ്പ്ഉള്ളിക്കും തക്കാളിക്കുമൊക്കെ പൊള്ളുന്ന വിലയായിരുന്നുവല്ലൊ. സീസണില്കച്ചവട വര്ഷം പൂര്ത്തിയാക്കി കണക്കൊടുപ്പ്നടത്തുന്ന പച്ചക്കറിക്കച്ചവടക്കാരനെ സംബന്ധിച്ചിടത്തോളം സകാത്ത്നിര്ബന്ധമാകാന്എട്ടുപത്ത്ചാക്ക്ഉള്ളി തന്നെ മതിയാകും. എന്നാല്തൊട്ടടുത്ത ദിവസങ്ങളില്രണ്ടുകിലോ പത്തെന്നതോതില്വിലിയിടിവ്സംഭവിച്ചപ്പോഴാണ്കണക്കെടുപ്പെങ്കില്അയാള്ഒരു പക്ഷെ സകാത്തില്നിന്ന്ഒഴിവാകാനും സാധ്യതയുണ്ട്‌.
കച്ചവടത്തില്നിന്ന്ലഭിച്ച്കൊണ്ടിരിക്കുന്ന ലാഭം പ്രത്യേകമെടുത്ത്സൂക്ഷിക്കുന്നില്ലെങ്കില്വിലകെട്ടുന്ന സമയത്ത്അതും മൂലധനത്തോടൊപ്പം പരിഗണിക്കേണ്ടതാണ്‌. എന്നാല്അതു നാണയമാക്കിയതിന്ശേഷം സൂക്ഷിച്ച്വെക്കുകയോ പുതിയ ചരക്കുകള്വാങ്ങുകയോ ചെയ്താല്പഴയകച്ചവടത്തിന്അതിന്റേയും ലാഭത്തിന്അതിന്റെയും വര്ഷം പ്രത്യേകം പരിഗണിക്കേണ്ടതാണ്‌.
സ്വര്ണ്ണ വെള്ളികളുടെ ഗണത്തിലാണ്കച്ചവടച്ചരക്കുകള്പരിഗണിക്കപ്പെടുന്നത്എന്നത്കൊണ്ട്തന്നെ കച്ചവടത്തിലെ സകാത്ത്നിര്ബന്ധമാകാനാവശ്യമായ നിബന്ധനകളില്ഇവരണ്ടും പരിഗണിക്കപ്പെടുന്നുണ്ട്‌. അതായത്ഒരാള്സകാത്ത്നിര്ബന്ധമാകുന്ന 595 ഗ്രാം വെള്ളിയുടെ വില (35000 .) രണ്ട്മാസക്കാലം കൈവശം വെക്കുകയും ശേഷം സ്വത്തുപയോഗിച്ച്കച്ചവടമാരംഭിക്കുകയും ചെയ്തു. കച്ചവടം പത്ത്മാസം പൂര്ത്തിയാകുന്നതോടെ ഇയാള്ചരക്കുകള്വിലക്കെട്ടി സകാത്ത്നിര്ബന്ധമായിട്ടുണ്ടോ എന്ന്പരിശോധിക്കണം. കച്ചവടത്തിന്വര്ഷം തികഞ്ഞിട്ടില്ലെങ്കിലും രണ്ടിനെയും ഒരുമിച്ച്പരിഗണിക്കുമ്പോള്വര്ഷം പൂര്ത്തിയായിട്ടുണ്ടെന്നതാണ്കാരണം. രണ്ടിലും നിര്ബന്ധമാകുന്ന അളവും വസ്തുവും ഒന്ന്തന്നെയാണ്താനും.
അതുപോലെ മറ്റൊരാള്‍ 295 ഗ്രാം വെള്ളിയുടെ വിലക്ക്‌ (16940 രൂപ) കച്ചവട വസ്തുക്കള്വാങ്ങുകയും 100 ഗ്രാം വെള്ളിയുടെ വില (5740 രൂപ) തന്റെ കൈവശം സൂക്ഷിക്കുകയും ചെയ്തു. വര്ഷാവസാനം കണക്കെടുപ്പ്നടത്തിയപ്പോള്ചരക്കുകള്‍ 495 ഗ്രാം വെള്ളിയുടെ വിലക്ക്‌ (28420 രൂപ)തുല്യമാണെന്ന്കണ്ടെത്തി. എന്നാല്തന്റെ കൈവശം ഒരു വര്ഷമായി സൂക്ഷിച്ചിരിപ്പുള്ള 100 ഗ്രാം വെള്ളിയുടെ തുക (5740 രൂപ) കൂടി ഉള്പ്പെടുത്തി അയാള്രണ്ടരശതമാനം സകാത്ത്നല്കേണ്ടതാണ്‌. ഇതേ ഉദാഹരണത്തില്കച്ചവടം ആരംഭിച്ചതിന്ശേഷമാണ്‌ 100 ഗ്രാമിന്തുല്യമായ തുക ലഭിച്ചതെങ്കില്അതിനെ സകാത്തിന്റ അളവില്മാത്രം പരിഗണിക്കേണ്ടതും തുകക്ക്വര്ഷം തികയുന്നതോടെ ഒരുമിച്ച്സകാത്ത്നല്കേണ്ടതുമാണ്‌.
ഒരു വ്യക്തി തന്റെ കച്ചവടത്തിലേക്ക്വ്യത്യസ് സമയങ്ങളില്മൂലധനങ്ങള്ഇറക്കിയാല്ഓരോന്നിന്നും അതിന്റെ വര്ഷാന്ത്യത്തില്കണക്കെത്തിയിട്ടുണ്ടെങ്കില്സകാത്ത്നല്കേണ്ടതും ഇല്ലയെങ്കില്തുടര്ന്നു വരുന്ന ചരക്കുകളുടെ കൂടെ കണക്കെത്തുന്നുണ്ടെങ്കില്ഒരുമിച്ച്സകാത്ത്നല്കേണ്ടതുമാണ്‌. അതായത്‌ 2000 രൂപ മുടക്കി ഒരാള്മുഹര്റം ആദ്യത്തില്ഒരു കച്ചവടം തുടങ്ങി. സ്വഫറില്വേറെ 2000 രൂപക്ക്അദ്ധേഹം വീണ്ടും ചരക്കിറക്കി. എന്നാല്ഒന്നാമത്തെ ചരക്കുകള്അടുത്ത മുഹര്റത്തില്വില കെട്ടുകയും കണക്കെത്തുന്നുണ്ടെങ്കില്സകാത്ത്നല്കുകയും വേണം. ഇനി കണക്കെത്താത്ത സാഹചര്യത്തില്സ്വഫറില്രണ്ടാമത്തേതിന്റെ കൂടെ വിലക്കെട്ടി സകാത്തിനുള്ള കണക്കെത്തുന്നുവെങ്കില്ഒരുമിച്ച്സകാത്ത്നല്കണം. എന്നിട്ടും കണക്കെത്തുന്നില്ലെങ്കില്സകാത്ത്വര്ഷം മുറിയുകയും പുതിയ വര്ഷമാരംഭിക്കുകയും ചെയ്യും.
സകാത്ത്നിര്ബന്ധമാകുന്ന രീതി ഒരുദാഹരണത്തിലൂടെ നമുക്ക്വിശദീകരിക്കാം. ഒരു വ്യക്തി പണം മുടക്കി റമദാന്ഒന്നിന്ന്ഒരു പലചരക്ക്കട തുടങ്ങുന്നുവെന്ന്സങ്കല്പ്പിക്കുക. അപ്പോള്തന്നെ അയാള്തന്റെ കച്ചവടത്തിന്റെ തിയ്യതി കുറിച്ചുവെക്കുന്നു. അടുത്ത റമദാന്ഒന്ന്വരുന്നതോടെ സകാത്ത്നിര്ബന്ധമാകാനാവശ്യമായ ഒന്നാമത്തെ നിബന്ധന (വര്ഷം) അയാള്ക്ക്യാഥാര്ഥ്യമായി. അതോടെ രണ്ടാമത്തെ നിബന്ധന പൂര്ത്തിയായിട്ടുണ്ടോ എന്നയാള്പരിശോധിക്കണം. അഥവാ അയാള്തന്റെ കടയില്അന്നേ ദിവസം സൂക്ഷിച്ചിരിപ്പുള്ള മുഴുവന്കച്ചവടച്ചരക്കുകളും അന്നത്തെ മാര്ക്കറ്റ്വിലയനുസരിച്ച്വില കെട്ടണം. കിട്ടുന്ന തുകയിലേക്ക്കച്ചവടത്തില്നിന്ന്മാറ്റിവെച്ചിട്ടില്ലാത്ത തുകകളും കടമിനത്തില്ലഭിക്കാനുള്ള തുകയും ഉള്പ്പെടുത്തണം. ശേഷം ആകെ കിട്ടുന്ന തുക 595 ഗ്രാം വെള്ളിക്ക്തുല്യമോ (35000 .) കൂടതലോ ഉണ്ടെങ്കില്അയാളുടെ കച്ചവടത്തില്രണ്ടാമത്തെ നിബന്ധനയും പൂര്ണ്ണമായി. അപ്പോള്അയാള്ആകെ തുകയുടെ രണ്ടരശതമാനം സകാത്ത്നല്കണം. സ്വര്ണ്ണ വെള്ളികളില്നിന്നും വ്യത്യസ്ഥമായി കച്ചവടത്തിന്റെ സകാത്തിന്വര്ഷത്തിലുടനീളം അളവുണ്ടായിരിക്കല്നിര്ബന്ധമില്ല എന്ന്ഇതുവരെയുള്ള വിവരണത്തില്നിന്നും മനസ്സിലായിക്കാണും.
ചരക്കുകള്കൈവശപ്പെടുത്തിയ അതേ നാണയത്തിനാണ്വര്ഷാന്ത്യം വിലകെട്ടേണ്ടത്‌. വാങ്ങിയ നാണയം മറന്നുപോകുകയോ ചരക്കുകളോ മറ്റോ ഉപയോഗിച്ച്വാങ്ങുകയോ ചെയ്താല്നാട്ടിലെ സാധാരണ നാണയത്തിനാണ്വിലകെട്ടേണ്ടത്‌. ഒരു നാട്ടില്ഒന്നിലധികം നാണയങ്ങള്പ്രചാരത്തിലുണ്ടാകുകയും ഏതെങ്കിലും ഒന്നനുസരിച്ച്മാത്രം സകാത്തിന്റെ അളവെത്തുകയും ചെയ്താല്അതനുസരിച്ചും രണ്ടിന്റെ അടിസ്ഥാനത്തിലും അളവെത്തുന്നുണ്ടെങ്കില്അവകാശികളുടെ അമിത ആവശ്യത്തിനനുസരിച്ചും വിലകെട്ടേണ്ടതാണ്‌. അടിസ്ഥാനത്തില്നമ്മുടെ നാട്ടിലെ കച്ചവട വസ്തുക്കള്ക്ക്വെള്ളിയുടെ വില കണക്കാക്കണമെന്നാണ്പണ്ഡിതര്വിശദീകരിച്ചിട്ടുള്ളത്‌. അതായത്വെള്ളിയില്സകാത്ത്നിര്ബന്ധമാകാനാവശ്യമായ 595 ഗ്രാമിന്റെ വിലക്ക്തുല്യമായ തുക വര്ഷാന്ത്യം വിലക്കെട്ടുമ്പോള്ലഭിച്ചാലാണ്സകാത്ത്ബാധകമാകുക. വെള്ളിയുടെ വില ദിനേനയെന്നോണം മാറിക്കൊണ്ടിരിക്കുന്നത്കൊണ്ട്തന്നെ വര്ഷാന്ത്യത്തിലെ വില പ്രത്യേകം കണക്കിലെടുത്തായിരിക്കണം സകാത്ത്നിര്ബന്ധമായിട്ടുണ്ടോ എന്ന്പരിശോധിക്കേണ്ടത്‌. നിലവില്‍ 595 ഗ്രാം വെള്ളിക്ക്ഏകദേശം 3500 രൂപയാണ്വില.

ഭൂമിക്കച്ചവടത്തിലെ സകാത്ത്
കച്ചവട വസ്തുക്കള്ക്ക്സകാത്ത്നിര്ബന്ധമാകാന്രണ്ട്നിബന്ധനകള്മാത്രം ഒത്ത്വന്നാല്മതിയെന്ന്നാം വിവരിച്ച്കഴിഞ്ഞു. ഇവയുടെ അടിസ്ഥാനത്തല്ഇന്ന്നമ്മുടെ നാട്ടില്ഏറെ പ്രചാരത്തിലുള്ള റിയല്എസ്റ്റേറ്റ്ബിസിനസ്സായാലും കച്ചവടമുദ്ദേശിച്ച്വാങ്ങുന്ന ഭൂമിയെന്ന നിലയില്നിബന്ധനകളുണ്ടായാല്സകാത്ത്നിര്ബന്ധമാകും. മുഹര്റം ഒന്നിന്കച്ചവടമുദ്ദേശിച്ച്ഒരു ഭൂമി വാങ്ങുന്ന വ്യക്തി അടുത്ത മുഹര്റം ഒന്നിന്മുമ്പ്അത്വില്പന നടത്തിയിട്ടില്ലെങ്കില്ഭൂമിയുടെ അന്നത്തെ വിലക്കതിനെ വിലക്കെട്ടി 35000 രൂപയോ അതിലധികമോ വില വരുന്നുണ്ടെങ്കില്അതിന്റെ രണ്ടര ശതമാനം സകാത്ത്നല്കേണ്ടതാണ്‌.
ഇനി ഇതേ വ്യക്തി വര്ഷം തികയുന്നതിന്മുമ്പ് സ്ഥലം സകാത്ത്നിര്ബന്ധമാകാനാവശ്യമായ തുകയിലും കവിഞ്ഞതിന്വില്പന നടത്തുകയും സംഖ്യ ഉപയോഗിച്ച്വേറെ ഭൂമി കച്ചവടത്തിനായി വാങ്ങുകയും ചെയ്തിട്ടുണ്ടെങ്കില്വര്ഷം തികയുമ്പോള് ഭൂമി വിലകെട്ടിയാണ്സകാത്ത്നല്കേണ്ടത്‌. ഭൂമിക്കച്ചവടത്തിന്വേണ്ടി മറ്റുള്ളവരെ പണമേല്പ്പിക്കുന്നവരും പണമേല്പ്പിക്കുന്ന ദിവസം ഓര്ത്ത്വെക്കേണ്ടതും വര്ഷം പൂര്ത്തിയാകുമ്പോള്തനിക്ക്പങ്കുള്ള ഭൂമിയുടെ മാര്ക്കറ്റ്വിലയനുസരിച്ച്തന്റെ വിഹിതം സകാത്ത്നിര്ബന്ധമാകുന്നതാണെന്ന്കണ്ടെത്തിയാല്രണ്ടരശതമാനം സകാത്ത്നല്കേണ്ടതുമാണ്‌. കച്ചവടത്തിന്വേണ്ടി കാശ്കടം വാങ്ങിയതാണെങ്കിലും സകാത്തില്നിന്ന്മുക്തമാകില്ല. വര്ഷം തികയുന്നതിന്മുമ്പ്അവധിക്ക്ഭൂമി വില്പന ചെയ്യപ്പെട്ടിണ്ടെങ്കിലും വര്ഷാന്ത്യത്തില്സകാത്ത്നിര്ബന്ധമാകാനാവശ്യമായ തുക ലഭ്യമാകാന്സാധ്യമാകും വിധമുള്ള കടമാണെങ്കില്അവിടെയും സകാത്ത്ബാധകം തന്നെ. അവധിക്കച്ചവടത്തില്കച്ചവടക്കാരന്തനിക്ക്കടമായി ലഭിക്കാനുള്ളതിലും താന്കടമായി വാങ്ങിയതിലും ഒരുപോലെ സകാത്ത്കൊടുക്കേണ്ടതുണ്ടെന്ന വസ്തുത പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‌. ഭൂമിക്കച്ചവടത്തിലും മറ്റും ഇത്ഇന്ന്വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്‌. അഥവാ ഒരാള്തന്റെ കൈവശമുള്ള ഭൂമി അവധിക്ക്വില്ക്കുകയൂം അവധി പറഞ്ഞ്മറ്റൊരാളില്നിന്ന്മറ്റൊരു ഭൂമി വാങ്ങുകയും ചെയ്താല്കച്ചവടത്തിന്വര്ഷം തികയുമ്പോള്മുന്കച്ചവടത്തില്കിട്ടാനുള്ള തുകയും അവധിക്ക്വാങ്ങിയ ഭൂമിയും സകാത്ത്നിര്ബന്ധമാകുന്ന ചരക്കില്ഉള്പ്പെടുന്നതും സകാത്ത്നിര്ബന്ധമാകുന്നതുമാണ്‌.

ഓഹരിക്കച്ചവടം
മുന്കാലങ്ങളില്നിന്നും ഭിന്നമായി കച്ചവടോദ്ദേശത്തോടെ വന്കിട കമ്പനികളുടെ ഓഹരികള്ഇന്ന്കച്ചവടം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. മാര്ക്കറ്റ്ന്യൂസുകള്ക്കനുസരിച്ച്ഓഹരിക്ക്വില വര്ദ്ധിക്കുമ്പോള്അവ മറിച്ച്വിറ്റ്പണം സമ്പാദിക്കുക എന്നതാണ്ലക്ഷ്യം. ഇവിടെ ഒരാള്വര്ഷത്തിലുടനീളം കൈവശം വെക്കുന്നത്ഒരു കമ്പനിയുടെ ഓഹരി തന്നെയാകണമെന്നല്ല. അത്കൊണ്ട്തന്നെ കമ്പനിയുടെ ബിസിനസ്സിലെ പങ്കാളിയെന്ന നിലയില്വര്ഷം തികയാത്ത സ്തിഥിക്ക്സകാത്ത്ബാധകമാകുന്നില്ല. എന്നാല്കച്ചവടമുദ്ദേശിച്ച്വാങ്ങിയത്കൊണ്ട്ഓഹരികള്ക്ക്വര്ഷാന്ത്യത്തില്മാര്ക്കറ്റ്വില കണക്കാക്കി അളവെത്തുന്ന പക്ഷം സകാത്ത്നല്കേണ്ടതാണ്‌. എന്നാല്കൂറുകച്ചവടമുദ്ദേശിച്ച്ബിസിനസില്പങ്കാളികളാവുന്നവര്കച്ചവടച്ചരക്കില്തനിക്കുള്ള വിഹിതം വര്ഷാന്ത്യത്തില്സകാത്ത്നിര്ബന്ധമാകുന്ന തുകയെത്തുന്നുണ്ടെങ്കിലാണ്സകാത്ത്നല്കേണ്ടത്‌. കൂറുകച്ചവടത്തിലെ സകാത്ത്ഓരോരുത്തരും സ്വന്തമായി നല്കുകയോ ഒരാള്പങ്കുകാരുടെ സമ്മതമില്ലെങ്കില്പോലും ഒരുമിച്ച്നല്കുകയോ ചെയ്യേണ്ടതാണ്‌.
ചുരുക്കത്തില്കച്ചവടമുദ്ദേശിച്ച്വാങ്ങുന്ന സ്വത്തുക്കള്മുഴുവനും മുകളിലുദ്ധരിച്ച രണ്ട്നിബന്ധനകളുടെ അടിസ്ഥാനത്തില്സകാത്ത്നിര്ബന്ധമാകുന്ന ചരക്കുകളിലുള്പ്പെടുന്നത്കൊണ്ട്തന്നെ ബാധ്യതയില്നിന്ന്അധിക കച്ചവടക്കാരും മുക്തരാവുകയില്ല. ചെറുകിട പെട്ടിക്കടക്കാരും തട്ട്കടക്കാരും മത്സ്യക്കച്ചവടക്കാരുമൊക്കെ ഒഴിവാകുനുള്ള സാധ്യതയുണ്ടെങ്കിലും കിട്ടാനുള്ള കടം കൂടി വര്ഷാന്ത്യം വിലക്കെട്ടുമ്പോള്മൂലധനത്തിലേക്ക്കൂട്ടണമെന്നതിനാല് സാധ്യതയും വളരെ ചെറുതാണ്‌. 
(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment