Thursday, November 24, 2011

സകാത്ത്: ഖുര്‍ആനിക വായന

സകാത്ത്: ഖുര്‍ആനിക വായനമുഹമ്മദ് മുനീര്‍ ഹുദവി വി
 
ഖുര്ആനില്പരമാര്ശിക്കപ്പെട്ട മൂന്നുകാര്യങ്ങള്അവയെ തുടര്ന്നു പറഞ്ഞ മറ്റു മൂന്നു കാര്യങ്ങള്കൊണ്ടല്ലാതെ ശരിയും സ്വീകാര്യവുമാവില്ലെന്ന്പണ്ഡിതന്മാര്പറയുന്നു. ഒന്ന്‌, പ്രവാചകനെ അനുസരിക്കാതെ അല്ലാഹുവിനെ അനുസരിക്കുന്നത്പൂര്ണ്ണമാവുകയില്ല. `സത്യവിശ്വാസികളേ, നിങ്ങള്അല്ലാഹുവിനെ വഴിപ്പെടുക. അവന്റെ പ്രവാചകനെയും വഴിപ്പെടുക (നിസാഅ്‌ 59). സമാനാര്ത്ഥം വരുന്ന സൂക്തങ്ങള്‍ 3/32,132, 5/95, 8/1, 20,47 തുടങ്ങിയ പല സ്ഥലങ്ങളിലും ഖുര്ആനില്കാണാവുന്നതാണ്‌. ഇവിടെ ദ്വിതീയമായി പരാമൃഷ്ടമായ പ്രവാചകാനുസരണം ഉണ്ടെങ്കിലേ ദൈവികാനുസരണം അംഗീകരിക്കപ്പെടുകയുള്ളൂ. തിരുമേനി(സ്വ)യെ അംഗീകരിക്കാതെ അല്ലാഹുവിനെ വഴിപ്പെട്ടതായി ഗണിക്കുകയില്ലെന്ന്സാരം. രണ്ട്‌: മാതാപിതാക്കള്ക്ക്നന്ദി കാണിക്കാതെ അല്ലാഹുവിന്നന്ദി ചെയ്യാന്കഴിയുകയില്ല. `നീ എനിക്കും നിന്റെ മാതാപിതാക്കള്ക്കും നന്ദി ചെയ്യുക (ലുഖ്മാന്‍ 14) ആയത്തില്രണ്ടാമതായി പറഞ്ഞ മാതൃ-പിതൃ ബഹുമാനം ഉണ്ടെങ്കിലേ അല്ലാഹുവിന്നന്ദി ചെയ്തതായി പരിഗണിക്കപ്പെടുകയുള്ളൂ. മൂന്ന്‌: സകാത്ത്കൊടുക്കാതെ നിസ്കാരം പരിപൂര്ണമാവുകയില്ല. `നിങ്ങള്നിസ്കാരം നിലനിര്ത്തുകയും നിര്ബന്ധദാനം (സകാത്ത്‌) കൊടുത്ത്വീട്ടുകയും ചെയ്യുക(ഖുര്ആന്‍). സൂക്തനമ്പര്രേഖപ്പെടുത്തേണ്ടാത്തവിധം ധാരാളം പ്രാവശ്യം ഖുര്ആന്നിസ്കാരം, സകാത്ത്എന്നിവയെ ഒരുമിച്ചാണ്പരാമര്ശിച്ചിട്ടുള്ളത്‌. നിസ്കാരത്തിന്റെ ആന്തരിക ചലനങ്ങളെയും അതില്അടങ്ങിയ ഉപാധികളെയും പരാമര്ശിക്കാതെ കേവലം അത്നിര്വ്വഹിക്കാന്മാത്രം ആഹ്വാനം ചെയ്യുന്ന ഒട്ടുമിക്ക ആയത്തുകളിലും സകാത്തിനെയും അല്ലാഹു പരാമര്ശിച്ചിട്ടുണ്ട്‌. ഇവിടെനിന്നാണ്അര്ഹരായ പണ്ഡിതന്മാര്നേരത്തെ പറഞ്ഞപ്രകാരം സൂക്ഷ്മാര്ത്ഥത്തില്നിസ്കാരത്തിന്റെസ്വിഹ്ഹത്ത്‌' സകാത്തിനെ ആശ്രയിച്ചിരിക്കുന്നു എന്ന്മനനം ചെയ്തെടുത്തത്‌. അതുകൊണ്ട്പ്രത്യക്ഷ വായനയില്ഇസ്ലാമിന്റെ ദ്വിതീയ സ്തംഭം നിസ്കാരവും തൃതീയ സ്തംഭം സകാത്തുമാണെങ്കില്പോലും പരസ്പരം അവിഛേദ്യമാംവിധം രണ്ടും പിണഞ്ഞുകിടക്കുകയാണ്‌. ‍‍‍‍‌ ‍‍‍‌‌ ‍‍‌‌‌‍‌‍‍‍‍‍ ‌‍‌‍‍‍‍‍ ‌‍‌ `‌‌‌‌‌‌‍‌ മഹാനായ അബൂബക്കര്‍() സകാത്ത്നിഷേധികളോട്മതഭ്രഷ്ടരോടെന്നപോലെ പടവെട്ടിയത്ഇവിടെ പ്രത്യേകം ഓര്ക്കുക. ‌ ‌‍
സകാത്ത്
പൂര്വ്വകാലങ്ങളില്
ശുദ്ധി
, വൃത്തി, വളര്ച്ച എന്നൊക്കെയാണ്സകാത്തിന്റെ ഭാഷാര്ത്ഥം. സാങ്കേതികമായി പറഞ്ഞാല്തങ്ങളുടെ ധനത്തില്നിന്ന്നിശ്ചിതമായ ഒരു ഭാഗം ദരിദ്രര്ക്കും മറ്റ്അര്ഹര്ക്കും നല്കുക. ഇങ്ങനെ ഖുര്ആന്പരിചയപ്പെടുത്തുന്ന സകാത്ത്‌, നിസ്കാരത്തെയും നോമ്പിനെയുംപോലെ മുന്ഗാമികളായ പല പ്രവാചകന്മാര്ക്കും അവരുടെ അനുയായികള്ക്കും നിര്ബന്ധമായിരുന്നു. ഖുര്ആന്പറയുന്നത്കാണുക: (ഇബ്രാഹീം നബിയെയും അവരുടെ പരമ്പരയില്പെട്ട മറ്റു പ്രവാചകന്മാരെയും) നാം നേതാക്കളാക്കി. അവര്നമ്മുടെ ഉത്തരവുപ്രകാരം ആളുകളെ നേര്മാര്ഗത്തിലേക്ക്നയിക്കുന്നു. നന്മ ചെയ്യാനും നിസ്കാരം നിലനിര്ത്താനും സകാത്ത്കൊടുത്ത്വീട്ടാനും നാം അവര്ക്ക്ദിവ്യബോധനം നല്കി. അവര്നമ്മെ മാത്രം ആരാധിക്കുന്നവരായിരുന്നുഅമ്പിയാഅ്‌ 73). മൂസാനബി()യോട്അല്ലാഹു പറയുന്നു: ``എന്റെ ശിക്ഷ ഇഛിക്കുന്നവരെ ഞാന്അനുഭവിപ്പിക്കും. എന്റെ കരുണയാവട്ടെ എല്ലാ വസ്തുവിനെയും ഉള്ക്കൊള്ളുന്നതാണ്‌. സൂക്ഷ്മതയുള്ളവര്ക്കും സകാത്ത്കൊടുത്ത്വീട്ടുന്നവര്ക്കും എന്റെ ദൃഷ്ടാന്തങ്ങള്വിശ്വസിക്കുന്നവര്ക്കും അത്ഞാന്നിശ്ചയം രേഖപ്പെടുത്തിവെക്കുന്നതാണ്‌ (അഅ്റാഫ്‌ 156). ഇസ്മാഈല്‍()നെക്കുറിച്ച്ഇങ്ങനെ വായിക്കാം: അദ്ദേഹം തന്റെ ബന്ധുക്കളോട്‌/ അനുയായികളോട്നിസ്കാരവും സകാത്തുംകൊണ്ട്കല്പിച്ചിരുന്നു. അദ്ദേഹം തന്റെ രക്ഷിതാവിന്റെ പ്രീതിഭാജനമായിരുന്നുമര്യം 55). ഈസാനബി() പറയുന്നു- ഞാന്എവിടെയായിരുന്നാലും അല്ലാഹു എന്നെ അനുഗ്രഹീതനാക്കിയിരിക്കുന്നു. ജീവിക്കുന്ന കാലത്തോളം നിസ്കരിക്കുവാനും സകാത്ത്കൊടുക്കുവാനും എന്നോട്നിര്ദ്ദേശിക്കുകയും ചെയ്തിരിക്കുന്നു (മര്യം 31). ഇസ്രാഈല്സന്തതികളോട്അല്ലാഹു പറയുന്നു: ഞാന്നിങ്ങളുടെ കൂടെയാണ്‌. നിങ്ങള്നിസ്കാരം നിലനിര്ത്തുകയും സകാത്ത്കൊടുക്കുകയും അല്ലാഹുവിന്നല്ല കടം കൊടുക്കുകയും ചെയ്യുകയായാല്നിസ്സംശയം ഞാന്നിങ്ങളുടെ ദോഷങ്ങള്വിട്ടിപൊറുത്തുതരും (മാഇദ 12). പൂര്വ്വഗാമികള്ക്ക്സകാത്ത്അനുഷ്ഠിക്കേണ്ടതുണ്ടായിരുന്നു എന്നതിന്ഇനിയും ഖുര്ആനും ഹദീസുമടക്കം നിരവധി തെളിവുകള്നിരന്നുനില്ക്കുന്നുണ്ട്‌. ‍‍‍‍‍‍‍‍‍ ‌‍‍‍‍‍‍‍‍‌‍‍‌ ‍ (‌‍‌‍‌ ‍‌‍‌‌‌‌ ‍ (‍‌‍‌‍‌‍‍ ‍‍‌ ‌‍‍ ഇനി സകാത്ത്നിര്ബന്ധമാക്കാന്ഖുര്ആന്ഉന്നയിക്കുന്ന താത്വിക അടിത്തറ എന്താണെന്ന്നോക്കാം. ‍‍
ഐഹിക
ലോകവും ഖുര്ആനും
സമ്പത്തില്
നിന്നാണല്ലോ സകാത്ത്നല്കേണ്ടത്‌. സമ്പത്ത്ഐഹിക ലോകത്തിന്റെയും ഐഹികലോക ജീവിതത്തിന്റെയും പ്രധാന ആകര്ഷണങ്ങളില്ഒന്നാണ്‌. അതുകൊണ്ട്ഇഹലോകത്തെക്കുറിച്ചുള്ള ഖുര്ആനിക നിലപാട്ആദ്യം പരിശോധിക്കാം. ‍‍‍ അടിസ്ഥാനപരമായി `ദുന്യാവ്‌' ഒരു സത്യവിശ്വാസിയുടെ ലക്ഷ്യമല്ല; മാര്ഗമാണ്‌. ഒരു യാത്രക്കാരന്റെ റോള്മാത്രമേ മുഅ്മിനുകള്ക്ക്ഇവിടെ അഭിനയിക്കാനുള്ളൂ. ഐഹിക ആഢംബരങ്ങളെപ്പറ്റിയുള്ള ഇസ്ലാമിക നിലപാട്ഉരുവംകൊള്ളുന്നത്പ്രസ്തുത സിദ്ധാന്തത്തിന്മേലാണ്‌. ഇബ്നു ഉമറി()ന്റെ തോളത്ത്കൈവെച്ച്നബി(സ്വ) പറഞ്ഞു: നീ ദുന്യാവില്ഒരു പരദേശിയെപ്പോലെയോ വഴിയാത്രക്കാരനെപ്പോലെയോ ആവുക. നിന്നെക്കുറിച്ച്ഖബറാളികളില്പ്പെടേണ്ടവന്എന്ന്ഗണിക്കുകയും ചെയ്യുകഹദീസ്‌). ‍‍‌‍‌‌‌‍‍ ( എന്നാല്ഒരു സത്യനിഷേധിയെ സംബന്ധിച്ചിടത്തോളം ദുന്യാവ്അവരുടെ ലക്ഷ്യമാവാതിരിക്കാന്തരമില്ല. തിരുമേനി(സ്വ) വിശ്വാസിയുടെ സ്വര്ഗം എന്ന്വിശേഷിപ്പിച്ച ഇവിടെ ആസ്വദിക്കാതെ പരലോക വിശ്വാസമില്ലാത്ത ഒരാള്ക്ക്ഐഹികജീവിതം എന്തുമാത്രം സ്വാര്ത്ഥമായിരിക്കും?! ദൈവനിഷേധികളുടെ കാര്യവും ഇതില്നിന്ന്വ്യത്യസ്തമല്ല. അതുകൊണ്ട്പരലോകം എന്ന മറ്റൊരു സംഗതികൂടി വരാനുണ്ട്എന്ന ബോധം അരക്കിട്ടുറപ്പിച്ചാണ്ഐഹികജീവിതത്തിന്റെ ക്ഷണഭംഗുരതയെ ഖുര്ആന്ഊന്നി ദൃഢപ്പെടുത്തുന്നത്‌. ‍‍‍‍‍‌‌ ‍‍ ചില സൂക്ഷതങ്ങള്കാണുക: ഒരാള്ഐഹിക ജീവിതവും അതിന്റെ ആഢംബരങ്ങളും ഉദ്ദേശിച്ചാല്അവരുടെ പ്രവര്ത്തനങ്ങളെ അവിടെവെച്ചുതന്നെ നാം പൂര്ത്തിയാക്കും. അതില്അവര്കുറവ്വരുത്തപ്പെടുകയില്ല (ഹൂദ്‌ 15). ദുന്യാവിന്റെ കൃഷി ഒരാള്ഉദ്ദേശിച്ചാല്അതില്നിന്ന്അവന്ന്നാം നല്കും. ആഖിറത്തില്അവന്ന്യാതൊരു പങ്കും ഉണ്ടായിരിക്കുന്നതല്ല (ശൂറ 20). ഐഹിക ജീവിതം കേവലം വഞ്ചിക്കുന്ന ആഢംബരം മാത്രമാണ്‌ (ആലുഇംറാന്‍ 185). സത്യനിഷേധികളെ ഐഹികജീവിതം വഞ്ചിച്ചു (അന്ആം 130). ഒറ്റ രാത്രികൊണ്ട്അല്ലാഹു നശിപ്പിച്ചേക്കാവുന്ന വിളഞ്ഞ ഭൂമിയാണ്ദുന്യാവിന്റെ ഉപമ (യൂനുസ്ഐഹിക ജീവിതം കളിയും വിനോദവും മാത്സര്യവും അഹങ്കാരവുമാണ്‌ (ഹദീസ്‌20). കാഫിറുകളെ ദുന്യാവില്അല്പനേരം സുഖിക്കാന്വിട്ട്പിന്നീട്അവരെ നാം പിടികൂടുന്നതാണ്‌ (ലുഖ്മാന്‍ 24). ഇത്രയും ആയത്തുകളില്നിന്ന്നാം മനസ്സിലാക്കേണ്ടത്പുച്ഛഭാവപൂര്വ്വമാണ്അല്ലാഹു ദുന്യാവിനെ ഖുര്ആനില്വിശേഷിപ്പിക്കുന്നത്എന്നാണ്‌. ‍‍‌ ‍‍ ‍‍‍‍‌ 24). ‍‍‌‍‌ ‍‍‍‍
സമ്പത്ത്
ഖുര്ആനില്
ഐഹിക
ലോക ജീവിതത്തിന്റെ മുഖ്യ ആകര്ഷണങ്ങളില്ഒന്ന്സമ്പന്നതയാണ്‌. ക്ലേശവും പ്രാരാബ്ധങ്ങളും സഹിച്ച്നാനാവിഭാഗം മനുഷ്യര്അധ്വാനിക്കുകയും പരീക്ഷീണിക്കുകയും ചെയ്യുന്നത്സമ്പാദിക്കാനാണ്‌. എന്നാല്മേല്പറഞ്ഞ പ്രകാരം സമ്പത്തിനെയും അടിസ്ഥാനപരമായി ഖുര്ആന്അഭിശംസിക്കുകയാണ്ചെയ്യുന്നത്‌. ‍‌ ‍ ‍ ധനവും മക്കളും ഐഹിക അലങ്കാരമാണ്‌ (കഹ്ഫ്‌ 46). ധനം ഒരുമിച്ചുകൂട്ടുന്നവര്ക്ക്നാശം. അവര്വിചാരിക്കുന്നു അത്അവരെ ശാശ്വതരാക്കുമെന്ന്‌ (ഹുമസ 1-3). കാഫിറുകളെ ധനവും മക്കളും ശിക്ഷയില്നിന്ന്സംരക്ഷിക്കുകയില്ല (ആലുഇംറാന്‍ 10). ധനവും മക്കളും ഉപകാരപ്പെടാത്ത ദിവസം (ശുഅറാഅ്‌ 88). ഇത്തരം നിരവധി സൂക്തങ്ങളിലൂടെ ധനത്തെ അല്ലാഹു അപകീര്ത്തിപ്പെടുത്തുന്നു. ‌‍‍‍ മിക്ക പ്രവാചകന്മാരെയും ആദ്യംതന്നെ നിഷേധിക്കുകയും പരിഹസിക്കുകയും അക്രമിക്കുകയും ചെയ്തവര്അവരുടെ സമുദായത്തില്പെട്ട സമ്പന്നരാണെന്നത്ഒരു കേവല യാഥാര്ത്ഥ്യമാണ്‌. മാത്രമല്ല, ഓരോരുത്തരെയും അനുഗമിക്കുന്നത്ദരിദ്രരും നിന്ദ്യരുമാണെന്ന്അവരെ കുറ്റപ്പെടുത്തുകകൂടി ചെയ്തു. ‌‍‍‌ ‌ അവര്പ്രവാചകനോട്പറഞ്ഞു: ഞങ്ങള്നിന്നെ വിശ്വസിക്കുകയോ, നികൃഷ്ടരല്ലേ നിന്നെ പിന്തുടര്ന്നിരിക്കുന്നത്‌ (ശുഅറാഅ്‌ 111). ഫിര്ഔനിന്റെ സമുദായത്തില്പെട്ട പ്രമുഖര്പറഞ്ഞു: ഇവര്അറിവുള്ള മാരണക്കാരന്തന്നെ (അഅ്റാഫ്‌ 109). സത്യനിഷേധികളില്നിന്നുള്ള പൗരപ്രമുഖര്പറഞ്ഞു: ശുഐബിനെ പിന്തുടര്ന്നാല്നിങ്ങള്പരാചിതരാണ്അഅ്റാഫ്‌ 90). ഇപ്രകാരം ഹൂദിനോടും സ്വാലിഹിനോടും പറഞ്ഞതായി അതേ സൂറ സൂചിപ്പിക്കുന്നു. ‌‍‍‍‌‍‍‌ (‌ ഖുര്ആനില്പരാമര്ശിക്കപ്പെട്ട മിക്ക ധിക്കാരികളും സമ്പന്നരും അധികാരികളുമായിരുന്നു. ഫിര്ഔന്ഈജിപ്തിന്റെ അധിപനും ബനൂഇസ്രാഈല്യരെ അടിമത്വത്തിന്റെ നുഖത്തില്കെട്ടി മനസ്സുഖം അനുഭവിച്ചിരുന്നവനുമായിരുന്നെന്ന്സുവിദിതമാണല്ലോ. ഖാറൂണ്ഇസ്രാഈല്യരെ അക്രമിച്ചു. അവന്നാം ശക്തിമാന്മാരായ ഒരു സംഘം ചുമക്കാന്മാത്രം താക്കോലുകള്ആവശ്യമായ ഖജനാവു നല്കി. അന്നേരം സമുദായം അവനോട്പറഞ്ഞു: നീ (അമിതമായി) സന്തോഷിക്കേണ്ട. അത്തരക്കാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (ഖിസ്വസ്‌ 76) ഖാറൂണ്‍, ഫിര്ഔന്‍, ഹാമാന്ഭൂമിയില്അഹങ്കരിച്ചപ്പോള്അവരെ നാം രക്ഷപ്പെടുത്തിയില്ല(അന്കബൂത്ത്‌-39). അബൂലഹബിന്അവന്റെ സമ്പത്ത്ഉപകാരപ്പെട്ടില്ല (മസദ്‌ 2). പ്രവാചകന്റെ പ്രമുഖ ശത്രുവായിരുന്ന വലീദിനെക്കുറിച്ച്പറയുന്നു: പണവും മക്കളും ഉണ്ടായതിന്റെ പേരില്വലീദിനെ) താങ്കള്അനുസരിക്കരുത്‌ (ഖലം 10-14). ‍‍‍‌‍ ‍‌‍‍‌ ‍ (
സമ്പത്തും
സത്യവിശ്വാസിയും
ഇതുവരെ
നാം പറഞ്ഞത്ധനം നാശഹേതുവും വര്ജ്യവുമാണെന്നാണല്ലോ. എന്നാല്ഐഹിക ലോകത്ത്പാര്ക്കുന്ന ഒരാളെന്ന നിലയില്ധനം ഒഴിച്ചുകൂടാനാവാത്തതാണ്‌. അതുകൊണ്ട്സോപാധികം ധനസമ്പാദനത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. മാത്രമല്ല, ചിലര്ക്ക്ഐഹിക ജീവിതവ്യവസ്ഥയുടെ സന്തുലിതത്തിന്റെ പേരില്അല്ലാഹു സമ്പത്ത്യഥേഷ്ടം നല്കുകയും ചെയ്യുന്നു. ഇതിന്ചില കാരണങ്ങളുണ്ട്‌: (1) മനുഷ്യരെ അല്ലാഹുവിന്റെ ഖലീഫ എന്നാണ്ഖുര്ആന്വിശേഷിപ്പിക്കുന്നത്‌. ഖിലാഫത്ത്‌ (പ്രാതിനിധ്യം) സുഖമമാംവിധം അനുഷ്ഠിക്കാന്സമ്പത്ത്പലപ്പോഴും ആവശ്യമായി വരുന്നു. ഖുര്ആന്റെ ചില സൂചനകളിലൂടെ നമുക്കിത്മനസ്സിലാക്കാം. ‍‍‌‍‌ ‌‍‍‍ ‌‍ ഹജ്ജിനു പോവുമ്പോള്ആളുകള്ഒരുമിച്ച്കൂടുന്ന ഒരു സ്ഥലം എന്ന നിലക്ക്അവിടെവെച്ച്വ്യാപാര ബന്ധങ്ങളില്ഏര്പ്പെടുന്നതില്നിങ്ങള്ക്ക്യാതൊരു പ്രശ്നവുമില്ല (ബഖറ 198). അന്നും ഇന്നും എന്നും ഹജ്ജ്ഒരു വ്യാപാരരംഗം കൂടിയാണെന്ന്നിസ്തര്ക്കമാണല്ലോ. ഇതിനെയാണ്ഖുര്ആന്മാനുഷിക പ്രകൃതം പരിഗണിച്ച്അംഗീകരിക്കുന്നത്‌. നിങ്ങളുടെ ജീവിതോപാധിയാക്കി മാറ്റിയ ധനം ബുദ്ധി ഉറക്കാത്തവര്ക്ക്നിങ്ങള്നല്കരുത്‌ (നിസാഅ്‌ 5). ധനം എന്നതിനെ ഖിവാം (നിലനില്പിന്റെ ഉപാധി) എന്ന്ഇവിടെ ശ്ലാഘിക്കുന്നു. അല്ലാഹു കറാമത്ത്നല്കി പ്രത്യേകം അനുഗ്രഹിച്ച അസ്വ്ഹാബുല്കഹ്ഫ്‌/ ഗുഹാവാസികള്പലായനസമയത്ത്തങ്ങളുടെ കൈവശം നാണയങ്ങള്സൂക്ഷിച്ചിരുന്നു (കഹ്ഫ്‌ 19). ഇതിനെ അപഗ്രഥിച്ച്പണ്ഡിതന്മാര്പറയുന്നത്ദൈവമാര്ഗത്തില്ഇറങ്ങിപ്പുറപ്പെടുന്നവര്കൂടെ ആവശ്യമായ സമ്പാദ്യവും കരുതണമെന്നാണ്റാസി). പണ്ടുകാലത്ത്ഹജ്ജിനല്ലേ എന്ന്കരുതി ശൂന്യഹസ്തരായി മക്കയില്വന്നിരുന്ന യമനുകാരെ വിമര്ശിച്ചുകൊണ്ട്ഖുര്ആന്പറയുന്നു: നിങ്ങള്‍ (യാത്രക്ക്പുറപ്പെടുമ്പോള്ആവശ്യമായ) പാഥേയം കൂടെ കരുതുക. എന്നാല്ഏറ്റവും നല്ല പാഥേയം തഖ്വയാണ്‌ (ബഖറ 197). ബാങ്ക്വിളിച്ചാല്കച്ചവടം അവസാനിപ്പിച്ച്ജുമുഅക്ക്വരണം എന്ന്ആഹ്വാനം ചെയ്യുന്ന ഖുര്ആന്പറയുന്നു: നിസ്കാരം നിര്വ്വഹിച്ചാല്നിങ്ങള്ഭൂമിയില്വ്യാപിക്കുകയും അല്ലാഹുവിന്റെ ഔദാര്യം കാംക്ഷിക്കുകയും ചെയ്യുകജുമുഅ 10). ഖുര്ആന്‍ 16/14, 17/12,66, 30/46, 45/12 തുടങ്ങിയവയിലും പ്രസ്തുത സൂചനകള്ലഭ്യമാണ്‌. ‍‍‌ ‌‌‍‍‍ ‍‍ ‍‍‍‌‌‌ ‌‍‍ ‌ (‌‍‍‌‍ ‍‌‍‍ (‍‌ അതിനാല്ഐഹിക ജീവിതം കേവലം കടന്നുപോവാനുള്ള ഒരു പാലമാണെങ്കില്കൂടി ഇവിടെ ധനവും സമ്പാദനവും ആവശ്യമായി വരുന്ന സന്ദര്ഭങ്ങളുണ്ട്‌.
(2) ധനം നല്കപ്പെട്ടവര്നന്ദിയുള്ളവരും അവകാശങ്ങള്വേണ്ടവിധം നല്കുന്നവരുമാണെന്ന്പരീക്ഷിക്കാന്അല്ലാഹു ചിലരെ സമ്പന്നരാക്കുന്നു. യഥാര്ത്ഥത്തില്ഐശ്വര്യവും ദാരിദ്ര്യവും അല്ലാഹുവിന്റെ പരീക്ഷണങ്ങളാണ്‌. മനുഷ്യനെ ധനംകൊണ്ട്പരീക്ഷിച്ചാല്അവര്പറയുന്നു അല്ലാഹു അവനെ ആദരിച്ചു. അവനെ ദാരിദ്ര്യംകൊണ്ട്പരീക്ഷിച്ചാല്അവന്പറയുന്നു: അല്ലാഹു എന്നെ നിന്ദിച്ചു (ഫജ്ര്‍ 15, 16). ദാരിദ്ര്യവും ഐശ്വര്യവും പരീക്ഷണമാണെന്ന്മേല്സൂക്തങ്ങള്വ്യക്തമായി അടിവരയിടുന്നു.
‍‍‍‍‍‍ ‌‍ ഒന്നു സമ്പന്നനെ അല്ലാഹു പല രീതിയില്പരീക്ഷിക്കുന്നുണ്ട്‌. അവന്അഹങ്കരിക്കുന്നുണ്ടോ? തെറ്റായ കാര്യങ്ങള്ക്ക്പണം ചെലഴിക്കുന്നുണ്ടോ? തെറ്റായ വഴികളിലൂടെ പണം അഭിവൃദ്ധിപ്പെടുത്തുന്നുണ്ടോ? ധനം അവന്റെ സല്ക്കര്മങ്ങള്ക്കു വിഘാതമാവുന്നുണ്ടോ? നിര്ധനരെ സഹായിക്കുകയോ സകാത്ത്കൊടുത്ത്വീട്ടുകയോ ചെയ്യുന്നുണ്ടോ? അവരെ പുച്ഛിക്കുകയും ധനം തന്റെ സാമര്ത്ഥ്യംകൊണ്ട്ലഭിച്ചതാണെന്ന്വിചാരിക്കുകയും ചെയ്യുന്നുണ്ടോ? ഖുര്ആനില്സൂചനകളുള്ള ഇപ്പരീക്ഷണങ്ങളെല്ലാം ഒരു ധനാഢ്യന്ഐഹികലോകത്ത്നേരിടേണ്ടതുണ്ട്‌.
(3) ചിലരെ ധനാഡ്യന്മാരാക്കുന്നതിലൂടെ അല്ലാഹു സാധുക്കളെയും പരീക്ഷണ വിധേയരാക്കുന്നു. പണംകൊണ്ടുള്ള പരീക്ഷണത്തിന്റെ പരിധിയില്ഇതും ഉള്പ്പെടുമെന്നതാണ്പണ്ഡിതമതം. അപ്പോള്താന്ദരിദ്രനായി എന്നതിന്റെ പേരില്മറ്റുള്ളവരെ അസൂയാപൂര്വ്വം ഒരു ദരിദ്രന്വീക്ഷിക്കുന്നുണ്ടോ എന്ന്അല്ലാഹു എപ്പോഴും നിരീക്ഷിക്കുകയാണ്‌. അതുകൊണ്ട്ചിലര്ക്ക്ധനം നല്കുക വഴി ധനം ലഭിക്കാത്തവരെയും അല്ലാഹു പരീക്ഷിണത്തിന്വിധേയരാക്കുകയാണ്ചെയ്യുന്നത്‌.
‍ ‍‍‍‍‍‍‌ ‍‍‍ ‍‍‍
ധനത്തില്
നിന്ന്ഐഛിക ദാനം
ഇങ്ങനെ
മനുഷ്യവര്ഗത്തില്നിന്ന്ധനം ലഭിച്ചവര്ഒരിക്കലും അതിനെ പൂജിക്കാതിരിക്കുകയും ആരാധനാ മനോഭാവത്തോടെ കാണാതിരിക്കുകയും ചെയ്യല്അനിവാര്യമാണ്‌. എപ്പോഴും ധനം അല്ലാഹുവന്റെ ഔദാര്യമാണ്‌, തന്റെ അവകാശമോ സാമര്ത്ഥ്യമോ അല്ല എന്ന വിചാരം ഒരു ധനാഡ്യന്അത്യാവശ്യമാണ്‌. ഖുര്ആനില്പത്തിലധികം തവണ ഇക്കാര്യം വ്യക്തമായി പരാമര്ശിക്കുന്നുണ്ട്‌. ഇവിടെയെല്ലാം ധനം (മാല്‍) എന്നതിന്പകരം ഔദാര്യം (ഫള്ല്‍) എന്നാണ്ഖുര്ആന്പ്രയോഗിക്കുന്നത്‌. ഒരാള്മറ്റൊരാള്ക്ക്ഔദാര്യപൂര്വ്വം വല്ലതും നല്കുകയാണെങ്കില്അതിനെയാണ്ഫള്ല്എന്ന്പറയുന്നത്‌. ‍‍‍‍‍ ‍‌‌ ‍‍‍‍‌ എന്തുകൊണ്ട്ധനം അല്ലാഹുവിന്റെ ഔദാര്യമായി? കാരണം വ്യക്തമാണ്‌. ശക്തിയാണ്ധനസമ്പാദനത്തിന്റെ മാനദണ്ഡമെങ്കില്എത്രയോ ശക്തിമാന്മാര്ദരിദ്രരാണ്‌. ജ്ഞാനമാണെങ്കില്ധാരാളം ജ്ഞാനികള്നിശൂന്യരായി ലോകത്ത്പാര്ക്കുന്നുണ്ട്‌. ബുദ്ധിയോ സൗന്ദര്യമോ അവസരങ്ങളോ തറവാടിത്തമോ എന്തുതന്നെ പരിശോധിച്ചാലും ഇവയെല്ലാം ഉള്ളവര്ഇവിടെ ദരിദ്രനാരയണന്മാരായി ആയുസ്തള്ളിനീക്കുന്നത്നാം കാണുന്നു. അതുകൊണ്ട്ധനാഡ്യത്വത്തിന്റെ മാനദണ്ഡം എപ്പോഴും ദൈവ ഔദാര്യം മാത്രമാണ്‌. ‍ ‌ ‍ ഇത്തരമൊരു ബോധം ഉണ്ടാകുന്നപക്ഷം പണാസക്തി ഒരു രോഗമായി ഒരു സമ്പന്നനെയും ഗ്രസിക്കുകയില്ല. അതുകൊണ്ടാണ്അല്ലാഹു തആലാ ഐഛിക ദാനധര്മ്മങ്ങളെ വളരെ പ്രമുഖമായി ഖുര്ആനിലും ശരീഅത്തിലും അവതരിപ്പിക്കുന്നത്‌. ഇഷ്ടപ്പെട്ടത്ദാനം ചെയ്യുന്നതുവരെ(ദാനത്തിന്റെ) നന്മ നിങ്ങള്ക്ക്ലഭിക്കുകയില്ല എന്നാണ്കര്ശന ഭാഷയില്ഇതുസംബന്ധമായ ദൈവിക വെളിപാട്‌. ഖുര്ആന്റെ രണ്ടാം സൂറ ആരംഭത്തില്തന്നെ സത്യവിശ്വാസികളെ പരിചയപ്പെടുത്തുന്നത്ദാനശീലര്എന്നാണ്‌. ഇവിടെനിന്ന്ആരംഭിച്ച്നിസാഅ്‌, തൗബ, യൂസുഫ്‌, ഇസ്രാഅ്‌, റൂം തുടങ്ങിയ ധാരാളം സൂക്തങ്ങളില്ധാനധര്മ്മത്തിന്അല്ലാഹു പ്രത്യേകം ആഹ്വാനം ചെയ്യുന്നു. സകാത്തിനെ മാറ്റിനിര്ത്തിയാല്തന്നെ ഒറ്റവായനയില്നൂറിലധികം ആയത്തുകളിലൂടെ അല്ലാഹു ഐഛികദാനത്തെയും തല്സംബന്ധ വിഷയങ്ങളെയും പുകഴ്ത്തുന്നുണ്ട്‌. ‍‍‌‍‌ ‍‍‌ ‍ ‍‍‍‌
നിര്
ബന്ധദാനം അഥവാ സകാത്ത്
ധനത്തോടുള്ള
ആര്ത്ഥിയില്നിന്ന്മനുഷ്യരെ ശുദ്ധീകരിക്കുക എന്ന ധര്മമാണ്ഐഛിക ദാനം (സ്വദഖ) നിര്വ്വഹിക്കുന്നത്എന്ന്നാം കണ്ടു. എന്നാല്‍, ഇത്തരം ഐഛിക ദാനങ്ങള്ക്ക്വഴങ്ങാത്തവരും മനുഷ്യവര്ഗത്തില്ധാരാളമാണ്‌. ഇവരുടെ മനസ്സ്ധനാസക്തിയോട്പിളര്ത്താന്കഴിയാത്തവിധം സുബന്ധിതമായിരിക്കും. പിശുക്ക്ഇത്തരക്കാരുടെ ഹൃദയത്തിലേക്ക്സന്നിവേശിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന്ഇവിരെ ഖുര്ആന്വിമര്ശിക്കുന്നത്കാണാം. പിശുക്കാണ്പൂര്വ്വഗാമികളെ നശിപ്പിച്ചത്എന്ന തിരുമേനി(സ്വ) പറഞ്ഞിട്ടുണ്ട്‌. ‍‍‍‍‍‍‌ ‍‌ ‌ ‍‍‍ ഇത്തരക്കാരുടെ ഹൃദയം മലിനവും സത്യദര്ശനം ഉള്ക്കൊള്ളാന്കഴിയാത്തവിധം കളങ്കിതവുമായിരിക്കും. തങ്ങളുടെ സമ്പാദ്യത്തില്നിന്ന്നയാപൈസ ആവശ്യത്തിനോ അനാവശ്യത്തിനോ ഇറങ്ങുന്നത്ഇവര്ക്ക്അസഹനീയമാണ്‌. ഇതാണ്ഒരു മനുഷ്യന്റെ മനസ്സിനെയും ധനത്തെയും ബാധിക്കാവുന്ന ഏറ്റവും വലിയ മാലിന്യം. ഇതിനെ കേവലം ഐഛിക ദാനംകൊണ്ട്ചികിത്സിക്കുക സാധ്യമല്ല. ഇവിടെ നിര്ബന്ധമായും ഒരു ധനാഢ്യന്ദരിദ്രര്ക്ക്നല്കേണ്ട സകാത്തിന്റെ താത്ത്വിക സാധ്യത അവ്യക്തമായി തെളിഞ്ഞു വരുന്നു. ‍‍‍ ‍‌ ‍‌ ‍‍‍ നാം നേരത്തെ പറഞ്ഞല്ലോ, സംസ്കരണം എന്നാണ്സകാത്തിന്റെ അര്ത്ഥം. സകാത്ത്നല്കുക വഴി പ്രഥമമായി മനസ്സിനെയും ദ്വിതീയമായി സമ്പത്തിനെയും സംസ്കരിക്കുകയാണ്ഒരാള്ചെയ്യുന്നത്‌. ഖുര്ആന്പറയുന്നു: നബിയേ, താങ്കള്അവരുടെ സ്വത്തില്നിന്ന്സകാത്ത്സ്വീകരിക്കുക. അത്അവരെ സംസ്കരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യും. താങ്കള്അത്സ്വീകരിക്കുമ്പോള്‍) അവര്ക്ക്വേണ്ടി പ്രാര്ത്ഥിക്കുക. താങ്കളുടെ പ്രാര്ത്ഥന അവര്ക്ക്ആശ്വാസമാണ്‌ (തൗബ 103). മുപ്പതിലധികം ആയത്തുകളഇല്അല്ലാഹു സകാത്ത്നല്കാന്നേരിട്ട്ആഹ്വാനം ചെയ്യുന്നുണ്ട്‌. മാത്രമല്ല, നല്കുന്നവര്ക്ക്ഇരട്ടി പ്രതിഫലവും നല്കാത്തവര്ക്ക്കഠിന ശിക്ഷയും അല്ലാഹു വാഗ്ദാനം ചെയ്യുന്നുഖുര്ആന്‍ 9/34, 30/39).‌‍‍‌‍‍ ‍‌‍
(സത്യധാര ദൈ്വവാരിക, ആഗസ്റ്റ്, 2011, ഇസ്്‌ലാമിക് സെന്റര്‍, കോഴിക്കോട്)
 

No comments:

Post a Comment